2008 മേയ് 1, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയക്കാലത്ത്-2






അന്നൊരു ശനിയാഴ്ച്ചയായിരുന്നു।ഏകദേശം മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും.


।ഉച്ചക്കുള്ള റെസ്റ്റ് സ്വല്പം നീണ്ട ആലസ്യത്തില്‍ നിന്നും കണ്ണുതിരുമി എഴുനേറ്റു വരുമ്പോള്‍ മൊബൈലില്‍ രണ്ട് മിസഡ് കോള്‍ വന്നിരിക്കുന്നത് കണ്ടു।ഒരു പരിചയവുമില്ലാത്ത നമ്പറാണ്।


ആരാണെന്ന് എത്ര തല പുകഞ്ഞാലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല।


ഏതായാലും ഒന്നു വിളിച്ചു നോക്കാം।


ഞാന്‍ പെട്ടെന്നു ലാന്‍ഡ് ഫോണില്‍ നിന്നും ആ നമ്പറിലേക്ക് വിളിച്ചു।


“ഹലോ“


“എടാ ഞാനാ വിളിച്ചത്“


പെട്ടെന്നു മുഖത്ത് പൂത്തിരി കത്തിയതുപോലൊരു പ്രകാശം


“നീയെവിടെ നിന്നാ॥?”


“എടാ ഞാന്‍ കിഷിനു പോകുവാ. വിസിറ്റു തീര്‍ന്നു।“


“നീയെന്താ പിന്നെ വിളിക്കാതെയിരുന്നത്।?” “ഈ നമ്പറെതാ.?” ഞാന്‍ ചോദിച്ചു,


“നീ വിളിക്കുമ്പോഴൊക്കെ ഞാനെന്റെ കസിന്റെ കുടെയാ“।.”ആനാവശ്യമായിട്ടുള്ള കോളുകള്‍ ഒരുപ്പാട്


വരുന്നുണ്ടെന്ന് പറഞ്ഞ് അവരെന്റെ സിം തിരികെ വാങ്ങി।“


“അപ്പോ ഈ നമ്പറ്।?“


“അവരുടെയാ“


പിന്നെ എന്തോ ചോദിക്കാന്‍ വന്നു।


പെട്ടെന്നവളോടെന്തോ പറയണമെന്നാലോചിച്ചിട്ട് വേണ്ടെന്നു വച്ചു।


“ങും എന്താടാ।?”


“ഏയ് ഒന്

“പിന്നെ നിയവിടെ ചെന്നാല്‍ വിളിക്കുമോ।?”


“ങാ വിളിക്കാടാ“


“ങും വിളിക്കണം। വിളിക്കാതെയിരിക്കരുത്“


“വിളിക്കാന്നെ।”


എന്തോ തന്റെ സ്വരം കേള്‍ക്കാതെയിരിക്കാന്‍ ഇപ്പോ കഴിയാത്തതു പോലെ।


അതെടാ എനിക്കും നിന്നോട് സംസാരിക്കുമ്പോള്‍ വല്ലാത്തൊരു അടുപ്പം പോലെ


അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ മനസില്‍ ഒരു കുളിര്‍ മഴ പെയ്തതുപോലെ തോന്നി।


പെട്ടെന്നു ഞാന്‍ ചോദിച്ചു।


“നീയെന്താ കല്ല്യാണം കഴിക്കാത്താത്।?”


കുറച്ചു നിമിഷം ഞങ്ങള്‍ക്കിടയില്‍ ഒരു മൌനം തളം കെട്ടി നിന്നു।

ഞാന്‍ തന്നെയാണ് വീണ്ടും സംസാരിച്ചു തുടങ്ങിയ്ത।
“നീയെന്താ ഷീനെ ആലോചിക്കുന്നത്।।?” ‘നിനക്കും വേണ്ടെ ഒരു കുടുംബം.?“
‘കല്ല്യാണമത്ര വല്ല്യ കാര്യമാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല।ഇപ്പോ എനിക്കാവശ്യം ഒരു നല്ല
ജോലിയാടാ എങ്ങ്നെലും കുറച്ചു കാശുണ്ടാക്കണം।”
“പൈസാ മണ്ണാങ്കട്ടാ“
എനിക്കു ദേഷ്യം വന്നു।
“നീ നാട്ടില്‍ പോണം। കല്ല്യാണം കഴിക്കണം।നല്ലോരു കുടുംബമായാല്‍ നിന്റെ ഈ പ്രശ്നങ്ങളൊക്കെ തീരും।“
“നിനക്കറിയില്ല എന്നെക്കുറിച്ചൊന്നും।ഒരു കല്ല്യാണം കഴിച്ചാല്‍ തീരുന്നതല്ല എന്റെ പ്രശ്നങ്ങള്‍।”
“അത്ര വലുതായി എന്താ നിന്റെ പ്രശ്നം।നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടു।ഇപ്പോ എടാ പോടാ വിളിക്കളിലൂടെ വളരെ അടുത്ത കുട്ടുക്കാരായി നമ്മള്‍। ഇനിയും എന്നെ മനസിലാക്കാന്‍ കഴിയണില്ലെല്‍ ഞാനെന്തിനാ നിന്റെ ഫ്രണ്ടായിട്ടിരിക്കുന്നത്।എനിക്ക് നിന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടാ“
പെട്ടെന്ന് അന്നേരത്തെ ദേഷ്യത്തില്‍ ഞാന്‍ ഫോണ്‍ വച്ചു।
അവള്‍ പെട്ടെന്നു ബെല്ലടിപ്പിച്ചു।
ഞാന്‍ ഫോണ്‍ കട്ടു ചെയ്തു
വീണ്ടും ഒരുപ്രാവശ്യം കുടി ബല്ലടിപ്പിച്ചു
ഞാന്‍ വീണ്ടും കട്ടു ചെയ്തു।
പിന്നെ അവള്‍ വിളിച്ചില്ല
കുറച്ചു കഴിഞ്ഞപ്പോള് എനിക്ക് വലിയ വിഷമം തോന്നി
ഞാന്‍ വീണ്ടും ഡയല്‍ ചെയ്തു।
അവള്‍ റിസിവറെടുത്തു
സോറിടാ
സാരല്ല്യാ
‘നിന്റെ അവസ്ഥ കണ്ടിട്ട് ഞാന്‍ ചൂടായതാ।നിന്നോടുള്ള ഇഷടം കൊണ്ടാണ് ഇതൊക്കെ പറയണെ?”
“ഓക്കെ എനിക്ക് മനസിലാകും.”
“പിന്നെ എന്തിനാ നീ।?“
“എന്നെ ആര്‍ക്കും മനസിലാവില്ലടാ।ആര്‍ക്കും“ ചിലപ്പോ തോന്നും ഈശ്വരന്‍ പോലും എന്റെ കൂടെയില്ലെന്ന്“
അങ്ങനെയൊന്നും ചിന്തിക്കരുത്।ഇപ്പോ ഞാനുണ്ട് നിന്റെ കൂടെ നിന്റെ ഏല്ലാ പ്രശനങ്ങളും തുറന്നു
പറയാനും നിന്നെ അശ്വസിപ്പിക്കാനുമോക്കെ ഞാനുണ്ടാകും।
“എടാ“
അവള്‍ പെട്ടെന്നു വിളിച്ചു
ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ
“നിനക്കെന്നെ ഇഷടമാണോ?’ഞാന്‍ നിന്നെ കല്ല്യാണം കഴിക്കട്ടെ.?”।ദേവി മനസില്‍ നിന്നും പോകാന്‍ വേണ്ടി മറ്റൊരു സേനഹബന്ധത്തിലേക്കു മനസിനെ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്റെ മനസു അന്നേരം ചെയ്ത് എന്നെനിക്കറിയില്ല।പക്ഷെ അന്നേരം ഞാന്‍
അവളോടങ്ങനെ ചോദിച്ചു।
അവള്‍ അന്നേരം ചിരിച്ചു।
പീന്നെയും ഞങ്ങള്‍ക്കിടയില്‍ മൌനം
‘നീയെന്താ ആലോചിക്കുന്നത്।?”
“ഒന്നുല്ല്യ‘
“ഞാന്‍ ചോദിച്ചതിനുത്തരം നീ നല്ല വണ്ണം അലോചിച്ചു പറഞാല്‍ മതി।‘
“അതു വേണ്ടടാ।എനിക്കു ഒരിക്കലും കല്ല്യാണം കഴിക്കാന്‍ കഴിയില്ല“
“അതെന്തെ നിനക്കു കുട്ടിക്കളുണ്ടാവില്ലേ।?”
അതൊന്നുമല്ലടാ।ഞാന്‍ പറയാം പോയിട്ട് വന്നിട്ട് നിന്നോട് അതെക്കുറിച്ചു।
ബാക്കി പറയാന്‍ അവള്‍ വീണ്ടും വന്നു। കാത്തിരിക്കുക