2008 മേയ് 28, ബുധനാഴ്‌ച

ദുബായി ഒരു പ്രണയതീരം-1

വൈകുന്നേരം ഒരു ചായ കുടിച്ചേക്കാമെന്നു വച്ചാണ് ഒമാന്‍ ട്രാന്‍പോര്‍ട്ടിന്റെ അടുത്തുള്ള അമ്മ
റെസ്റ്റോറന്റിലേക്ക് നടന്നത്.അവീറില്‍ ഉച്ചക്ക് നല്ലോരു ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടല് പോലുമില്ല
അമ്മയാണ് ആകെ ഒരാശ്വാസം.
ചായ കുടിച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരു ആപ്പിളു കഴിച്ചേക്കാമെന്നു തോന്നി.
തൊട്ടടുത്ത ഗ്രോസറിയില്‍ നിന്നും നല്ലൊരാപ്പിളു കോഴി ചികയുന്നതു പോലെ ചികയുന്നതിനിടയിലാണ് ജോജോയെ ഞാന്‍ കണ്ടു മുട്ടുന്നത്.
“ദാ ഇവിടെ വില കൂടുതലാണ്.അപ്പുറത്തെ ഗ്രോസറിയില്‍ എഴുപത്തഞ്ച് ഫില്‍സെയുള്ളു.“
ഞാന്‍ നല്ലൊരാപ്പിള്‍ കുട്ടയില്‍ നിന്നും ചികയുന്നതിനിടയില്‍ അയ്യാള്‍ പറഞ്ഞു
“ങാ എങ്കില്‍ അവിടെ പോകാ.“
ആയ്യാളും എന്റെ കൂടെ വന്നു.
“എന്താ പേര്?.“
““ജോജി
“നാട്ടില്‍ എവിടെയാ.?“
““പാലാ
“പാലായിലെവിടെയാ.?“
“.........................“
“ങാ ഞാന്‍ അറിയുന്ന “സ്ഥലമാണ്
“ഞാന്‍ ഏറ്റുമാനൂരാണ്.“
“ഇവിടെ എവിടെയാ വര്‍ക്ക് ചെയ്യുന്നെ.?“
“................................“
“നിങ്ങളുടെ പേരെന്താ.?“
“എന്റെ പേര് അനൂപെന്നാ.അനൂന്ന് വിളിക്കും.”
“എന്താ ജോലി“
“ഞാന്‍ ഇവിടെ അക്കൌണ്ടന്റായി വര്‍ക്ക് ചെയ്യുന്നു.‘
“താങ്കള്‍
“ഞാന്‍ ഓഫിസ് ബോയിയാണ്“
ഇവിടെ വന്നിട്ട് എത്രവര്‍ഷമായി.“
“രണ്ട് കൊല്ലം
“നാട്ടില്‍ പോയില്ലെ?.”
“കഴിഞ്ഞമാസം പോയി വന്നു. ഒരു പതിനഞ്ചു ദിവസത്തെ അവധിക്ക്”
“രണ്ട് വര്‍ഷം കഴിഞ്ഞിട്ട് പതിനഞ്ചു ദിവസമൊ.?“
“കല്ല്യാണം കഴിഞ്ഞതാണൊ?.’
“അതെ
“എന്നിട്ടാണോ പതിനഞ്ചു ദിവസം?.“
“എന്റെ ഭാര്യ ഇവിടെയുണ്ട്”
“അപ്പൊ കല്ല്യാണം കഴിഞ്ഞിട്ടാണൊ ഇങ്ങ് പോന്നത്?.”
“അല്ല ഇവിടെ വന്നിട്ട് ഇവിടെ നിന്നാണ് കല്ല്യാ‍ണം കഴിച്ചത്.“
ആ കഥ അയ്യാള്‍ .പറഞ്ഞു
വളരെ രസകരമായിരുന്നു ആ കഥ.
കാത്തിരിക്കുക