2008, ഏപ്രിൽ 24, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയകാലത്ത്






ദുബായി ചുട്ടുപഴുത്ത ചീനചട്ടിപ്പോലെ വെന്തുരുകി നിന്ന ഒരു ജുലായ് മാസത്തിലാണു ഞാന്‍ അദ്യമായി ഈ നഗരത്തിലേക്ക് കടന്നു വന്നത്।ഞാന്‍ വന്ന് കുറച്ച് ദിവസത്തിനുള്ളില്‍ ഈ മഹാനഗരം എന്റെ ജിവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തിനു കുടി സാക്ഷ്യം വഹിച്ചു।




അന്നൊരു വ്യാഴച്ചയായിരുന്നു।ഓഫീസില്‍ വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല।പിറ്റെന്നു ഒട്ടുമിക്ക


ഓഫീസുക്കളും ചുട്ടിയായതിനാല്‍ ഞാന്‍ കസേരയില്‍ കമ്പ്യൂട്ടറിലേക്കു നോക്കി എന്റെ ദേവിയെയും അവളൊടൊത്തു ചിലവഴിച്ച ആ നാളുക്കളുടെ ചിത്രങ്ങളും വെറുതെ ഓര്‍ത്തിരുന്നു।ചില ഓര്‍മ്മകള്‍


ഓര്‍ത്ത് ഞാന്‍ ചിരിച്ചു।പെട്ടെന്നു ചിന്തയില്‍ നിന്നുണര്‍ന്നു।അരേലും കണ്ടോ....?


ആരു കാണാന്‍..........


പിന്നെ എന്തോ അലോചിച്ചു സ്ഥിരമായി കൈയില്‍ കരുതാറുള്ള ബാഗില്‍ നിന്നും ഒരു ഡെപ്പി പുറത്തെടുത്തു


അതു തുറന്നു നോക്കി


അതില്‍ അന്നു ഞങ്ങള്‍ പിരിയുമ്പോള്‍ ദേവി തലയില്‍ ചൂടിയ ആ തുളസിക്കതിര്‍( എനിക്ക് സമ്മാനിച്ച) അടര്‍ന്നു ഇലകള്‍ പൊടിഞ്ഞു കിടന്നു


ഞാന്‍ അവ കൈയിലെടൂത്ത് വീണ്ടും ഓര്‍മ്മക്കളിലെക്കു പോയി।


ഈ ദിവസത്തിന്റെ ഓര്‍മ്മക്ക് നിന്റെ തലയില്‍ ചൂടിയ പൂവ് എനിക്കു തരുമോ ദേവി


ഇതു ഞാന്‍ സൂക്ഷിച്ചു വയ്ക്കും നിന്നെക്കുറിച്ചുള്ള ഓര്‍മ്മക്കളില്‍


ആ പൂവാണു എന്റെ മുന്നില്‍ അസ്ഥിക്കലത്തിലെ ഓര്‍മ്മകള്‍ പോലെ നിലക്കുന്നത്


.......................................------------------------------------------------------------------------


=====================================================================


ആ ഓര്‍മ്മക്കളില്‍ നിന്നും ഉണരുന്നത് ഒരു

ഫാക്സിന്റ്റ്റെ സ്വരം കേട്ടാണു।

ഞാന്‍ പെട്ടെന്ന് ആ ഡെപ്പി അടച്ചു വച്ച് ആ ഫാക്സെട്ത്ത് നോക്കി

അദ്യം വല്ല കസ്റ്റ്മറും അയിച്ചതാകും എന്നാണു കരുതിയത്।എന്നാല്‍

അതൊരു പെണ്‍ക്കുട്ടിയുടെ സി।വി

ആയിരുന്നു।

ഞാന്‍ ആ സിവിയിലൂടെ ഓടിച്ചു നോക്കി।

ഷീനാ മോഹന്‍

ദുബായില്‍ ബാര്‍ ഹോട്ടലില്‍ റെസ്ട്റ്റോറന്റില്‍ വെയ്റ്ററസ് ആയി വര്‍ക്കു ചെയ്തിട്ടുണ്ട്।4വര്‍ഷത്തെ എസ്പിരിയന്‍സുണ്ട്।പിന്നെ മുംബൈയില്‍ ഒരു ഷോപ്പില്‍ സെയിത്സ് ഗേളായിട്ട്

27വയസുണ്ട്।

മലയാളി പെണ്‍ക്കുട്ടിയല്ലെ ।കണ്ടപ്പോള്‍ അറിയാതെ മന്‍സിനുള്ളീലെ പഞ്ചാര പുറത്തു വന്നു

ഒന്നു വിളിക്കാം .....വിളിക്കണോ

വിളിക്കാന്നെ

മന്‍സ് വേണോ വേണ്ടയോ എന്നുള്ള ചിന്തയില്‍ കിടന്നു വീര്‍പ്പ്മുട്ടി

അവസാനം രണ്ടും കല്പിച്ചു നംബര്‍ കറക്കി

അങ്ങെ തലയ്യ്ക്കല്‍ ഒരു ക്രസ്തീയ ഭക്റ്റിഗാനത്തിന്റെ റിംഗ് ടൂണ്‍

എന്റെ കുഞ്ഞീശോയെ.............എന്നുള്ള വരികള്‍

എതാനും നിമിഷം ആ മധുരമുള്ള ഗാനത്തിന്റെ ഈരടികള്‍ കേട്ടു ഞാനിരുന്നു।കുറച്ചു കഴിഞ്ഞു

ഫോണ്‍ കട്ടായതല്ലാതെ ആരും ഫോണ്‍ എടുത്തില്ല

പിന്നെ ഞാന്‍ ഫോണ്‍ ടെബിളില്‍ വച്ച്

സുഖമായി ഒന്നുറങ്ങാന്‍ തീരുമാനിച്ചു

അപ്പോ എന്റെ മന്‍സില്‍ ദേവി വീണ്ടും കടന്നു വന്നു

മന്‍സു അസ്വസഥമാകുമ്പോഴൊക്കെ ഞാന്‍ അവളെ കുറിച്ചു ഓര്‍ക്കും

അവള്‍ പറയാറുള്ള ഒരോ വരിക്കളും

നീ നന്നായി വരുമെടാ അനൂപെ। എവിടെ ആയാലും ഞാന്‍ നിനക്കു വേണ്ടി പ്രാഥിക്കും

ദേവി എന്നിട്ടും നി...........................?

അലോചനകള്‍ മനസിനെ വല്ലാതെ പിടിമുറക്കിയപ്പോള്‍

ഞാന്‍ വേദനയോടെ പോയക്കാലത്തെക്ക് മന്‍സിനെ പറിച്ചു നട്ടു

പെട്ടെന്നു ലാന്‍ഡ് ഫോണിന്റെ നാദം കേട്ടാണു ഞാനുണര്‍ന്നത്।

ഞാന്‍ ഫോണെടുത്തു

“ഹലോ “

“സംബഡി കാള്‍സ്‘

ഞാന്‍ ചോദിച്ചു ‘ഷീനയല്ലെ‘

“അതേ ആരാ‘....?

“എനിക്കു കുട്ടിയുടെ ഒരു ഫാക്സ് കിട്ടി ഒരു മലയാളി കുട്ടിയല്ലെ എന്നു കരുതി ഞാന്‍ വിളിച്ചാതാണു‘

“അവിടെ വേക്കന്‍സി വല്ലോ ഉണ്ടോ......?”

“ഞങ്ങളുടെ അടുത്ത് വേക്കന്‍സി ഒന്നുമില്ല“

‘എന്നാല്‍ ചിലരോക്കെ എന്നെ വിളിച്ചു പറയാറുണ്ട്।കുട്ടി ഇടക്ക് വിളിച്ചാല്‍ വല്ലോ വേക്കന്‍സി ഉണ്ടേല്‍ ഞാന്‍ പറയാം‘

“ഞാന്‍ വിളിക്കാം‘

‘പിന്നെ എവിടെയാ നാട്ടില്‘......?

“കൊല്ലം“

“കൊല്ലത്തെവിടെ......?”

“ശാസ്താക്കോട്ടാ“

‘ഞാന്‍ അറിയും ഒരുപ്പാട് കുരങ്ങ്ക്കോളെക്കെയുള്ള ഒരു അമ്പലമില്ലെ അവിടെ“

‘അവിടെ വന്നിട്ടുണ്ടോ......................?”

‘ഇല്ല കേട്ടിട്ടുണ്ട്‘

‘അമ്പലഠിന്റെ അടുത്താണൊ.....?”

“കുറച്ചു മാറിയാ“

“ഇവിടെ എവിടെയാ........?”

“ഞാന്‍ ഇപ്പോ അബുദാബിയില്‍ ഒരു കസിന്റെ അടുത്താണ്‘

“എന്തെ ഹോട്ടലിലെ ജോലി ഉപേക്ഷിച്ചത്..........?”

‘നാലു വര്‍ഷമായില്ലെ ഒരേ ഫീല്‍ഡില്‍ തന്നെ മടുത്തിട്ടാണ്“

“ങ്ങാ ഇടക്ക് വിളിക്ക് എന്തെലും ഒഴിവുകള്‍ വന്നാല്‍ ഞാന്‍ പറയാം“

“വിളിക്കാം‘

‘എങ്കില്‍ ശരി‘

പിന്നെ ആ പാട്ട് എനിക്കു വളരെ ഇഷടപെട്ടുട്ടോ അതു കളയരുത്

ങാ ആ ചിരിച്ചു കൊണ്ടു ഫൊണ്‍ കട്ടു ചെയ്തു

ഞാന്‍ പിന്നെ ആ കുട്ടിയെക്കുറിച്ചു തന്നെ അലോചിച്ചു

അവള്‍ ഇനി വിളിക്കുമോ॥

എവിടെ ...? എന്റെ ദേവിയെ മറക്കാന്‍ പുതിയ ഒരു കുട്ടുക്കാരി।ഈ അവസ്ഥയില്‍ അവള്‍ എനിക്കു

വലിയാ അശ്വാസമാകും പക്ഷെ അവള്‍ ഇനി വിളിച്ചില്ലെങ്കിലോ

ഇല്ല അവള്‍ വിളിക്കും അവള്‍ക്കു വിളീക്കാതെ ഇരിക്കാന്‍ കഴിയില്ല

പെട്ടെന്ന് മനസ് അങ്ങനെയൊക്കെ ചിന്തിച്ചു

അവള്‍ വിളിക്കാതെ വിളിക്കുന്നത് ശരിയല്ലല്ലോ

ഏതായാലും കാത്തിരിക്കാം

വരും വരാതിരിക്കില്ല

ഒന്നു രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു

അവള്‍ എന്നെ വിളിച്ചു।

തുടരും

2008, ഏപ്രിൽ 4, വെള്ളിയാഴ്‌ച

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി



ദുബായില്‍ നിന്നും അറബാബ് വിസ കൊടുത്തയിച്ചു। പൊകാനുള്ളാ ടിക്കറ്റുമുണ്ട്।

അവളെ പിരിയണ കാര്യം ആലൊചിച്ചപ്പോള്‍ പോകണ്ടെന്നു തോന്നി।എങ്ങ്നെ അറബാബിനോടി കാര്യം പറയും। വീട്ടില്‍ അറിഞ്ഞാല്‍ വലിയൊരു ഭുകമ്പം ഉറപ്പാണു। ഒരുപ്പാട് അഗ്രഹിച്ചതാണു ദുബായില്‍ പോകാന്‍। എന്തായാലും ഞാന്‍ കാര്യം അവളോടു പറഞ്ഞു।

“ദേവി ഞാന്‍ ദുബായിക്കു പോകണില്ല। എനിക്കു നിന്നെ പിരിയാന്‍ കഴിയണില്ല।”

“ഏടാ നിയെന്താ ഈ പറയണെ നിനക്ക് വട്ടുണ്ടോ /“

“ഏടാ എനിക്കു കഴിയണില്ലാ നിന്നെ പിരിയാന്‍। ഒരു പക്ഷെ ഞാന്‍ അവിടെ പോയാല്‍ പിന്നെ ഒരിക്കലും ഇങ്ങോട് വരില്ല“

അങ്ങനെ ഒന്നും നി ചിന്തിക്കരുത്। നിന്നെകുറിച്ചു നിന്റെ വീട്ടുക്കാര്‍ക്ക് എന്തെല്ലാ പ്രതിക്ഷക്കളുണ്ടെന്നാറിയോ നീയായിട്ട് അതു നശിപ്പിക്കരുത്। ഇങ്ങ്നെയാണെങ്കില്‍ നിന്റെ സേനഹം എനിക്കു വേണ്ടാ”


“ഞാന്‍ വിളിക്കും വൈകിട്ട് എനിക്ക് നിന്നോട് കുറെ സംസാരിക്കാനുണ്ട്“

“വേണ്ടാ ഞാന്‍ ഫോണെടുക്കില്ലാ“

“വേണ്ടാ ഞാന്‍ നിന്നെ പിന്നെ ശല്ല്യം ചെയ്യില്ലാ“

പെട്ടെന്നു അവിടെ നിന്നുമിറങ്ങി നടന്നു।

ഷോപ്പില്‍ ചേന്നതിനു ശേഷം രണ്ട്മൂന്നു വട്ടം അവളുടെ ഓഫിസിലേക്കു വിളിച്ചു।

ഒരു ബെല്ലടിച്ച ശേഷം ഫോണ്‍ കട്ട് ചെയ്യും

അവള്‍ക്ക് മനസിലായിട്ടുണ്ടാകും എങ്കിലും അവള്‍ വിളിച്ചില്ല

വൈകിട്ട് ടെലിഫോണ്‍ ബൂത്തിലെത്തിയിട്ട് അവളുടെ വിട്ടിലേക്കു വിളിച്ചു

അവളുടെ അനിയനാണു അന്നേരം ഫൊണെടുത്തത്।

“ആരാ “അവന്‍ തിരക്കി

“ഞാനാ അനൂപ്“

“എന്താ വേണ്ടത്..?”

“ദേവിക്ക് ഒന്നു കൊടുക്കുമോ...?”

“ചേച്ചിയില്ലല്ലോ ഇവിടെ“

“എവിടെ പോയി॥?”

അറിയില്ല

ഞാന്‍ പെട്ടെന്നു ഫോണ്‍ വച്ചു।

മന്‍സസില്‍ വല്ലാ‍ത്ത ശുന്യത

അവളെ എനിക്കു നഷടപെടുമോ

എങ്കില്‍ പിന്നെ ഈ ജിവിതത്തിനെന്തര്‍ഥമാണുള്ളത്।സേനഹിച്ച പെണ്ണിനെ കല്ല്യാണം കഴിക്കാന്‍ കഴിയാതേ ഈ ലൊകത്ത് എന്തൊക്കെ നേടിയാലെന്താ അവളെ മറന്നൊരു ജിവ്വിതം എനിക്ക് ചിന്തിക്കാന്‍ വയ്യാ

ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു।

എനിക്കു പോകാന്‍ ഒരു ദിവസമാണു ബാക്കി

രാത്രി ടിവി മുറിയിലിക്കുമ്പോള്‍

അമ്മ കൊണ്ടു പോകാനുള്ള ആചാറൊക്കെ തയ്യാറാക്കുന്ന തിരക്കിലാണു

എന്തോക്കെയൊ മണങ്ങള്‍ അന്തീരിക്ഷത്തിനുണ്ട്। അവക്കൊക്കെ എന്റെ ശവം കത്തിയെരിയുന്ന

മണമാണെന്നെനിക്കു തോന്നി।

ഞാന്‍ അന്ന് രാത്രി ഉറങ്ങിയില്ലാ

രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ പുറത്ത് വന്നിരുന്നു

ഇപ്പോ അവളുടെ വീട്ടില്‍ പോയാലോ।

അല്ല്യേല്‍ വേണ്ടാ

രാവിലെ എങ്ങേനെയൊക്കെയൊ നെരം വെളിപ്പിച്ചു।ഞാന്‍ വീണ്ടും അവളെ വിളിച്ചു।

അവള്‍ തന്നെയാണു ഫോണെടുത്തത്ത്।

ഹലോ ഏടി....

അപ്പോഴെക്കും അവള്‍ കട്ടു ചെയ്ത്

എനിക്കു മുറിയിലെ ഫാനില്‍ കെട്ടി തൂങാന്‍ തോന്നി

എതായാലും ഒരിക്കല്‍ കൂടി അവളെ കാണണം

ഞാന്‍ വേഗം കുളിച്ചൊരുങ്ങി അമ്പലത്തിലേക്കു നടന്നു

ഏറ്റമാനൂരപ്പന്റെ മുന്നില്‍ നിലക്കുമ്പോഴോക്കെ പ്രാഥിച്ചത് അവളെ എനിക്ക് കിട്ടണെ എന്നായിരുന്നു

പക്ഷേ അന്ന് അവിടെ നിന്നപ്പോള്‍ ഒന്നും തോന്നിയില്ല

തിരികെ അവളുടെ ഓഫിസിലേക്കു നടക്കുംമ്പോള്‍ ഞാന്‍ വിണ്ടും ഭഗവാനെ നോക്കീ

അവള്‍ക്കൊരിക്കലും എന്നെ സേനഹിക്കാനാവില്ലാ

ഞാന്‍ ഒരു ഭാഗ്യമില്ലാത്തവനാണു

അങ്ങനെ വ്യകുലപെട്ട് ഞാനവളുടെ ഓഫിലേക്കു കയറി।

അവളെ അവിടെയെങ്ങും കണ്ടില്ല

ഞാന്‍ തൊട്ടപ്പുറത്തെ മിനിയുടെ ഓഫീസിലെക്കു നടന്നു

“ദേവിയെന്തെ മിനി“

‘അവള്‍ ഇനി വരില്ല അവളുടെ കല്ല്യണം എതാണ്ട് ഉറച്ച മട്ടാണു‘

എനിക്കു വലിയ സങ്കടം തൊന്നി വേദനയും നിരാശയും എന്നേ തളര്‍ത്തി എന്റെ മുകളിലുള്ള

ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നതു പോലെ എനിക്കു തോന്നി

ഞാന്‍ വെറെ ഒന്നും ആലോചിച്ചില്ല

ഒരൊ ഓട്ടോ വീളിച്ചവളുടെ വീട്ടിലേക്കു ചെന്നു

ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ വീടിന്റെ മുറ്റത്ത് നിലപുണ്ടായിരുന്ന്

എന്നേ കണ്ട് അവള്‍ പെട്ടെന്നോടി അരികിലേക്കു വന്നു

“നീയെന്തിനാ ഇങ്ങു വന്നെ ..?”

‘നിന്റെ കല്ല്യാണം ആണേന്നു കേട്ടു‘

“അതെ “പെട്ടെന്നവളുടെ കണ്ണുകള്‍ നിറഞ്ഞോ അല്ല എനിക്കങ്ങനെ തോന്നിയതാകും

ഏതായാലും എന്റെ കണ്ണൂകള്‍ നിറഞ്ഞു

“നീ പോയിക്കോ ഇവിടെ നിന്നാല്‍ വല്ലവരും കാണും“ ഞാന്‍ വൈകിട്ട് നിന്നെ വിളിക്കാം

‘നാളെ വൈകിട്ടാണ് എന്റെ ഫ്ലൈറ്റ് രാവിലെ നീയമ്പലത്തില്‍ വരണം‘

‘ഏറ്റുമാനൂരമ്പലത്തില്‍ വേണ്ടാ‘

‘നീ കാവില്‍ വരാമോ‘

‘വരാം‘

‘എങ്കില്‍ നീ പോയ്ക്കോ‘

‘രാവിലെ എഴു മണിക്കു നീ വരണം‘

‘ങ്ങാ‘

‘എങ്കില്‍ നീ പോയിക്കോ‘

പിറ്റേന്ന് എഴുമണിയാകാന്‍ ഞാന്‍ കാത്തിരുന്നു।

രാത്രി എങ്ങനെയൊക്കെയൊ കഴിച്ചു കൂട്ടി

നേരം വെളുത്തത് നല്ല മഴയായിട്ടായിരുന്നു

റോഡുക്കളെല്ലാം നിറഞ്ഞൊഴുകുകയാണു

ഞാന്‍ അമ്പലത്തിലേക്കു നടന്നു

മഴ ചാറ്റലടിച്ച് ഞാനാകെ നനഞ്ഞു കുലിച്ചിരുന്നു।

ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ കാവിനു മുന്നില്‍ കാത്തു നിലപ്പുണ്ടായിരുന്നു।

ഒരുപ്പാട് നേരമായോ നീ വന്നിട്ട്

അവള്‍ ഇല്ലെന്നു തലയാട്ടി

‘ആ നമ്മൂക്ക് തൊഴാ‘

അന്ന് ഞാന്‍ അദ്യമായി പ്രാഥിച്ചു എന്റെ ദേവിയെ എനിക്കു മറക്കാനുള്ള ശക്തി തരണെന്നു।

അവള്‍ എന്റെ മുന്നില്‍ നിന്ന് എന്താകും പ്രാത്ഥിച്ചത്।

എനിക്കറിയില്ല

ഞാന്‍ ചോദിച്ചതുമില്ല

ഞാന്‍ അമ്പലത്തില്‍ കഴിച്ച അര്‍ച്ചന അവളുടെ പേരിലായിരുന്നു

എല്ലാ മാസവും ചോറ്റാനിക്കര്യിലും ഏറ്റുമാനൂ‍രും വൈക്കത്തും കുമാരനല്ലൂരും അമ്പലപുഴയിലും ഗുരുവായുരിലും ഒക്കെ ഞാന്‍ പോയിരുന്നു അപ്പൊഴോകെ ഞാന്‍ പ്രാഥിച്ചത് അവള്‍ക്കു വേണ്ടിയായിരുന്നു

ഞങ്ങള്‍ അമ്പലത്തിന്റെ പുറത്തെക്കു നടക്കുമ്പോള്‍ ഞാന്‍ അവളൊടു ചൊദിച്ചു ഞാന്‍ നിന്റെ കുടെ വീടിന്റെ അവിടെ വരെ നടന്നോട്ടെ ഇനി എനിക്കൊരിക്കലും അതിനു സാധിക്കില്ലല്ലോ‘

‘വാടാ ‘

അവള്‍ സമ്മതിച്ചു

അവള്‍ക്കൊപ്പം നടക്കുമ്പോള്‍ ഞാന്‍ ചൊദിച്ചു

നിന്റെ ചെറുക്കന്‍ സുന്ദരനാണൊ

ഏടാ നിന്നെ കാളും കറുത്തിട്ടാ

എന്നിട്ടു നീ സമ്മതിച്ചോ

അവള്‍

ഒന്നും മിണ്ടിയില്ല

ദേവി ഇന്നും നമ്മള്‍ പിരിയുവാണു

എനിക്കൊരു കാര്യമറിയണം നീയെന്നെ എപ്പോഴെങ്കിലും സേനഹിച്ചിട്ടുണ്ടോ ദാ ഹ്രദയം നിറയെ നീയായിരുന്നു।

പെട്ടെന്നവള്‍ കരയുമെന്നനിക്കു തൊന്നി അവള്‍ മുഖം ചുരിദാറിന്റെ ഷാളുകൊണ്ടൊപ്പി।

ഈ ദിവസത്തിന്റെ ഓര്‍മമ്മ്ക്ക് നിന്റെ തലയില്‍ നിന്നും ആ തുളസി കതിര്‍ എനിക്കു തരുമോ

അവള്‍ പെട്ടെന്ന് അതെടുത്ത് എനിക്കു നീട്ടി

ഞാന്‍ ഇതു സൂക്ഷിച്ചു വയ്ക്കും

‘നിന്റെ ഓര്‍മ്മക്കായിട്ട്‘

ഞാന്‍ പോവുവാണു ഇനി ഒരിക്കലും കാണില്ല നമ്മള്

തിരിഞു നടക്കുമ്പോള്‍ അവള്‍

പറഞ്ഞു

എത്ര മണിക്കാണു ഫ്ലൈറ്റ്

രാത്രി പത്ത് മണിക്ക്

ഞാന്‍ നിന്നെ വിളിക്കാം

ഞാന്‍ പോട്ടെ

വൈകീട്ടവള്‍ വിളിച്ചു

നീയേന്നെ മറക്കണം നി നന്നായി വരും നിനക്ക് നല്ലൊരു ജിവിതം കിട്ടും എനിക്കൊറപ്പാണ്

വേണ്ടാ ഇനി ഒന്നും പറയണ്ടാ

പെട്ടെന്ന് അവള്‍ പൊട്ടി കരഞു

ദേവി ദെവ്വി ഞാന്‍ വിളിച്ച്തൊന്നും അവള്‍ കേട്ടില്ലാ

ദുബായില്‍ എത്തിയപ്പോള്‍ അവളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല

പിന്നെ ഒരു കൂട്ടുക്കാരന്‍ പറഞ്ഞു

ഏടാ ആ രാജേഷില്ലെ ആവനാടാ അവളെ കെട്ടിയത്

ഏതു രാജേഷ്

ഏടാ നി കോട്ടയത്ത് അക്കൊണ്ടാന്റായി ജോലി വാങ്ങീ കൊടുത്താ

പെട്ടെന്ന് എന്റെ നെഞ്ചിലുടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി

ദേവി എന്നോടിതു വേണ്ടായിരുന്നു