2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ആരാമത്തിലെ ചിത്രശലഭം

അച്ചായനെ ഞാൻ കാണുന്നത് 2006ജൂലൈമാസം പത്താ തീയതിയാണ്.അന്ന് ആദ്യമായി ദുബായിയിൽ വന്നിറങ്ങിയ എന്നെ കൂട്ടുകൊണ്ട് പോകാൻ ജോർജ്ജാച്ചായൻ തന്റെ പ്രാഡൊയുമായി
കാത്തു നിലപ്പുണ്ടായിരുന്നു.നാലപ്തു വയ്സ്സുള്ള അച്ചായനെ കണ്ടാൽ ഒരു 28വെ പറയും.താടിയൊക്കെ വച്ച് ഒരു മമ്മൂക്കായുടെ ഗെറ്റ്പ്പ്.
അച്ചായന്റെ റൂമിലായിരുന്നു എന്റെ താമസം.ഞാനേണെൽ ദേവിയുമായിട്ടുള്ള പ്രണയം പോട്ടിട്ട് നിരാശനായി ദുബായില് വന്നിറങ്ങയപ്പോൾ എന്നെ ഏപ്പോഴും ഒരോന്ന് പറഞ്ഞ് സാമാധാനിപ്പിക്കുന്നത് അച്ചായനാണ്.
“എടാ പോയതൊക്കെ പോട്ടേ ഈ പെണ്ണൂങ്ങളൊക്കെ ഇങ്ങനെയാ ഒരാളെ സേനഹിക്കും.നമ്മൾ എത്ര ആഴത്തിൽ സേനഹിച്ചാലും കുറച്ച് കാശുള്ള ഒരാളെ കാണുമ്പോൾ അങ്ങോട് പോകും.“
അങ്ങനെയൊക്കെ എന്നെ സാമാധാനിക്കുമ്പോൾ അച്ചായന്റെ മനസ്സിൽ നീറുന്ന ഒരു മനസ്സുണ്ടെന്ന് ഞാനറിഞ്ഞത് ഒരു രാത്രി ദയറ സിറ്റിസെന്റ്രിൽ നിന്നും ഷാർജ്ജയിലേക്കുള്ള യാത്രയിലാണ്.
ഡ്രൈവു ചെയ്യുമ്പോൾ അച്ചായൻ എന്നോട് പറഞ്ഞൂ.
“ഞാൻ ഒരിക്കലും കല്ല്യാണം കഴിക്കില്ലടാ.എന്റെ ടെസ്സിയെ ഞാൻ അത്രമാത്രം സേനഹിച്ചു.അവൾ എന്നെ വഞ്ചിച്ചടാ.“
എന്തു പറ്റി അച്ചായാ?.ആരാ ഈ ടെസ്സി? പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഉറങ്ങാതെ രാത്രികളിൽ ബാൽകണിയിൽ വന്ന് പുറത്തെക്ക് നോക്കി ഇരിക്കുന്ന അച്ചായനെ?ചിലപ്പോ ഗ്ലാസ്സിൽ മദ്യം ഉണ്ടാകും.പിന്നെ എപ്പൊഴും നിറുത്താതെയുള്ള സിഗരറ്റ് വലി?അച്ചായൻ എന്നെ സമാധാനിപ്പിക്കാറുണ്ട്?അച്ചായന് എന്തുപറ്റി.
അച്ചായൻ ആ കഥ പറഞ്ഞൂ.
ഒരു സ്ത്രി കാരണം പന്തിഞ്ചുകൊല്ലം നഷ്ടപെട്ട ആ മനുഷ്യന്റെ വേദനയുടെ കഥ ഞാനത് നിറയുന്ന കണ്ണുകളൊടെ കേട്ടിരുന്നു.
ആ കഥയുടെ ബാക്കി നാളെ






2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

പ്രണയവഴികളിലെ ഒരു പനിനീറ്പൂവ്വ്

ഷാർജ്ജായിൽ നിന്നും ദയറയിലേക്കുള്ള യാത്രയിലാണ് ഷാർജ്ജ കോളേജിന്റെ റൌണ്ടബോട്ടിന്റെ അടുത്തു ഒരു കുറ്റൻ ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ തീരെ യാദൃശ്ചികമായി അവളെ ഞാൻ കണ്ടുമുട്ടന്നത്.വാ നോട്ടത്തിനു ഒരു കുറവുമില്ലാത്തതിനാൽ കാർ ട്രാഫിക്കിൽ പെട്ട് കിടക്കുമ്പോൾ അടുത്ത് കിടക്കുന്ന വണ്ടികളിൽ അടുത്ത പ്രണയകഥയ്ക്കു പറ്റിയ വല്ലോ കിളികളും ഉണ്ടോ എന്നുള്ള
ചിന്ത പതിവായി ഉണ്ടാകാറുണ്ട്.അങ്ങനെ ഉള്ള ചിന്തകൾക്കിടയിൽ ആണ് അവളുടെ മുഖം അന്നാദ്യമായി കണ്ടുമുട്ടന്നത്.നിരനിരയായി കിടക്കുന്ന വാഹനവ്യൂഹങ്ങൾക്കിടയിൽ കാജോളിന്റെ കണ്ണൂകളുള്ള ഒരു പൂച്ചക്കുട്ടി(പെൺകുട്ടി).
ഞാൻ അന്ന് ഷാർജ്ജ സിറ്റിസെന്ററിനടുത്താണ് താമസിക്കുന്നത്.രാവിലെ കൊച്ചു വെളുപ്പാൻ കാലത്ത് ഉണർന്ന് ഷാർജ്ജായിൽ നിന്നും ദയറ വഴി കരാമയിൽ എത്തി അവിടുത്തെ ചില വർക്കുകൾ തീർത്ത് അവീറിൽ എത്തുമ്പോൾ നേരം പതിനൊന്നാകും.എന്നാലാലെന്താ രാവിലെയുള്ള ഈ തിരക്കു പിടിച്ചുള്ള യാത്രയിൽ ഇങ്ങനെ ചില മുഖങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടാകുമ്പോൾ അവീറിലെ പട്ടികാടു വിട്ട് പോന്നതിൽ ആദ്യമുണ്ടായ വിഷമം അലിഞ്ഞില്ലാതാകുന്നുണ്ട്.
എന്തായാലും ആരോ പറഞ്ഞപോലെ അവളെ വീണ്ടും കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.
എന്തായാലും ഇന്നലെ വൈകുന്നേരം JNPറൌണ്ടബോട്ടിലെ വിശാലമായ പാർക്കിൽ നാലു ദിക്കുമെന്ന് എത്തുന്ന വാഹനങ്ങളുടെ തിരക്കു കണ്ട് കൂട്ടുകാരനുമായി കുറച്ചു വാചകം അടിച്ച് ഇരിക്കെ
തൊട്ടടുത്തുള്ള പട്ടാണി റെസ്റ്റോറന്റിൽ പോയി ഒരു ലിപ്ടൻ ടീയും അടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വീണ്ടും വിശ്വസിക്കാനാകാത്ത ആ ദൃശ്യം ഞാൻ വീണ്ടും എന്റെ മുന്നിൽ വന്നത്.
അവൾ ഒരു മാലാഖയെ പോലെ എന്റെ മുന്നിൽ അല്പം ദൂരെ നിന്നും എന്റെ മുന്നിലേക്ക് നടന്നു വരുന്നു.
തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ.
ഈശ്വരാ.
ഞാൻ കാണുന്നതു സത്യമാണോ?
ആ പെൺകുട്ടി?
കൂട്ടുകാരൻ പറഞ്ഞൂ.
അളിയാ നല്ല സ്മാർട്ട് കുട്ടി.
ഞാൻ അസൂയയോടെ അവനെ നോക്കി.
വേണ്ട മോനെ ഇവിടെ നിന്റെ സഹായം വേണ്ട
ഞാൻ മനസ്സിൽ പറഞ്ഞൂ.
അവൾ എന്റെ മുന്നിലൂടെ നടന്ന് തൊട്ടടുത്ത ഫ്ലാറ്റിലേക്ക് കയറി പോയി.
ഇന്ന് എന്തായാലും ഞാൻ ഓഫീസിൽ നിന്നും അലപം നേരത്തെ എത്തി.
ഇവിടെ പട്ടാണി റെസ്റ്റോറന്റിൽ നിന്നും ഒരു ചായകുടിച്ച് അലപം വിശാലമായി കാത്തു നിലക്കുകയാ‍ണ്.
അവൾ വരുമോ?
എന്തായാലും അടുത്ത ദിവസം ബാക്കിയുമായി വരാം
പ്രാത്ഥിക്കണെ?
ഈ ലൈനെങ്കിലും ഒന്നു വിണൂകിട്ടാൻ.