2011, നവംബർ 5, ശനിയാഴ്‌ച

ദേ വാവേടെ ഡാഡി വിളിക്കുന്നു.


ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ.പിന്നെ പിന്നെ ഇടയ്ക്കിടെ അവൾ ആ വാക്കുകൾ ആവർത്തിച്ചൂ.ഞാനൊരു പാവമല്ലേ?.അതെ കുട്ടി പാവമാണ് അതെനിയ്ക്കറിയാം.ഗ്രാമത്തിന്റെ നിഷ്കളങ്കത,ലാളിത്യം.തനി നാട്ടുപ്പുറത്തുകാരിയുടെ സംസാരം.നെറ്റിയിൽ കുറിതൊട്ട് വരുന്ന ആ കുട്ടിയെ കണ്ടപ്പൊഴൊക്കെ മനസ്സിൽ തോന്നിയത് ഞാൻ കാത്തിരുന്ന മറ്റൊരു ദേവിയായിരുന്നോ ഹരിത എന്നാണ്. ആയിരുന്നു അല്ല്യേൽ പിന്നെ എന്റെ സ്വപ്നങ്ങളിൽ പോലും അവൾ കടന്നെത്തുമായിരുന്നില്ല. അഹങ്കാരത്തിനും കൈയ്യും കാലും പിടിപ്പിച്ച ചില പെണ്ണൂങ്ങളെ കണ്ടിട്ടുണ്ട്.എന്താ ജാഡ.ഇവളുടെയൊക്കെ വിചാരം ഐശ്വര്യാ റായിയാണെന്നാ എന്റെ കൂട്ടുകാരൻ ജോജി പറയും.ഹരിത ആ ടൈപ്പല്ല എന്നതിൽ എനിയ്ക്ക് സമാധാനമുണ്ട്. പ്ലസ്ടു വരെയെ അവൾ പഠിച്ചിട്ടുള്ളൂ.ഇരുപത്തിമൂന്നു വയസ്സ് കഴിഞ്ഞൂ.വീട്ടിൽ മൂന്നാളാണ് അവര്.മൂന്നു പെൺകുട്ടികൾ എന്റെ അതെ ജാതി.ഇതൊക്കെ അന്വേഷിച്ച് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.കാര്യങ്ങൾ എന്റെ വഴിക്കാണല്ലോ എന്നൊരു ചിന്ത എന്നിൽ നിറഞ്ഞൂ.അതിനിടയ്ക്കാണ് അവിടെ തന്നെ ജോലി ചെയ്യുന്ന രേവതി എന്ന കുട്ടി എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായത്.രേവതി എന്നെ നോക്കി എന്തേലും ഗോഷ്ടി കാട്ടിയിരിക്കും.ആ കുട്ടിയ്ക്ക് എന്നോട് എന്താണെന്ന് എനിക്കറിയില്ല.ആയിടയ്ക്ക് മാതൃഭൂമി പത്രത്തിൽ വീട്ടുകാരുടെ നിർബന്ധപ്രകാരം ഒരു വിവാഹ പരസ്യം കൊടുത്തു. നായർ യുവാവ് 32വയസ്സ് ഇരുനിറം 168,ബികോം,ഇടത്തരം കുടുംബം.സ്വാകാര്യസ്ഥാപനത്തിൽ ക്യാഷർ.പത്ര പരസ്യം ഏതാണ്ട് അങ്ങനെയായിരുന്നു.പണ്ട് ദുബായിൽ ആയിരുന്നപ്പോൾ നാട്ടിൽ വന്ന് പതിനാല് പെണ്ണൂ കണ്ടു.പക്ഷെ ഒന്നും ഒത്തു വന്നില്ല.പലപല കാരണങ്ങൾ കൊണ്ട് അതൊക്കെ മുടങ്ങി പോയി.സമപ്രായകാരായ കൂട്ടുകാരുടെയെല്ലാം കല്ല്യാണം കഴിഞ്ഞൂ അവർ കുടുംബമായി ജിവിക്കുന്നതു കാണുമ്പോൾ നമ്മൾക്കു പ്രായമായി എന്നൊരു ചിന്ത മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.മനസ്സിൽ അസ്വസ്ഥത പടർന്നു പിടിയ്ക്കുമ്പോൾ ടൌണിലെ തിരക്കിൽ നിന്നു ദുരേയ്ക്ക് ഏങ്ങോടേലും പോകാൻ തോന്നും.ആരും തിരിച്ചറിയാത്ത ഏതേലും ഒരു കോണിൽ പോയി കുറെ നാൾ തനിച്ച് താമസിക്കാൻ തോന്നും.ചിന്തകൾ കാടുകയറുമ്പോൾ ഇതുപ്പൊലെ ഏതേലും പ്രണയകുരുക്കിൽ ചെന്നു വീഴും.എത്ര അനുഭവങ്ങൾ ഉണ്ടായാലും ഇവൻ പഠിക്കില്ല്യാന്ന് ചില കൂട്ടൂകാർ പറയും. ഒരർത്ഥത്തിൽ അതു ശരിയാണ് ഇതു വരെ എത്ര പ്രണയാനുഭവങ്ങൾ . പരാജയങ്ങളുടെ കയ്പ്പ് അറിഞ്ഞിട്ടും എന്നേലും കല്ല്യാണം കഴിക്കുകയാണേങ്കിൽ പ്രണയിച്ച് തന്നെ കല്ല്യാണം കഴിയ്ക്കണം എന്നാഗ്രഹിക്കുന്ന മനസ്സ്.എങ്കിൽ നിനക്ക് മതം നോക്കണമെന്നുണ്ടോ നിന്നെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെ സ്നേഹിച്ചാൽ പോരെ?.കൂട്ടുകാരന്റെ വാചകം.അതിന് മുമ്പത്തെ പോലെ യല്ല ഇപ്പോ പ്രായം ഇതല്ലെ.പതിനെട്ട് പത്തൊമ്പതുമുള്ള കുട്ടികളോട് ചെന്ന് ‘കുട്ടി ഇയ്യാളെ എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റ്വ്വോ ?. ശരിയാ അമ്മാവാ എന്നാകും പ്രതികരണം.വെറുതെ എന്നാത്തിനാ അതു കേൾക്കണേ?.


2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അവൾ സുപ്രിയ


പ്രണയിച്ചു കല്ല്യാണം കഴിക്കുക എന്നത് ഒരു ശപഥം പോലെ എടുത്തതു കൊണ്ടാകാം 32വയസ്സായിട്ടും കല്ല്യാണം കഴിക്കാൻ പറ്റാത്തത്। ഈയിടെയായിട്ട് ഇടത്തെ ചെവിയ്ക്ക് മുകളിലായി ഒരു ചെറിയ വെള്ളികീറിയിട്ടുണ്ട്।തന്നെയുമല്ല അങ്ങിങ്ങായി ചെറിയ ചെറിയ നരകൾ।എന്റെ കൂട്ടുകാരൻ പെണ്ണൂകെട്ടിയത് ഇരുപതാ വയസ്സിലാ।ഡിഗ്രി കഴിഞ്ഞപ്പോൾ കൂടെ പഠിച്ച പെണ്ണിനെ പ്രേമിച്ച് അവൻ കെട്ടി।അവന് ടൌണില് ലക്ഷം രൂപ വിറ്റുവരവുള്ള ഷോപ്പും പിന്നെ റബ്ബറ് എസ്റ്റേറ്റുമുണ്ട് നമ്മുടെ കാര്യമതല്ലല്ലോ?ഗൾഫീന്ന് പോന്നതിൽ പിന്നെ നാട്ടിൽ പല ജോലികളും ചെയ്തു। അതിന്റെ ഇടയില് ആ വലിയ തുണികടേല് ചെന്ന് ജോലിക്ക് കയറുന്നത്।അവിടെ വച്ച് അവളെ കാണുന്നത് ആ കഥയുടെ ബാക്കി ഇതാ

2011, ജൂൺ 10, വെള്ളിയാഴ്‌ച

സുപ്രിയ അവൾ സാക്ഷി


പ്രണയിച്ചു കല്ല്യാണം കഴിക്കുക എന്നത് ഒരു ശപഥം പോലെ എടുത്തതു കൊണ്ടാകാം 32വയസ്സായിട്ടും കല്ല്യാണം കഴിക്കാൻ പറ്റാത്തത്. ഈയിടെയായിട്ട് ഇടത്തെ ചെവിയ്ക്ക് മുകളിലായി ഒരു ചെറിയ വെള്ളികീറിയിട്ടുണ്ട്.തന്നെയുമല്ല അങ്ങിങ്ങായി ചെറിയ ചെറിയ നരകൾ.എന്റെ കൂട്ടുകാരൻ പെണ്ണൂകെട്ടിയത് ഇരുപതാ വയസ്സിലാ.ഡിഗ്രി കഴിഞ്ഞപ്പോൾ കൂടെ പഠിച്ച പെണ്ണിനെ പ്രേമിച്ച് അവൻ കെട്ടി.അവന് ടൌണില് ലക്ഷം രൂപ വിറ്റുവരവുള്ള ഷോപ്പും പിന്നെ റബ്ബറ് എസ്റ്റേറ്റുമുണ്ട് നമ്മുടെ കാര്യമതല്ലല്ലോ?ഗൾഫീന്ന് പോന്നതിൽ പിന്നെ നാട്ടിൽ പല ജോലികളും ചെയ്തു. അതിന്റെ ഇടയില് ആ വലിയ തുണികടേല് ചെന്ന് ജോലിക്ക് കയറുന്നത്.അവിടെ വച്ച് അവളെ കാണുന്നത്.




സെക്കന്റ് ഫ്ലോറിലെ സാരി സെക്ഷനിൽ ഫ്ലോർ സൂപ്പർ വൈസറായിട്ടായിരുന്നു ജോലി.കാസർകോഡ് മുതൽ തിരുവന്തപുരം വരെയുള്ള നീട്ടലും കുറുകലും നിറഞ്ഞ കിളിനാദം കൊണ്ട് സമ്പന്നമാണ് സെക്കന്റ് ഫ്ലോർ.


ഉള്ളത് പറയാല്ലോ കോളേജ് വിട്ട് പിരിഞ്ഞതിൽ പിന്നെ ഇത്രേം പഞ്ചാര അടിക്കുന്നത് ഇപ്പഴാ.


ലൌവ് അന്റ് അറേഞ്ചിഡ് മര്യേജിൽ താല്പര്യം കൂടുതല് തോന്നിയതു കൊണ്ടാകാം ഒരു പെൺ കൊച്ചിനെ കയറിയങ്ങ് പ്രേമിയ്ക്കാൻ തോന്നിയത്.


എന്താണ് അനൂപേട്ടന്റെ സങ്കല്പത്തിലെ പെൺകുട്ടി.


ചില പെൺപിള്ളേര് ഈയുള്ളവന്റെ മനസ്സറിയാൻ ഒരു ചോദ്യം ചോദിക്കും.


ഉള്ളതു പറയാല്ലോ നമ്മുടെ ഒട്ടുമിക്ക പയ്യൻസും പറയാറുള്ളതു പോലെ.തലയിൽ തുളസികതിർ ചൂടി.നെറ്റിയിൽ ചന്ദനകുറി തൊട്ട് ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള ലാളിത്യമുള്ള നിതംബം വരെ മറഞ്ഞൂ കിടക്കുന്ന മുടിയുള്ള ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി കാത്തു സുക്ഷിക്കുന്ന ഒരു പെൺകുട്ടി.


ഇല്ല കിട്ടില്ല എന്നാലും നമ്മുക്ക് പറയാല്ലോ അങ്ങനെയൊക്കെ.


അങ്ങനെ സങ്കല്പിച്ചു നടന്നു കല്ല്യാണം കഴിയ്ക്കാൻ പറ്റിയ പ്രായമൊന്നുമല്ല. ദേ കണ്ടില്ല്യേ ഇടത്തെ ചെവിയ്ക്കു മുകളിൽ നര. അങ്ങിങ്ങായി വേറെം ഉണ്ട്. പെൺപിള്ളേര് കണ്ട് കളിയാക്കും വല്ലോ ഡൈയ്യും വാങ്ങി തേയ്ക്കടോ?.


ഇതുങ്ങളുടെ മുന്നിൽ ഇരുപത്താറാ. മ്മന്റെ പ്രായം. അല്ല പിന്നേ മുപ്പത്തിരണ്ടാന്ന് പറഞ്ഞാൽ വല്ല പെൺപിള്ളേരും വിഴുമോ?.


അങ്ങനെ ഉള്ള ഫെയർ ആന്റ് ഹാൻ ഡസമും ഫെയർ അന്റ് ലൌവ് ലിയും ഒക്കെ വാരി തേച്ച് ഇല്ലാത്ത ഗ്ലാമറൊക്കെ ഉണ്ടാക്കി നടക്കുന്നതിനിടയിലാണ് ആ പെൺ കൊച്ചിന്റെ കണ്ണീൽ ഈയുള്ളവന്റെ മനസ്സിൽ ഉടക്കിയത്.


കൊല്ലത്തുള്ള ഒരു സുപ്രിയ.സുന്ദിരി മധുരഭാഷിണി. ഹോ ആ ചിരി കണ്ടാല് ഒരടി മുന്നോട്ട് പോകാതെ നിന്നു പോകും. നല്ല സൌന്ദര്യ വതി.


അങ്ങനെ അവളെ കണ്ട് അങ്ങ് പ്രണയിച്ചു.പ്രണയം എന്നു പറഞ്ഞാൽ പഴയ കോളേജ് പ്രണയം മിഠായി വാങ്ങി കൊടുക്കുന്നു. ലെറ്റർ കൊടുക്കുന്നു. അങ്ങനെ പൂത്തൂപൂത്തൂ രാത്രി ആകാശത്ത് നക്ഷത്രങ്ങളെ നോക്കി ഹോസ്റ്റൽ മുറ്റത്തിരുന്ന് വട്ട് പറയുന്ന കാല്പനിക കാമുകൻ.


ദിവസങ്ങൾ കടന്നു പോയി.അങ്ങനെയിരിക്കെ കോഴിക്കോട് നിന്നു നല്ലൊരു അലുവാ കഷണം പോലത്തെ ഒരുത്തൻ അവിടെ ജോയിൻ ചെയ്തു.


അവന് പ്രായം 22അവനെ കണ്ടതും സുപ്രിയയ്ക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു.അവനുമായി എപ്പോഴും സംസാരിക്കുന്നു. ചിരിക്കുന്നു. തമാശകൾ പറയുന്നു. അങ്ങനെ ഒരു ദിവസം അവൾ എന്നോട് പറഞ്ഞൂ ഞാൻ വീട്ടിൽ പോകുമ്പോൾ അനൂനെ വിളിയ്ക്കാം ഞാൻ കാത്തിരുന്നു ആ വിളിയ്ക്കായി.


ആ രാത്രി അവൾ അവനെ വിളിച്ചു.തമാശകൾ പറഞ്ഞൂ. അവർ പൊട്ടി ചിരിച്ചു. അവന്റെ അതേ മുറിയിൽ ഞാൻ. അവൻ ഫോണിൽ സുപ്രിയയുമായി സല്ലപിക്കുന്നത് കേട്ട് കമഴ്ന്നു കിടന്നു.എന്റെ നെഞ്ച് പുകഞ്ഞൂ.ഞാൻ അടുത്ത ബാറിലേയ്ക്ക് നടന്നു. കറുത്ത ബോർഡിൽ തെളിഞ്ഞൂ നില്ക്കുന്ന വെളുത്ത അക്ഷരങ്ങൾ എന്നെ കൊതിപ്പിച്ചില്ല അന്ന് കാരണം എന്നിൽ പ്രണയം എന്നേ മരിച്ചു കഴിഞ്ഞു.

2011, മേയ് 12, വ്യാഴാഴ്‌ച

ആരും പറയാത്ത ഒരു സ്നേഹത്തിന്റെ വേദനയുടെ കഥ
പ്രണയം ഒരു മരുഭൂമിയാണ്.അവിടെ ഞാനും അലയുകയാണ്.എവിടെയോ അവൾ എനിയ്ക്കായി കാത്തിരിക്കുന്നു.

2011, ജനുവരി 3, തിങ്കളാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-9




ഒരു ഓണസമ്മാനമായി ഷീബ എനിയ്ക്ക് അയ്ച്ച ആശംസ കാർഡ് ഞാൻ തിരിച്ചും മറിച്ചും നോക്കി.


ഈ കൊല്ലം ഞങ്ങൾക്ക് ഓണമില്ല വല്യച്ചൻ മരിച്ചു.എങ്കിലും ഏട്ടന്റെ ഓണാഘോഷങ്ങളിൽ ഞാനും പങ്കു ചേരുന്നു.


എന്ന് അനിയത്തിക്കുട്ടി.


എന്തെഴുതണം തിരിച്ചവൾക്ക്.മനസ്സിൽ ഇപ്പോ പ്രണയമല്ല ഒരേട്ടന്റെ സ്ഥാനമാണ്.ഒരു അനിയത്തിക്കുട്ടിയോടുള്ള ഏട്ടന്റെ വാത്സല്യമാണ്.തുറന്നിട്ട ജാലകത്തിനപ്പുറം മുറ്റത്ത് ചാണകം മെഴുകിയ ഓണത്തറയിൽ പൂവിട്ടത് പോകാതിരിയ്ക്കാൻ കുട നിവർത്തി വച്ചിരിക്കുന്നു.


ഏട്ടന്റെ അനിയത്തിക്കുട്ടിയ്ക്ക്.


ഇവിടെ നിറയെ മഴയാണ്.മരങ്ങളും തൊടികളും ഒക്കെ നിറഞ്ഞൂ ഒഴുകുന്നു.രാവിലെ കുടചൂടി മഴയുടെ ചാറ്റലടിച്ച് സുകൂളിലേയ്ക്ക് പോകുന്ന കുട്ടികൾ. അവിടെ മഴ പെയ്യുന്നുണ്ടോ കുട്ടി.ഇന്ന് അവിടെ സമരം ഉണ്ടാകുമോ? പ്രിഡിഗ്രിക്കു പഠിക്കുമ്പോൾ ആദ്യം വരുമ്പോൾ നോക്കുന്നത് അതാണ് ഇന്ന് സമരമുണ്ടോ.പിന്നെ ഞാൻ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വന്നിരുന്നു തിരിച്ചു വരുന്ന വഴി രാഗത്തിൽ കയറി ഒരു പടം കണ്ടു.പിന്നെ ഓണത്തിന് പുറത്തും വല്ലോം പോകുന്നുണ്ടോ?.പിന്നെ ഞാൻ ഒന്നിനും ചേർന്നില്ല.ഇവിടെ അടുത്ത് ഒരു ബാറിൽ റിസ്പഷ്നിറ്റായി കയറിയാലോ എന്നാലോചിക്കുകയാണ്. പിന്നെ ഇപ്പോ ശരിക്കും കുട്ടിയെ നേരിൽ കാണാൻ തോന്നുന്നു. കൂടുതൽ എഴുതി കുട്ടിയെ ബോറടിപ്പിക്കുന്നില്ല.അമ്മയെ തിരക്കിയതായി പറയണം.കൂട്ടുകാരെ പ്രത്യേകം അന്വേഷണം അറിയിക്കണം.


ശേഷം അടുത്ത കത്തിൽ


നിറുത്തട്ടേ എന്ന്


ഏട്ടൻ


പിന്നെ കുറെ നാളത്തെയ്ക്ക് കത്തൊന്നും ഉണ്ടായിരുന്നില്ല.


ഞാൻ ക്രിസ്തുമസ്സിന് അവൾക്ക് ഒരു ആശംസകാർഡ് അയ്ച്ചു.


പ്രിയ അനിയത്തിക്കുട്ടിയ്ക്ക്


ഞാൻ പലപ്പോഴായി എഴുതണമെന്ന് വിചാരിച്ചു. പക്ഷെ എന്തോ എഴുതി വച്ചതെല്ലാം എന്റെ മേശയുടെ ഡ്രോയിൽ നിനക്ക് അയ്ച്ചു തരാനാകാതെ അവശേഷിച്ചു. നിനക്ക് സുഖമല്ലെ കുട്ടി.നീയെന്താണ് ഏട്ടനെ മറന്നോ.എന്താ ഒരു ലെറ്റർ പോലും വിടാതെയിരുന്നത്. ഞാൻ എഴുതാൻ വൈകിയപ്പോൾ നിനക്ക് എഴുതാമായിരുന്നു.


പിന്നെ എന്തൊക്കെ ആശംസാ വാചകങ്ങൾ ആ എഴുത്ത് അവസാനിപ്പിച്ചു.


ആ കാർഡ് അയ്ച്ചിട്ടും മറുപ്പടി ഒന്നും വന്നില്ല. ക്രിസ്തുമസ്സ് കഴിഞ്ഞ് 29തീയ്യതിയോ മറ്റോ ആണ് ഒരു ന്യൂയ്യർ കാർഡ് കൂടി അയ്ച്ചത്.


എന്താണ് മോളെ നീയെനിക്ക് ഒരു മറുപ്പടി പോലും അയ്ക്കാത്തത്. നമ്മുക്കിടയിൽ അത്രേം ഒരു സൌഹൃദമെ ഉണ്ടായിരുന്നോള്ളോ?


മനസ്സിന്റെ വിങ്ങലുകൾ വാക്കുകളായി എന്തൊക്കെയോ എഴുതി അവസാനിപ്പിച്ചു.


ആ കത്തിന് മറുപ്പടി കിട്ടിയത്. ഒരു പന്ത്രണ്ടാം തീയതിയാണ്.ഞാൻ എട്ടന് ക്രിസ്തുമസ്സിനു മുമ്പേ കാർഡ് അയ്ച്ചിരുന്നു.എന്താ ഏട്ടന് കിട്ടിയില്ലെ.പിന്നെ ഞാൻ ഒരു കാര്യം പറയട്ടേ വരുന്ന തിങ്കളാഴ്ച്ച വടക്കുനാഥന്റെ അമ്പലത്തിൽ വരുമോ.നമ്മുക്ക് കാണാം.എന്റെ കൂടെ അമ്മയും ഉണ്ടാകും നമ്മുക്ക് കാണാം.


ഞാൻ ആ കാർഡ് മടക്കി വച്ചിട്ട് കുറെ ആലോചിച്ചിരുന്നു.പോണോ?.ഏറ്റുമാനൂരപ്പൻ കോളെജിൽ പഠിച്ച സുരയോട് ആണ് അഭിപ്രായം ആദ്യം ചോദിച്ചത്.പോണോടാ. പോടാ.ചിലപ്പോ ആ പെണ്ണിന് നിന്നോട് പ്രേമം വല്ലതും ആണെങ്കിൽ നീ പോ അണ്ണാ ധൈര്യമായി. അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു.


തിങ്കളാഴ്ച്ച രാവിലെ ആറരയ്ക്ക് പെരിന്തമണ്ണ പോകുന്ന സൂപ്പർ ഫാസ്റ്റിനു ഏറ്റുമാനൂരിൽ നിന്നും തൃശൂർക്ക് അവിടെ പത്തുമണികഴിഞ്ഞപ്പോൾ എത്തി.


സ്റ്റാൻഡിൽ ആണ് ബസ്സിറങ്ങിയത്.അവിടെ നിന്നും അമ്പലത്തിലേയ്ക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നു കൂടി.


അവളെ നേരിൽ കാണുമ്പോൾ എന്താ പറയുക.അവളുടെ അമ്മയ്ക്ക് അവളെന്നെ എങ്ങനെയാകും പരിചയപ്പെടുത്തുക.


അറിയില്ല.


ഞാൻ അമ്പലത്തിലേയ്ക്ക് നടന്നു.വീശാലമായ തേക്കിൻ കാട് മൈതാനിയിൽ വെയിലിന്റെ ചൂട് പരക്കാൻ തുടങ്ങിയിരുന്നു.


ഞാൻ നടന്നു.അമ്പലത്തിനു മുന്നിലെ ഒരു മരത്തണലിൽ എന്നെ പ്രതീക്ഷിച്ചിട്ടെന്നോണം അവൾ കാത്തു നില്പുണ്ടായിരുന്നു. ഒരു വെളുത്ത കുട്ടി മുഖത്ത് മുഖകുരു വന്നപ്പാടുകൾ.


അനൂപേട്ടനല്ലെ.


അതെ ഷീബ.


ഞാൻ കരുതി തിരിച്ചറിയില്ല്യാന്ന്”


“കുട്ടി ഒറ്റയ്ക്കെ ഉള്ളോ അമ്മ വന്നില്ല്യേ.”


“ങാ അമ്മ.എനിയ്ക്ക് ഒരു കാര്യം ഏട്ടനോട് പറയണമായിരുന്നു.”


“എന്താ കുട്ടി”


“എനിക്ക് ഒരാളെ ഇഷ്ടമാണ്. എന്റെ വീട്ടിൽ അറിഞ്ഞാൽ അത് വലിയ പ്രശ്നമാകും.അവൻ വേറെ ജാതിയാ.ഞങ്ങള് ബസ്സിൽ വച്ച് കണ്ട് മുട്ടിയതാണ്. ഞാൻ ഇതൊന്നും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അവൻ ചെറിയ ക്വോട്ടേഷൻ ടീമിലൊക്കെ അംഗമായിരുന്നു.അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് നന്നാകുമെന്ന്.


കുട്ടി ഞാനിപ്പോ എന്താ പറയുക. (എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.)


ശ്യാമും എന്റെ കൂടെ വന്നിട്ടുണ്ട്.ഇപ്പോ ബൈക്കുമായി പുറത്തേയ്ക്ക് പോയതാണ് ഇപ്പോ വരും. ഏട്ടൻ ഇരിയ്ക്ക്.


ഈശ്വരാ അറിയാതെ വടക്കുനാഥനെ നോക്കി പോയി.


ഞാൻ ആ തണൽ മരത്തിന്റെ താഴെ ഇരുന്നു.


കുറച്ചു കഴിഞ്ഞ് ആയ്യാൾ ബൈക്കിൽ പാഞ്ഞെത്തി. ക്ലീൻ ഷേവ് ചെയ്ത ഒരു വെളുത്ത പയ്യൻ.അവൻ നന്നായിട്ട് മുറുക്കിയിട്ടുണ്ട്.മുണ്ടാണ് വേഷം. ഞാൻ പേടിയോടെ അയ്യാളെ നോക്കി.


പിന്നെ അവളെയും.


അനൂപല്ലെ ഇവള് പറഞ്ഞൂ.നിങ്ങളെക്കുറിച്ച് സുഖമല്ലെ.


അതെ


എപ്പോ വന്നു


കുറച്ചു സമയമായി.


വാ നമ്മുക്ക് ഒരു ചായ കുടിക്കാം


“വേണ്ട മാഷെ ഞാൻ കഴിച്ചു.


പിന്നെ നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഞാൻ ഇറങ്ങട്ടേ ഷീബ.അമ്മയെ തിരക്കിയതായി പറയണം.


അനൂപേട്ടൻ പോകുകയാണോ?


“അതേ കൊച്ചെ പോയിട്ട് ഇത്തിരി തിരക്കുണ്ട്.പോട്ടേ മാഷെ.പിന്നെ തിരിഞ്ഞൂ നോക്കാതെ വേഗം നടന്നു.


പിന്നെ അവളെക്കുറിച്ചൊന്നും അറിയില്ല.എവിടെയാണെന്നോ എന്താണെന്നോ ഒന്നും.