2009, നവംബർ 6, വെള്ളിയാഴ്‌ച

മഞ്ഞിൽ വിരിഞ്ഞ മന്ദാരങ്ങൾ



ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു.ചാറ്റൽ മഴ നനഞ്ഞാണ് ഞാൻ അവന്റെയൊപ്പം മെഡിക്കൽ കോളെജിലേയ്ക്ക് നടന്നത്.അവന്റെ കണ്ണട മാറണം.ഡോകടറെ കണ്ട് കണ്ണ് ഒന്ന് ചെക്ക് ചെയ്യിക്കണം. തലേന്ന് രാത്രി ഞങ്ങൾ ഏറ്റുമാനൂരിൽ നിന്നും പിരിയുമ്പോൾ അവനെന്നോട് ചോദിച്ചു.





“നീ വരുമോ നാളെയെന്റെ കൂടെ ഹോസ്പിറ്റലിൽ?.”





“നീ ഫ്ലോറൽ പാർക്കിൽ കയറി ഒരു ബിയറ് വാങ്ങി തന്നാൽ വരാം.”


“തരാടാ. നീ വാ.”

“ഓകെ അപ്പോ നാളെ കാണാം.”





മെഡിക്കൽ കോളെജിലെ കണ്ണൂഡോകടറുടെ മുറിയ്ക്കു മുന്നിൽ ആളുകൾ വലിയ കണ്ണടകൾ വച്ച് അക്ഷരങ്ങൾ വായിച്ചു പഠിക്കുന്നു.





നേഴ്സുന്മാർ ചിലരുടെ കണ്ണൂകളിൽ മരുന്ന് ഒഴിക്കുന്നു. നിരനിരയായിട്ടിരിക്കുന്ന ബഞ്ചുകളിൽ കണ്ണിൽ മരുന്ന് ഒഴിച്ചവരും ഒഴിക്കാൻ കാത്തിരിക്കുന്നതുമായി കുറെപ്പേർ.ഒരു കാഴ്ച്ചകാരനെപ്പോലെ കണ്ണീൽ മരുന്ന് ഒഴിച്ചിരിക്കുന്ന സുഹൃത്തിനരുകിൽ അല്പം സമയം ഇരുന്നപ്പോൾ നന്നായി ബോറടിച്ചു.തന്നെയുമല്ല രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് വയറു കത്തുന്നു. അക്ഷരങ്ങൾ വായിച്ചു പഠിക്കുന്ന കാഴ്ച്ചകുറവുള്ള മനുഷ്യരുടെ മുന്നിൽ നിന്നപ്പോൾ ഒരു നേഴ്സ് വന്ന് പറഞ്ഞു.






“രോഗിയല്ല്യേൽ അങ്ങോട് മാറിനില്ക്ക്.”





“ഞാനിപ്പോ വരാടാ, അവനോട് പറഞ്ഞ് പുറത്തേയ്ക്ക് കടന്നു.





ആശുപത്രി വരാന്തയിൽ വിവിധ അസുഖങ്ങളുമായി ഡോക്ടന്മാരെ കാത്തിരിക്കുന്നവരുടെ ഒരു വലിയ നിര അവിടെ കണ്ടു.മൂന്നാമത്തെ നിലയിലെ രോഗികളുടെ ഇടയിൽ നിന്നും താഴേയ്ക്കു നടന്നു.





ഹോട്ടലിൽ പോയി എന്തേലും കഴിക്കണം. നല്ല വിശപ്പ്.





കത്തുന്ന വയറുമായി അടുത്ത ഹോട്ടലിലേയ്ക്ക് നടക്കുമ്പോൾ ക്യാഷാലിറ്റിയ്ക്കു മുന്നിൽ ചോരയൊലിക്കുന്ന ഒരാളെ ചിലർ താങ്ങി പിടിച്ചുകൊണ്ട് പോകുന്നതു കണ്ടു.





ഈ കാഴ്ച്ചകൾ കാണാൻ വയ്യ തല കറങ്ങും.





ഹോട്ടലിൽ നിന്നും രണ്ട് പോറോട്ടയും ഒരു എഗ്ഗ് റോസ്റ്റും കഴിച്ച് സ്റ്റാൻഡിൽ അല്പം നേരം വായ് നോക്കി നിന്നു. നല്ല തിരക്കാണ് കണ്ണൂ ഡോക്ടറുടെ മുന്നിൽ.അവൻ ഇപ്പോഴും പരിശോധന കഴിഞ്ഞ് ഇറങ്ങിയിട്ടുണ്ടാവില്ല.അല്പം നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവന്റെ അടുത്തേയ്ക്ക് നടന്നു.





ഞാൻ ചെല്ലുമ്പോൾ അവൻ പരിശോധന കഴിഞ്ഞ് ഒരു ബഞ്ചിൽ ചാഞ്ഞ് ഇരുപ്പുണ്ട്.





‘ങാ കലാപരിപ്പാടി കഴിഞ്ഞോ? എങ്കിൽ വാം ഫ്ലോറൽ പാർക്കീൽ കയറാം.”





“വെയിറ്റ് ചെയ്യടാ. ഡോക്ടർ ഇപ്പോ വിളിക്കും.”





“ആട്ടേ അതൊക്കെ പോട്ടേ നിന്റെ ലൈനെന്തായി അവളിഷ്ടമാണെന്ന് പറഞ്ഞോ?”





‘ഏടാ ഞാൻ ബില്ല് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവളെന്റെ കൈയ്യിൽ വന്ന് തട്ടിടാ .എന്റെ അടുത്ത് തന്നെയായിരുന്നു.’





“എടാ അവിടെ ഞാൻ കുറച്ചുനാള് അക്കൌണ്ടന്റായി ജോലി നോക്കിട്ടുണ്ട്.എനിക്കറിയാ അവളെ. ഒരു പ്രത്യേകതരം ക്യാരക്ടർ.അവളുടെ അനിയത്തി തിരുവല്ലയിൽ ഒരു ഹോസ്പിറ്റലിൽ നേഴ്സായിരുന്നു. അവിടെ വച്ച് മെഡിക്കൽ റെപ്പായ ഏറണാകുളത്തുകാരൻ പയ്യനുമായി പ്രണയത്തിലായി.മൂത്തവള് നിലക്കെ അനിയത്തി മതിൽ ചാടുമെന്ന് അറിഞ്ഞ് വീട്ടുകാർ ആ ചെറുപ്പക്കാരനുമായി അവളുടെ വിവാഹം നടത്തി. അതോടെ അവൾ വീട്ടിൽ ഒറ്റപ്പെട്ടപ്പോലെയായി.ഇപ്പോ വിവാഹം പോലും വേണ്ടാ എന്നാവൾ പറയുന്നത്.





“എടാ അവളുടെ ആ മനസ്സു ഞാൻ മാറ്റിയെടുക്കും.ഇപ്പോ തന്നെ അവൾ ഞാനുമായിട്ട് കൂടുതൽ അടുക്കുന്നുണ്ട്.





“എടാ ഒക്കെ നിന്റെ തോന്നലാ.”





“എങ്കിൽ നീ വിശ്വസിക്കണ്ട.”





‘പിന്നെ ഒരു കാര്യം അനീഷെ.” നീ അവളെ സേനഹിക്കുന്നത് അന്മാർത്ഥമാണെങ്കിൽ നീയവളെ വിവാഹം കഴിക്കണം.എന്തു പ്രശ്നം ഉണ്ടായാലും ഞാൻ നിന്റെ കൂടെ ഉണ്ടാകും.അതല്ല നേരം പോക്കിനാണെങ്കിൽ വേണ്ട അനീഷെ അതിവിടെ വച്ച് നിറുത്തിയേക്ക് നീ.





“എടാ അതൊന്നും വേണ്ട. അവളെകൊണ്ട് എന്നെ ഇഷ്ടമാണെന്ന് ഒന്ന് പറയിപ്പിക്കണം.പിന്നെ അവളൊടോത്ത് ഒന്ന് കറങ്ങണം.ഒരു കാപ്പി കുടിക്കണം. അത്രേ ഉള്ളൂ.





“നീയപ്പോ നേരമ്പോക്കിനായുള്ള പ്രണയമാ.”





“അതേടാ.”





“എടാ അവസാനം ആ പെണ്ണ് വല്ലോ ആത്മഹത്യയും ചെയ്യും.’





അവനന്നേരം ചിരിച്ചു.





കണ്ണടവച്ചിട്ട് കണ്ണട ഊരിട്ട് അവൻ ചിരിക്കുന്നത് കാണുമ്പോൾ പേടിതോന്നും.കണ്ണൊക്കെ വീർത്ത് തള്ളി വല്ലാത്തൊരു രൂപം.





“അനീഷ് “. പെട്ടെന്ന് വാതിയ്ക്കൽ വന്ന് ഒരു നേഴ്സ് വിളിച്ചു.





“ഞാൻ വരാടാ നീ ഇരിക്ക്.” അല്ല്യേല് നീയോടെ വാ.” അവൻ പറഞ്ഞൂ.





“ഞാൻ എന്തിനാ വരുന്നെ?.നീ പോയിട്ട് വാ.”





“ശരിയന്നാൽ”.





അവൻ ഉള്ളിലേയ്ക്ക് പോയപ്പോൾ ഞാൻ അനിതയെ ഓർത്തു.ഇനിയിപ്പോ ഇവന്റെ പഞ്ചാരവാക്കിൽ ആ പെൺകുട്ടി വീണാൽ അവസാനം ഇവൻ കെട്ടില്ല്ലാന്നറിഞ്ഞാൽ എന്താകും സംഭവിക്കുക.





അവളുടെ വീട്ടുകാരാണെൽ ഇപ്പോ അവളെ കെട്ടിച്ചുവിടാൻ കഴിയുന്ന ഒരു സ്ഥിതിയിലല്ല.തന്നെയുമല്ല അവള് ജോലി ചെയ്തു കിട്ടുന്ന തുഛമായ സംഖ്യയാണ് ആ കുടുംബത്തിന്റെ ഏക വരുമാനം.അവളുടെ അപ്പനും അമ്മയ്ക്കും പ്രായവുമായി. അനീഷാണെങ്കിൽ അവളെ കെട്ടില്ലാന്ന് പറഞ്ഞാലും എങ്ങനേലും അവനെ പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് വച്ചാൽ അവന്റെ വീട്ടിലെ സാഹചര്യം അവളെക്കാൾ മോശം. അവനൊരു പെങ്ങളുണ്ട് ആ കുട്ടി ഒരു ഹൃദ് രോഗിയാണ്.അതിനെ വിവാഹം കഴിച്ചയിപ്പിക്കാൻ കുറെ അവർ നോക്കി.പക്ഷെ ആ പെൺകുട്ടി ഒരു രോഗിയാണെന്ന് അറിയുന്നതോടെ കാണാൻ വരുന്നവരും ആ കല്ല്യാണം വേണ്ടെന്ന് വച്ച് മടങ്ങുകയാണ്. അതിനിടയ്ക്ക് അവളുടെ രോഗവിവരം അറിഞ്ഞ് അവളെ കല്ല്യാണം കഴിക്കാൻ ഒരു ചെറുപ്പകാരൻ വന്നു. അവനാണെൽ കാലിന് ഒരു ചെറിയ മുടന്തുണ്ട്. എന്നാൽ പെൺകുട്ടിയ്ക്ക് അവനെ ഇഷ്ടപെട്ടില്ല.ഞാൻ ഇത്രേം പഠിച്ചിട്ട്.എനിയ്ക്ക് വേണ്ടയ്യാളെ.”




കഴിഞ്ഞ ദിവസം ഞങ്ങൾ ഏറ്റുമാനൂരമ്പലത്തിന്റെ മുന്നിലിരിക്കുമ്പോൾ അനീഷത് പറഞ്ഞ് കുറെ കരഞ്ഞൂ.




“ഞാനെന്താടാ ചെയ്യുക.വീട്ടുകാരെ ഒരുപ്പാട് സേനഹിക്കുന്നതുകൊണ്ടാ ഇവിടെ ഇങ്ങനെ നില്ക്കുന്നത് അല്ല്യേല് ഞാൻ പോയേനെ ഏങ്ങോടേലും.”




“എടാ ഒക്കെ നേരെയാകും നീ ചുമ്മാ ടെൻഷനടിക്കാതെ ഇരിക്ക്.”




‘എടാ”




“ങാ കഴിഞ്ഞോ?” ഡോക്ടറെന്താ പറഞ്ഞെ?.”




ഏടാ നീ ചോദിക്ക് ഡോക്ടറോട്?.”




“എന്താടാ പ്രശ്നം?.’




“നീ വാ.”




ഞാൻ അവനൊപ്പം പുറത്തേയ്ക്ക് നടന്നു.




പുറത്ത് ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു.




“നിനക്ക് ബിയറ് കഴിക്കണ്ടേ?.”




അവൻ എന്നെം കൂട്ടി ഫ്ലോറൽ പാർക്കിലേയ്ക്ക് കയറി.




ബിയറിന് ഓർഡർ കൊടുത്തിട്ട് റെസ്റ്റോറന്റിൽ ഒരു ടേബിളിന് അഭിമുഖമായിരിക്കുമ്പോൾ അവനെന്നോട് പറഞ്ഞു.



“എടാ എനിക്ക് ജീവിതം അവസാനിപ്പിച്ചാലോന്ന് തോന്നുവാ.’



“എന്താടാ നിനക്ക് പറ്റീത്.”



“എടാ ഇത്രെം നാളും നിന്നോട് പറയാണ്ടിരുന്നത്‍ാ. ഞാൻ ഒരോ നിമിഷവും അന്ധനായികൊണ്ടിരിക്കുവാണ്. കണ്ണുകളിലേയ്ക്കുള്ള ഞരമ്പുകൾക്കാണ് പ്രശ്നം. ഞാനി കളിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും മനസ്സു നിറയെ തീയാ.പെങ്ങളെകുറിച്ചാലോചിക്കുമ്പോൾ, വീട്ടുകാരെകുറിച്ചാലോച്ചിക്കുമ്പോൾ ഒക്കെ ടെൻഷനാ.അനിതയെ എനിക്ക് ഇഷ്ടമായിരുന്നു.അവളെ പ്രണയിച്ചിട്ട് പാതിവഴി ഉപേക്ഷിച്ചുപോകാൻ ആഗ്രഹമുണ്ടായിട്ടൊന്നുമല്ല.ജീവിതം ഇരുട്ടിലേയ്ക്ക് പോയി കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് എന്തു പറഞ്ഞ് ഒരു പെൺകുട്ടിയ്ക്ക് ഒരു ജീവിതം കൊടുക്കാൻ സാധിക്കും.ഞാൻ എന്റെ ജീവിതത്തിലെ സംഭവങ്ങൾ ആകെ പറഞ്ഞത് നിന്നോടാ.ഒരിക്കലും അനിതയോ മറ്റാരും ഈ സംഭവം അറിയരുത്.

“നിന്റെ വീട്ടുകാർക്ക് ആർക്കെങ്കിലും ഈ സംഭവം അറിയാമോ?

“പറഞ്ഞിട്ടില്ല എനിക്ക് അത് അവരോട് പറയാനുള്ള ധൈര്യമില്ല.അറിഞ്ഞാൽ ചിലപ്പോ എന്റെ വീട്ടിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്കറിയില്ല.”

“നീ അത് പറയാണ്ടിരുന്നാൽ അതിലും വലിയതെറ്റാവില്ലേ അത്?.”
“നിനക്ക് പറയാമോ എന്റെ വീട്ടിൽ എന്റെ അച്ഛനോട്?”
“ഞാനെങ്ങനെയാ അനീഷെ അത്?.” എനിക്കറിയില്ല.”
“എടാ അതാടാ പ്രശ്നം.” ഒരു കാര്യം സത്യമാടാ എന്റെ കാഴ്ച്ച പൂർണ്ണമായും ഇല്ലാതായാൽ ഞാൻ ഒരിക്കലും ഈ ഭൂമിയിൽ ഉണ്ടാവില്ല.
“എടാ നീ ചുമ്മാ മനസ്സിനെ വേദനിപ്പിക്കല്ലെ?
“ഞാൻ സത്യം പറയണേ.”
ഞാൻ ഒന്നും മിണ്ടിയില്ല.
മേശപുറത്ത് തണൂപ്പുമാറി കയ്ക്കാൻ തുടങ്ങിയ ബിയർ ഒരു ചെറിയ കവിളറക്കി പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ഞാൻ തന്നെ കാശുകൊടുത്തു.
വീട്ടിൽ എത്തിയപ്പോഴും അവനെകുറിച്ചായിരുന്നു മനസ്സു നിറയെ.അവന്റെ വീട്ടുകാർ ,പെങ്ങൾ,അനിത ഒക്കെ മനസ്സിനെ വേദനിപ്പിച്ചു.
ചിലപ്പോ ആ കടയിൽ പോകുമ്പോൾ അനിതയും അവനും വാചകം അടിച്ച് തമാശകൾ പറയുന്നതു കാണാം.
പാവം പെൺകുട്ടി അവനെകുറിച്ച് ഒന്നും അറിയാതെ അവൾ അവനെ പ്രേമിക്കുകയാണ്.

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

പ്രേമദൂതൻ

ണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.
പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന ണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന് അവർ പറയുന്നു.
കൊച്ചുകുട്ടികളെ മടിയിലിരുത്തി അവരുടെ വായിലേയ്ക്ക് ബ്രാണ്ടിയുടെ തുള്ളികൾ ഇറ്റിറ്റായി പകരുന്ന അവരുടെ അമ്മന്മാരെ കണ്ടാൽ ചോദിച്ചു പോകും അവർ ജന്മം നല്കിയ കുട്ടികൾ തന്നെയോ ഇതെന്ന്.
വിജയേട്ടന്റെ ചായപീടികയിൽ വല്ലപ്പോഴും വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ കയറും. അവിടെ ഇരുന്നാൽ ലോകത്തെകുറിച്ചറിയാം.സമീപത്തെ ബാർബർ ഷോപ്പിലെ സജീവേട്ടൻ ഇറച്ചികട നടത്തുന്ന ബഷീർക്കാ.ചെറുപ്പത്തിലെ പോളിയോ വന്ന് കാലുകൾ തകർന്ന് വീൽ ചെയറിൽ ലോട്ടറി വില്പന നടത്തുന്ന ജോസേട്ടൻ.അങ്ങനെ കുറെപ്പേർ.
ഒരു ബോണ്ടയും ചായയും അത്രയും മതി
വിജയേട്ടന്റെ ചായയ്ക്ക് എന്താ കടുപ്പം
വൈകുന്നേരം തകർത്തു പെയ്യുന്ന മഴയും ആസ്വദിച്ച് ഒരു ചായയും കുടിച്ച് ഇരുന്നപ്പോഴാണ് മഴ നനഞ്ഞ് അയ്യാൾ വിജയേട്ടന്റെ ചായപീടികയിലേയ്ക്ക് കയറി വന്നത്.

നനഞ്ഞ് മുഷിഞ്ഞു കീറിയ വസ്ത്രവുമായി വന്നു കയറിയ ആ ഭ്രാന്തനെ ഞാൻ പലപ്പോഴും പലയിടത്തും വച്ച് കണ്ടിട്ടിട്ടുണ്ട്.
ചന്തയിൽ ആടിനെ അറയ്ക്കുന്നിടത്ത്,മൂത്രപുരയ്ക്കരുകിൽ.
ട്രാൻസ് പോർട്ട് സ്റ്റാൻഡിലാണ് ഭ്രാന്തനെ കൂടുതൽ സമയവും കാണുക.
അവിടെ അയ്യാൾക്ക് കാവൽ നില്ക്കാൻ അന്ധയായ ഒരു സ്ത്രിയുണ്ട്.അവർ ചെളിനിറഞ്ഞ വഴിയ്ക്കരുകിൽ ഇരുന്ന് ഭിക്ഷയാചിക്കും.
അവർ തെണ്ടികിട്ടുന്ന വകയാണു ഭ്രാന്തനുള്ള ഭക്ഷണം.
ഭ്രാന്തന്റെ മടിയിൽ തലചായ്ച്ച് സ്റ്റാൻഡിലെ വാകമരചുവട്ടിൽ അവരിരിക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.
ചിലപ്പോൾ ഭ്രാന്തന് കലികയറുമ്പോൾ അയ്യാൾ അവരെ പൊതിരെ തല്ലും.പിന്നെ പൊത്തി പിടിച്ചും കരയും .
“എനിക്കാരുമില്ല എനിക്കാരുമില്ല” ഭ്രാന്തൻ നിലത്ത് തലകൊണ്ട് ഇടിച്ചിട്ട് പിറുപിറുക്കും.
പലപ്പോഴും വഴിയാത്രയിൽ ഭ്രാന്തന്റെ പിറുപിറുക്കലും അന്ധയായ ആ സ്ത്രിയുടെ ഏങ്ങലടിയും ഒരു വേദനയായി നിറയും.
കാലുകളിൽ വ്രണം നിറഞ്ഞ് ഈച്ചകൾ കൊത്തിവലിയ്ക്കുന്ന ആ സ്ത്രിയെ ഭ്രാന്തൻ ചിലപ്പോൾ കാലുകൾ കഴുകി തുടയ്ക്കുന്നത് കാണാം.
അവരുടെ മുടികൾ ചീകി കെട്ടുന്നത് കാണാം.
മഴ പെയ്യുമ്പോൾ ഭ്രാന്തൻ അവരെ എടുത്തുകൊണ്ട് പോകും ഏതേലും ഒരു കടയുടെ തിണ്ണയിൽ കൊണ്ട് പോയിയിരുത്തും.
ഏല്ലാം ദിവസവും രാവിലെ അവർക്കിരുവർക്കും രണ്ടുപൊതി ചോറുമായി ഒരു സ്ത്രി വരും.അവർ കോട്ടയത്തോട്ടുള്ള വണ്ടിയിൽ അവർക്ക് ചോറുകൊടുത്തിട്ട് കയറി പോകുന്നത് കാണാം.
ആ സ്ത്രി വരുന്നതും കാത്ത് ഭ്രാന്തനും അന്ധയായ ആ സ്ത്രിയും രാവിലെ നോക്കിനില്ക്കും.
അവർ കൊടുക്കുന്ന ചോറ് ഭ്രാന്തൻ അവർക്ക് വാരികൊടുക്കും.ഒരു കൊച്ചുകുട്ടിയെ പോലെ ഭ്രാന്തന്റെ കൈയ്യിൽ നിന്നും അവർ ചോറു വാങ്ങി കഴിക്കുന്നത് കാണാം.
ഇതൊക്കെ കണ്ടിട്ട് ചിലർ പറയും അവൾ ഭ്രാന്തന്റെ ഭാര്യയാണെന്ന്.
ആയിരിക്കാം .ഈ ലോകത്ത് ആരും സേനഹിക്കാൻ ഇല്ലാത്ത അവർക്ക് അവർ മാത്രമെയുള്ളു.
എങ്ങു നിന്നോ വന്ന ആ ഭ്രാന്തനും എവിടെയോ വച്ച് ഒത്തുചേർന്ന ആ അന്ധയായ സ്ത്രിക്കും സേനഹിക്കാൻ കാലം കരുതി വച്ചത് വിധിയുടെ ഈ വിളയാട്ടങ്ങൾ മാത്രമായിരിക്കും.െ

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

പുഴയൊഴുകും വഴികളിലിലെ പ്രണയഗീതം


സ്ഥലം കടുത്തുരുത്തിയിലെ ഒരു പഴയ കമ്പ്യൂട്ടർ സെന്റർ.2001ലെ ഒരു ജൂൺ മാസം അലപം കമ്പ്യൂട്ടർ പഠിച്ചേക്കാമെന്നു വിചാരിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആ കമ്പ്യൂട്ടർ സെന്റ്രിലേക്ക് പിള്ളേച്ചൻ ചെന്നത്.കുസുമലതകൾ പൂത്തുലഞ്ഞൂ നിലക്കുന്ന ആ ഉദ്യാനത്തിൽ പിള്ളേച്ചൻ പെട്ടെന്ന് തന്നെ ക്ലിക്കായി.
21പെൺകൊടികളും ഞാനെന്ന ഏക ആൺകൊടിയും നിറഞ്ഞൂ നിന്ന ആ ഉദ്യാനത്തിൽ അല്ല ഇൻസ്റ്റിറ്റൌട്ടിൽ പെട്ടെന്ന് ക്ലിക്കാകാതെ പിള്ളേച്ചനു പറ്റില്ലാല്ലോ?.അങ്ങനെ ഒരോ പെൺകുട്ടിയുടെയും മനസ്സിൽ കലപിലകളുമായി ഈ ആൺകിളി കൂടുകൂട്ടി ഉല്ലസിച്ചു ഇരിക്കെയാണ്.അവൾ ഒരു ദിവസം ഒരു മാലാഖയെ പോലെ കടന്നു വന്നത്.
ആ സുന്ദരികുട്ടിയുടെ പേര് ഭവ്യ എന്നായിരുന്നു.
എന്തു രസമായിരുന്നു ആ കുട്ടിയെ കാണാൻ എന്ന് വർണ്ണിക്കാൻ എനിക്ക് ആകുന്നില്ല.
അത്രയ്ക്ക് സൌന്ദര്യമുണ്ടായിരുന്നു ആ കുട്ടിക്ക്.
ഞാൻ പല ഡയലോഗുകളും കൊണ്ട് ആ കുട്ടിയെ ശല്ല്യം ചെയ്തെങ്കിലും അവൾ നിഷ്കരുണം തള്ളി കളഞ്ഞൂ.അതെന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.
ഏങ്ങനെളും ആ കുട്ടിയുടെ മനസ്സിൽ കയറി പറ്റണം അതുമാത്രമായിരുന്നു ഒരോ ദിവസം കമ്പ്യൂട്ടർ ക്ലാസ്സിലേക്കുള്ള യാത്രയിൽ എന്റെ ചിന്ത.
അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു മിസ്സ് എന്നെയും അവളെയും കൂടി ഒരു സിസറ്റത്തെൽ ഇരുത്തി.കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ എന്റെ കൈവിരലുകൾ അവളുടെ വിരലുകളിൽ അറിയാതെ സ്പർശിച്ചു.
അവൾ എന്റെ കണ്ണൂകളിലേക്ക് ഉറ്റുനോക്കി.
ഞാൻ അപ്പോ മനസ്സിൽ പറഞ്ഞൂ.
ഭവ്യാ നിന്നെ ഞാൻ സേനഹിക്കുന്നു.
ഒന്നുരണ്ട് ദിവസങ്ങൾക്കിടയിൽ ഞങ്ങൾ കുറച്ചു വർത്തമാനമൊക്കെ പറയാൻ തുടങ്ങി.
ഞാൻ അവൾക്ക് എന്നും മിഠായി വാങ്ങി കൊടുക്കുമായിരുന്നു.
ഇത് ക്ലാസ്സിലെ മറ്റു പെൺകുട്ടികൾ എന്നിൽ നിന്നും അകലാൻ ഇടയാക്കി.അവർ പറഞ്ഞൂ നിനക്ക് അവളെ കിട്ടിയപ്പോൾ ഞങ്ങളെയൊക്കെ നീ മറന്നു അല്ലേടാ.
നീ എപ്പോഴും വർത്തമാനം പറയുന്നതും മിഠായി വാങ്ങി കൊടുക്കുന്നതുമൊക്കെ അവൾക്കാണല്ലോ?
അതെന്റെ ഇഷ്ടമല്ലെ?

ഞാൻ അവരുമായി കയർത്തു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു കുട്ടി എന്നോട് പറഞ്ഞൂ.
എടാ അവൾക്ക് ഒരു ലൈനുണ്ട്.
നീ പോടി അവൾക്ക് ഒരു ലൈനുമില്ല മണ്ണാങ്കട്ടയുമില്ല.ഉണ്ടെങ്കിൽ അവളെന്നോട് അതു പറയാതെ ഇരിക്കില്ല.
എങ്കിൽ നീ അവളുടെ പിന്നെലേ നടന്നോ? അവസാനം കരയരുത്.
നിനക്ക് അസൂയാ അല്ലേടി.
അങ്ങനെ കുറച്ചു ദിവസം കടന്നുപോയി.
എന്തായാലും അവളോട് ഉള്ളത് തുറന്ന് പറയാൻ അഗ്രഹിച്ചു.
കെട്ടാനുള്ള പ്രായവും പക്വതയും വന്നിട്ടില്ല. ചുമ്മാ ഒരു നേരം പോക്കിനാണൂ പ്രേമം.
അതു കൊണ്ട് തന്നെ ഞാൻ പറഞ്ഞൂ.
നമ്മൂക്ക് ചുമ്മാ പ്രേമിച്ചാലോ?
അവൾ പെട്ടെന്ന് ഒന്നും മിണ്ടാതെ എന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയി.ഞാൻ അവളെ വിളിച്ചു
വാടി ഞാൻ ചുമ്മാ പറഞ്ഞതാ
ക്ലാസ്സിലെ കുട്ടികൾ മുഴുവൻ അന്നേരം എന്തോ സംഭവിച്ചപ്പോലെ ചിരിച്ചു.
അന്നാണെൽ ജാവായുടെ എന്തോ പ്രോഗ്രാമാ എനിക്കാണെൽ ഒന്നും അറിയുകയുമില്ല.
മിസ്സിന്റെ കൈയ്യിൽ നിന്നും ചീത്ത കിട്ടുമെന്ന് ഉറപ്പാ.
ഞാൻ മറ്റു പെൺകുട്ടികളുടെ നേരെ ദയനീയമായി നോക്കി
അന്നേരം അവിടെ ഒരു കൂട്ടചിരി ഉയർന്നു.
ആ സമയത്താണ് മിസ്സ് വന്നത്.
മിസ്സെ ആരോടേലും ഇവിടെ വന്നിരിക്കാൻ പറ.
അതെന്താ അനൂപിന്റെ അടുത്ത് ഭവ്യയല്ലാതെ വേറെ ആരും ഇരിക്കില്ലെ?
ആരെലും അവിടെ പോയിരുന്നെ?
പെട്ടേന്ന് ഒരു കുട്ടി അവിടെ വന്നിരുന്നു.
അന്നേരം ആ പെൺകുട്ടി പറഞ്ഞൂ.
എടാ നിന്റെ അഹങ്കാരത്തിന്റെയാ.അവളെ കണ്ടപ്പോ നിനക്ക് ഞങ്ങളെ ഒന്നും കാണാൻ പാടില്ലായിരുന്നല്ലോ?ആട്ടേ എന്താ നീ അവളോട് പറഞ്ഞെ ?
ഒന്നുല്ല്യാ.
കുറച്ചു ദിവസം കടന്നുപോയി അവൾ എന്നോട് കൂടുതലൊന്നും സംസാരിക്കാറില്ല ഇപ്പോ.
ചിലപ്പോ ചെറുതായിട്ടൊന്ന് പുഞ്ചിരിക്കും അത്രമാത്രം.
അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞൂ.
എടാ ഭവ്യടേ കല്ല്യാണമാ.അവളെ ട്യൂഷൻ പഠിപ്പിച്ച മാഷാണ് അവളെ കെട്ടുന്നത്.
അവൾക്കാണെൽ 20വയസ്സെ ഉള്ളു മാഷ് 36വയസ്സ് പ്രായം.എനിക്ക് കേട്ടപ്പോ വലിയ സങ്കടം തോന്നി.എങ്ങനെ അവൾക്ക് അയ്യാളെ ഇഷ്ടപെടാൻ കഴിഞ്ഞൂ.
കല്ല്യാണത്തിനു മുന്നാലു ദിവസം മുമ്പ് അവളെന്നെ ക്ഷണിച്ചു.
നീ വരണം.ഒന്നും വിചാരിച്ച് വരാതെ ഇരിക്കരുത്.നീയെന്റെ ഒരു നല്ല ഫ്രണ്ടാണ്.പുള്ളീകാരനോട് ഞാൻ നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.
അന്നേരം കൂടെ നിന്ന രണ്ട് കൂട്ടുകാരികൾ പറഞ്ഞൂ.
എടാ നീ ചുമ്മാ ചെന്നാൽ പോരാ.എന്തേലും ഒരു നല്ല സമ്മാനവും കൊടുക്കണം.
കൊടുക്കാ കൊടുക്കണം.ക്കൊടുക്കും മനസ്സ് നീറി പുകഞ്ഞൂ.
കല്ല്യാണത്തിന്റെ തലേദിവസം മാർബിളിൽ മെഴുകിൽ തീർത്ത ഒരു നല്ല മാർബിൾ പ്രതിമ വാങ്ങി അവൾക്ക് സമ്മാനിച്ചു.
അത് അവളുടെ കൈകളിൽ കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു.
എന്റെ വിവാഹ സമ്മാനം ഇത് നിങ്ങളുടെ വീടിന്റെ ഷോക്കേസിൽ വയ്ക്കണം.
ഒരിക്കലും ഇത് നശിപ്പിക്കരുത്.
അന്ന് പിരിഞ്ഞതിൽ പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല.
ഇപ്പോ തിരുവന്തപുരത്തോ മറ്റോ ആണെന്ന് കേട്ടു.
രണ്ട് കുട്ടികളുടെ അമ്മയാണെന്നും.