2008, നവംബർ 21, വെള്ളിയാഴ്‌ച

ക്ലാസ്സ് റൂം

35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.
അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.
“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”
സുഖമായി പോണു ആരായിത്?.”
നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?
ഇല്ല ആരാ?.”
ഞാനാ നിന്റെ സുധു”.
നീ അയർലണ്ടിൽ നിന്നാണോ?”
അതെ’.
അവിടെ എന്തുണ്ട് വിശേഷം.”
ഇവിടെ സുഖമാടാ.നിനക്കോ?
എനിക്കും സുഖമാടാ.”
നീയെന്നാ നാട്ടിലേക്ക്?”
പോണം.
ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.
അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“
ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെം
മറക്കാൻ കഴിയുമോ അങ്ങനെ?
കോളെജ് വിട്ട് പിരിഞ്ഞപ്പോഴും വല്ലപ്പോഴും കത്തുകളയ്ക്കാറുള്ളത് അണ്ണനായിരുന്നു.വല്ലപ്പോഴും കടന്നെത്തൂന്ന അണ്ണന്റെ ലെറ്ററുകളീലൂടെ ആ പഴയ ക്യാപസ്സും അവിടുത്തെ ഓർമ്മകളുമൊക്കെ
ഉണ്ടായിരുന്നു.“
സുധി ടിജോ എവിടെയാ?
ടിജോയുടെ കല്ല്യാണം കഴിഞ്ഞൂ.അവൻ അയർലണ്ടിൽ ഉണ്ട്.മനീഷ് ലണ്ടൻ,തോമസ്സ് കുട്ടി അയർലണ്ട്,സുരേഷ് ഐ.സി.സി.ഐ ബാങ്കിൽ ജോലി,ജെയിൻ കാലടി കോളെജിൽ ലക്ച്ചർ,രൂപേഷ് ചാർട്ടേഡ് അക്കൌണ്ടന്റ്, പ്രീതിജ് പോലീസിൽ,ശ്രിജിത്ത് റിയാദിൽ,ജോമി ജൂവല്ലറി മുതലാളി എല്ലാവരുടെയും കല്ല്യാണം കഴിഞ്ഞൂ.“
എടാ അണ്ണാ നമ്മൂക്ക് ആ പഴയ കോളെജിൽ ഒന്നിച്ചു കൂടണം നീ കൂടി വരണം.
ഞാൻ നോക്കട്ടെ സുധി ജനുവരിയിൽ മിക്കവാറും ഞാനും നാട്ടിൽ വരും.
നീ വരണം.
ങാ”
“ഞാൻ നിന്നെ വിളിക്കാം.“
അവൻ ഫോൺ കട്ട് ചെയ്തു.
എല്ലാവരും ഒത്തു ചേരുന്ന ഒരു ദിവസം പഴയ കൂട്ടുകാർ അവരുടെ തമാശകൾ,അന്നത്തെ ഓർമ്മകൾ
എല്ലാവരുടെയും കല്ല്യാണം കഴിഞ്ഞിട്ടുണ്ടാകും.
മനസ്സ് വെറുതെ ആ ക്യപസ്സിലേക്ക് പോയി.
പഴയ കൂട്ടുകാരിൽ അവൻ മാത്രമില്ല ഇന്ന് അജി കുര്യാക്കോസ് മുളന്തുരുത്തികാരൻ അച്ചായൻ.
പഴയ കൂട്ടുകാരുടെ ഫോട്ടൊകളും എഴുത്തും അവരുടെ ഓട്ടൊഗ്രാഫും ഒക്കെ എടുത്തൂ നോക്കുമ്പോൾ എന്നെ എന്നും വേദനിപ്പിക്കുന്നത് അവന്റെ മുഖമാണ്.
അജി കുര്യാക്കോസിന്റെ.അവൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അവന്റെ കല്ല്യാണവും കഴിഞ്ഞിട്ടുണ്ടാകും.
തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ആ പ്രിഡിഗ്രി കാലത്തേയ്ക്ക് എന്റെ മനസ്സിനെ ഓർമ്മകൾ കൂട്ടികൊണ്ട് പോയി.
എന്റെ ക്ലാസ്സ് റും J1വും അവന്റെ ക്ലാസ്സ് റും J2വുമായിരുന്നു.
സമരങ്ങൾ നിറഞ്ഞ കലാലയജീവിതം.
ഒരുദിവസം SFIപഠിപ്പ് മുടക്കിയാൽ അടുത്ത ദിവസം ABVPയും തൊട്ടടുത്ത ദിവസം AISFവും പഠിപ്പ് മുടക്കും.
വെള്ളീയാഴ്ച്ച ദിവസങ്ങളിൽ സമരം ഉണ്ടാകാൻ പ്രാത്ഥിക്കും.അന്നാണല്ലോ പുതിയ പടങ്ങളൊക്കെ റീലിസാകുക.
ഡിബി കോളെജിരിക്കുന്നത് കോട്ടയം-എറണാകുളം റോഡിനിരുവശവും ആയിട്ടാണ്.
കോളെജിനോട് ചേർന്ന് അന്ന് ധാരാളം ട്യൂഷൻ സെന്ററുകൾ ഉണ്ട്.
ഡി.ബിയിൽ കോളെജിനു മുന്നിലായി എറണാകുളം ബസ്സ് നിറുത്തുന്ന ഒരു വെയിറ്റിങ്ങ് ഷെഡുണ്ട്.
രാവിലെ ഏട്ടരമണിക്കുള്ള ട്യുഷന് ഞങ്ങൾ ഏഴുനാലപത്തഞ്ച് തൊട്ട് ഈ വെയ്റ്റിങ്ങ് ഷെഡ്ഡിൽ ഹാജരുണ്ടാകും.
വെയിറ്റിങ്ങ് ഷെഡ്ഡിനോട് ചേർന്ന് കോളേജ് ക്യാന്റീൻ.
എപ്പോഴും ക്യാന്റീനിൽ പപ്പട വലുപ്പത്തിലുള്ള പോറോട്ട ഉണ്ടാകും.
രാവിലെ അവിടെ നിന്നും കാലി ചായ കുടിച്ചു ആദ്യം ഞാനും അനൂപ് എം.ജിയും അവിടെ വന്നിരിക്കും.
പിന്നെ ഒരോരുത്തരായി വരും.
ഏല്ലാവരും വന്ന ശേഷമെ ഞങ്ങൾ ട്യുഷൻ സെന്റ്രായ ഭാവൻസിലേയ്ക്ക് പോകുകയുള്ളൂ.
ഭാവൻസിൽ വന്നാൽ ക്ലാസ്സിലെ ഏറ്റവും ഫ്രണ്ടിലായിട്ടാണ് ഞാനും ജോമിയും സുരേഷും ജെയിനും ഇരിക്കുക.
ഹോളോബ്രിക്സു കൊണ്ട് കെട്ടിയുണ്ടാക്കിയ അങ്ങിങ്ങായി തുളകൾ വീണ ഒരു പഴയകെട്ടിട്ടമാണ് ആ ക്ലാസ്സ് റും.
ഞങ്ങളുടെ ബഞ്ചിന് അല്പം മുന്നിലേക്ക് കയറി നിന്നെ സാറ് എപ്പോഴും ക്ലാസ്സ് എടുക്കു
അതു കൊണ്ട് തന്നെ മുന്നിലെ ചുവരിലെ ഹോളിലൂടെ അപ്പുറത്തെ പെൺകുട്ടികളെ വായ്നോക്കിയിരിക്കുകയായിരുന്നു പ്രധാന വിനോദം.
ഞങ്ങളുടെ ക്ലാസ്സിൽ ആൺകുട്ടികൾ ഇരിക്കുന്നതിന്റെ നേർ അഭിമുഖമായിട്ടാണ് സെക്കന്റ് ഗ്രൂപ്പിലെ പെൺകുട്ടികൾ ഇരിക്കുന്നത്.ഞങ്ങൾക്ക് നേരെ ഫ്രണ്ടിലായിട്ട് ഇഷ്ടിക അടർന്ന ഒരു ഹോളുമുണ്ട്.
പണ്ട് അത് ചെറുതായിരുന്നു.ഇടക്കിടെ തുരന്ന് അതിന്റെ വലുപ്പം കൂട്ടി.
അപ്പുറത്തെ ക്ലാസ്സിൽ ഫ്രണ്ട് ബഞ്ചിൽ ഇരിക്കുന്ന പെൺകുട്ടികൾ എപ്പോഴും ഇങ്ങോട് നോക്കിയിരിക്കും.
ഞങ്ങൾ അങ്ങോടും നോക്കിയിരിക്കും.
അങ്ങനെയിരിക്കെയാണ് അപ്പുറത്തെ ക്ലാസ്സിലെ സുന്ദരിയായ ഒരു നായരുകുട്ടി (രശ്മി)
എന്നെ പോടാ എന്ന് വിളിക്കുന്നത്.
എന്റെ കുരുത്തക്കേടിന് ഞാൻ കേട്ടത് പട്ടീന്നാണ്.
ഞാൻ ജോമിയോട് പറഞ്ഞൂ.
“എടാ അവളെന്നെ പട്ടീന്ന് വീളിച്ചു.അവളെ രണ്ട് പറയണം എനിക്ക്”.
“നീ പോടാ അവിടുന്ന് അവള് നിന്നെ പട്ടീന്നോന്നുമല്ല വിളിച്ചെ?.
പിന്നെ”
“പോടാന്നാ ഞാൻ കേട്ടതല്ലെ?”
എന്തായാലും ഞാൻ ചോദിക്കും.പെൺകുട്ടികൾക്കിത്ര അഹങ്കാരം പാടില്ല.”
എങ്കിൽ നീ ചെന്ന് ചോദിക്ക് ജോമി പറഞ്ഞു.
ഞാൻ ചോദിക്കുമെടാ.
എന്തായാലും ട്യൂഷൻ കഴിഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു.
നീയെന്തിനാ എന്നെ പട്ടിന്നു വിളിച്ചേ?.” അധികം കളിക്കണ്ടാട്ടൊ എന്റെ സ്വാഭാവം നിനക്ക് ശരിക്കും അറിയില്ല.
ഞാൻ നിന്നെ പട്ടിന്നൊന്നു വിളിച്ചില്ല”
അവൾ അത് നിഷേധിച്ചു.
പെട്ടെന്ന് ജോമി പറഞ്ഞൂ.
വാടാ അണ്ണാ.
അവൻ എന്നെം കൂട്ടി പോയി.
അവൾ ഇൻസ്റ്റിറ്റയൂട്ടിലെ പ്രിൻസിപ്പാളിന്റെ അടുത്ത് കമ്പ്ലയന്റ് പറഞ്ഞു.
സാർ എന്നെ വിളിപ്പിച്ചു.
“തനിക്ക് പഠിക്കാൻ വന്നാൽ പഠിച്ചാൽ പോരെ വല്ലോ പെൺകുട്ടികളുമായി ഉടക്കാൻ പോകേണ്ട കാര്യമുണ്ടോ?
സാറെ ഞാനോന്നും പറഞ്ഞില്ല ആ കുട്ടിയോട്?.”
ങാ ഇനി ഇതാവർത്തിക്കരുത്.”
ശരി സാർ
ക്ലാസ്സിൽ നിന്ന് തിരിച്ച് വന്നപ്പോ ജോമിയും ജെയിനും സുധിയും ഒക്കെ കുറെ കളിയാക്കി.
“നിനക്ക് ഇപ്പോ കിട്ടിയില്ലെ അണ്ണാ”.
ട്യൂഷൻ സെൻസ്റ്ററിൽ ശനിയാഴ്ച്ച ദിവസം വൈകുന്നേരം വരെ ക്ലാസ്സുണ്ടാകും.
അങ്ങനെ ഒരു ശനിയാഴ്ച്ച അജികുര്യാക്കോസും സെക്കന്റ് ഗ്രൂപ്പ് ഷെറിന് ആദ്യമായി ഒരു ഐസ്ക്രിം വാങ്ങി കൊടുത്തു.
ഈ സംഭവം അറിഞ്ഞ് ഞാൻ ഓടി അവിടെ എത്തി.
അജിയ്ക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നെന്ന് എനിക്ക് അറിയാമായിരുന്നു.
പലപ്പോഴും ഷെറിന്റെ പേര് പറഞ്ഞ് ഞങ്ങൾ അജിയെ കളിയാക്കുമായിരുന്നു.
അജിയെ ബോണ്ട എന്നാണ് ഞങ്ങൾ വിളിക്കുക.
എപ്പോഴും ചിരിക്കുന്ന ഒരു ചുരുണ്ട തലമുടി കാരനാണ് അജി.
അവന്റെ ആ ചിരി തന്നെയാണ് അവന്റെ ഏറ്റവും വലിയ ആകർഷണം.
അജി ഷെറിന്റെ കൈയ്യിൽ ഐസ്ക്രിം കൊടുത്തപ്പോൾ അവൾ ആദ്യം വാങ്ങിച്ചില്ല.പിന്നെ അവൾ അത് വാങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
എടാ ബോണ്ടെ നിനക്ക് ലൈൻ വീണു അല്ലെടാ.”
എടാ പെണ്ണുങ്ങളെ വീഴ്ത്താൻ ചില സൂത്രങ്ങളൊക്കെയുണ്ട്.“
എന്തായാലും ഇന്ന് ക്യാനറ്റീനിൽ ബോണ്ടയുടെ വക പറ്റ്.
മനീഷും ടിജോയും സുധിയും രഞുജുവും അതു ശരി വച്ചു.
ദിവസങ്ങളും ആഴച്ചകളും കടന്നു പോയി.
പുതിയ സിനിമകൾ തിയ്യറ്ററിൽ എത്തുമ്പോൾ ഞങ്ങൾ സിനിമകാണാൻ പോയി.
അന്ന് ഞങ്ങളിൽ ചിലർക്ക് നാലഞ്ച് ഐഡൻ റ്റി കാർഡുണ്ട്.
ഒന്നിൽ എന്റെ വീട് തൃപ്പൂണിത്തുറയിലാണ്.അന്ന് കൺസഷൻ കാർഡ് കിട്ടിയില്ലേലും വേണ്ടില്ല.
ഐഡന്റിറ്റി കാർഡ് കിട്ടിയാലും മതി.
അങ്ങനെ ആ കാർഡിൽ തൃപ്പൂണിത്തുറയിൽ ചെന്നിറങ്ങി അവിടെ നിന്നും എറണാകുളത്ത് വന്ന് എത്ര പടം കണ്ടിരിക്കുന്നു.
മിക്കവാറും ദിവസങ്ങളിൽ കോളെജിൽ സമരം ഉണ്ടാകും.
വണ്ടി തടയാനും വിദ്യാത്ഥി പ്രസ്ഥാനങ്ങൾക്കൊപ്പം ജെയി വിളിക്കാനും കൂടെ ഉണ്ടാകും.
ചിലവ് കിട്ടുന്ന പാർട്ടിയാണ് അന്ന് നമ്മുടെ പാർട്ടി
അങ്ങനെയിരിക്കെ ജോമിക്ക് ചുവരിലെ വിടവിലൂടെ നോക്കിയിരുന്ന് അപ്പുറത്തെ സെക്കന്റ് ഗ്രൂപ്പിലെ പെൺകുട്ടിയോട് ഒരു പൊടി പ്രേമം.
ജോമി എന്നോട് പറഞ്ഞൂ.
“എടാ അവളെ എനിക്ക് ഇഷ്ടമാടാ”
“എങ്കിൽ നീ പറയടാ അവളോട് ഇഷ്ടമാണെന്ന്.”
എടാ നമ്മുക്ക് ഒരു ലെറ്റർ എഴുതി അവൾക്ക് കൊടുക്കാം ക്ലാസ്സിലെ ബുദ്ധി ജീവിയായ ചങ്ങമ്പുഴ എന്നു വിളിപ്പേരുള്ള സുരേഷ് പറഞ്ഞൂ.
മറ്റുകുട്ടികളും അതു സമ്മതിച്ചു.
ഒരു ലൌവ് ലെറ്റർ എഴുതുക.
പെൺകുട്ടികളുടെ പിന്തുണയും കിട്ടി.
ദാക്ഷായണിയും നാരായണിയും റം ലാത്തുവും കുഞ്ഞൂമോളും ഒക്കെ പിന്തുണ പ്രഖ്യാപിച്ചു.
ലെറ്റർ കൊടുക്കുക.
സുരേഷ് വാക്കുകൾ ഉതിർത്തൂ.
ഈ ഭാവൻസിന്റെ കനത്ത മതിൽ കെട്ടിനുള്ളിൽ വിരിഞ്ഞ പ്രണയ പുഷ്പമെ.
അങ്ങനെയായിരുന്നു തുടക്കം.
ലെറ്റർ എഴുതി തീർന്നപ്പോ ഞാൻ ഏല്ലാവർക്കും വായിക്കാൻ കൊടുത്തു.
പ്രിയപ്പെട്ടവരെ നമ്മുടെ ജോമിച്ചായൻ ആദ്യമായി ഒരു പെൺകുട്ടിയേ പ്രേമിച്ച കാര്യം ഇതിനോടകം
നിങ്ങളെല്ലാം അറിഞ്ഞൂ കാണുമല്ലോ?ആദ്യമായി അവൻ തന്റെ ഇഷടം ഒരെഴുത്തിലൂടെ അവളോട് തുറന്ന് പറയാൻ പോകുകയാണ്.നിങ്ങളെല്ലാം ഇതു വായിച്ച് അവനെ പ്രോത്സാഹിപ്പിക്കണം.“
“എടാ ഇങ്ങ് തന്നേടാ”
ദാക്ഷായണി എന്ന ശ്രിവിദ്യ അതു തട്ടി പറിച്ചു.
പെൺകുട്ടികളും ആൺക്കുട്ടികളും മുഴുവനായി അതു വായിച്ചു.
ജോമിയേ നോക്കി എല്ലാവരും ചിരിക്കുകയാണ്.
എടാ അളിയാ നിന്റെ വിശുദ്ധ പ്രേമം നീണാൾ വാഴട്ടെ”
“ഈ ലെറ്റർ നീ തന്നെ കൊണ്ട് കൊടുക്കടാ അവൾക്ക്”
“എടാ ഇപ്പോ വേണ്ടാ ഞാനത് കൊടുത്തോളാം”.
“എടാ നമ്മുടെ ക്ലാസ്സിലെ കുട്ടികൾ മുഴുവൻ അറിഞ്ഞൂ.ഇനി നീയിത് കൊടുത്തില്ലേൽ നീ വെറുതെ നാണം കെടും.”
‘“ജോമി ലെറ്റർ കൊടുക്ക്‘ അന്നേരം ആങ്കുട്ടികളുടെ ഭാഗത്തു നിന്നും പെൺകുട്ടികളുടെ ഭാഗത്തു നിന്നും
ചില കമന്റുകൾ കേട്ടു.
എടാ അളിയാ നിനക്ക് വയ്യെങ്കിൽ ഞാനവൾക്ക് കൊണ്ട് കൊടുക്കാം.”
പിന്നെ ഞാൻ വൈകിയില്ല ഒറ്റവോട്ടമായിരുന്നു സെക്കന്റ് ഗ്രൂപ്പിലേയ്ക്ക്.
“എടി നിനക്ക് ഒരു ലെറ്റർ ഉണ്ട്.നീ ഇതൊന്ന് വായിക്കണം.
പെട്ടെന്ന് തന്നെ ഞാൻ തിരിച്ചു പോന്നു.
അവൾ ആ എഴുത്തമായി സാറിന്റെ അടുത്തേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ചില പെൺകുട്ടികൾ(ശ്രിവിദ്യ,രശ്മി,സീമ.ഷൈനി) ആ കുട്ടിയോട് പറഞ്ഞൂ.
ഒരു തമാശയ്ക്ക് ചെയ്തതാ അവര് അതു കാര്യമാക്കണ്ട രശ്മി.
എന്തായാലും രശ്മി ആ ലെറ്ററുംമ‍ായി അവളുടെ കൂട്ടുകാരി സന്ധ്യയ്ക്കൊപ്പം പ്രിൻസിപ്പാളിന്റെ മുറിയിലോട്ട് പോയി.
ക്ലാസ്സിനു വെളിയിൽ നിന്ന എന്നോട് മറ്റു കൂട്ടുകാർ പറഞ്ഞു.
എടാ അണ്ണാ നിന്റെ കാര്യം ഇന്ന് പോക്കാ”
അല്പം കഴിഞ്ഞ് പ്രിൻസിപ്പാൾ ആ വിശുദ്ധ ലെറ്ററുമായി ക്ലാസ്സിലേക്ക് വന്നു എന്റെ കൂട്ടുകാർ ഓരോരുത്തരായി സാറിനു പിന്നാലെ നടന്നു.ഏറ്റവും പിറകിലായി ഞാനും ജോമിയും.
സെക്കന്റ് ഗ്രൂപ്പ് ക്ലാസ്സിനു മുന്നിലൂടെ ഞാൻ നടന്നു പോയപ്പോൾ ആ ക്ലാസ്സ് ഒന്നട ങ്കം എന്റെ നേരെ നോക്കി.
ഞാൻ ഒരു കുറ്റവാളിയെപോലെ തലകുമ്പിട്ട് നടന്നു.
അവരുടെ ക്ലാസ്സിലെ ബയോളജി സാറിന് ചില കുട്ടികൾ കാട്ടി കൊടുത്തൂ ആ പോകുന്ന ചെക്കനാ.
ഞാനൊന്നും മിണ്ടാതെ നടന്നു.
ക്ലാസ്സിൽ വന്നിരുന്നപ്പോൾ സാറ് പറഞ്ഞൂ.
എടാ നിനക്കൊക്കെ വല്ലോ ലെറ്ററും കൊടുക്കണമെങ്കിൽ ഈ ക്ലാസ്സിലെ കുട്ടികൾക്ക് കൊടുത്താ‍ൽ പോരെ മറ്റു ക്ലാസ്സിൽ പോയി പ്രശ്നം ഉണ്ടാക്കണോ?
ക്ലാസ്സിൽ പെട്ടെന്ന് ഒരു ചിരി മുഴങ്ങി
സാർ പിന്നെ കുറെ ഉപദേശിച്ചു.
കല്യാണം കഴിക്കണ്ട പ്രായമാകുമ്പോൾ അതൊക്കെ വീട്ടുകാർ നോക്കി കൊള്ളും ഇപ്പോ വല്ലോ പഠിക്കാൻ നോക്ക്.”

സാർ അത്രയും പറഞ്ഞ് പിരിഞ്ഞൂ.
ഉച്ചയ്ക്ക് ഊണൂ കഴിക്കാനിറങ്ങിയപ്പോൾ അജി ഉറക്കെ വിളീച്ചു പറഞ്ഞൂ.
രശമി എന്നാലും നമ്മുടെ അണ്ണനോട് അത് ചെയ്യണ്ടായിരുന്നു.പാവം സാറിന്റെ തെറി മുഴുവൻ അവനെ കേൾപ്പിച്ചില്ലെ?’(അവൻ ഞങ്ങളുടെ ക്ലാസ്സിലെ രശ്മിയെ നോക്കി പറഞ്ഞൂ)
അതു കേട്ടിട്ട് സെക്കന്റ് ഗ്രൂപ്പിലെ രശ്മി പൊട്ടി കരഞ്ഞു.
ബയോളജി സാർ അവളെ സമാധാനിപ്പിക്കണത് ഞങ്ങൾ ഒളിഞ്ഞിരുന്ന് കേട്ടു.
“എടോ കോളെജാകുമ്പോൾ ഇതൊക്കെ ഉണ്ടാകും.ഒക്കെ തമാശയായി കാണടോ?
അന്ന് ഉച്ച കഴിഞ്ഞ് അക്കൌണ്ടൻസി സാർ വന്നപ്പോൾ ശ്രിവിദ്യ പറഞ്ഞൂ.
സാറെ സംഭവമൊക്കെ അറിഞ്ഞീല്ലെ?’
“എടോ താടി നീണ്ടവൻ വടിക്കും.മുടി നീണ്ടവൻ വെട്ടും.അതിന്റെ പിന്നാലെ പോകാൻ നേരമില്ല ഇവിടെ.
അന്ന് ജോമി പറഞ്ഞൂ.
ഞാനവളോട് പറഞ്ഞോളാം എനിക്ക് വേണ്ടിയാ നീ ലെറ്റർ കൊടുത്തതെന്ന്.ഇന്ന് ഞാൻ പറഞ്ഞോളാം.
നീ ##$$$ പറയും.
നാണം കെട്ടത് ഞാനല്ലേ?
അന്ന് വൈകുന്നേരം ബസ് സ്റ്റോപ്പിൽ വച്ച് ജോമി അവളോട് പറഞ്ഞൂ.
“ഏടി എനിക്ക് നിന്നെ ഇഷ്ടമാണ്.ഞാൻ പറഞ്ഞിട്ടാ അവൻ നിനക്ക് ലെറ്റർ തന്നത്.നാളെ എന്തായാലും എനിക്ക് ഒരു മറുപ്പടി വേണം.
അവൾ കരഞ്ഞൂ കലങ്ങിയ കണ്ണൂകൾ തുടച്ചു.
പിറ്റേന്ന് ഞങ്ങൾ അവളുടെ ക്ലാസ്സിലെ ബഞ്ചിലും ഡെസ്ക്കിലും ജോമി വിത് രശ്മി എന്ന് എഴുതി വച്ചു.
അന്ന് സുമോ ഇറങ്ങിയ കാലമാണ്.
ഒരോ ദിവസം ജോമിച്ചായൻ അവളെ കാണിക്കാൻ പുതിയ പുതിയ വാഹനങ്ങളിൽ വന്നിറങ്ങി.
തന്റെ നാലു ജൂവല്ലറിയും ആറു ഫൈനാൻസും ഉണ്ടെന്ന് കാണീക്കാൻ ഒരു അഴകിയരാവണന്റെ വേഷം അവൻ കെട്ടി
ഒരു ദിവസം ചുവരിലെ ഹോളിലൂടെ VIP എന്നൊരു കടലാസ്സുകഷണം അവൾ ഉയർത്തിക്കാട്ടി.
അവൾ അതിനുള്ള പൂർണ്ണരൂപവും എഴുതി വച്ചു ഞങ്ങളുടെ ഡെസ്കിൽ.
വെരി ഇഡിയറ്റ് പേഴ്സ്ൺ.
അതിനു താഴെ പേനയ്ക്ക് നന്നായി കറുപ്പിച്ച് നന്നായി എഴുതി വച്ചു.
“എടാ നിന്റെ റ്റാറ്റാ സുമോയും മാരുതിയും ഒന്നും കണ്ട് ഞാൻ വീഴില്ല.
അതു വായിച്ചിട്ട് ജോമിക്ക് കാലിളകി
VIP നിന്റെ തന്ത ഗോപാലൻ ആണേടി’.
നീയെന്നെ എത്ര വെറുത്താലും നിന്നെ തന്നെ ഞാൻ കല്യാണം കഴിക്കും.”
അവനു വാശിയായിരുന്നു.
അതിനിടയിൽ ഷെറിനും അജിയും തമ്മിലുള്ള പ്രേമവും ദൃഡമായി വളർന്നു.
അവർ ആളൊഴിഞ്ഞൂ ക്ലാസ്സുമുറിയിൽ ഒരുമ്മിച്ചിരുന്ന് സംസാരിച്ചു.
ഒരു ദിവസം തലയോലപ്പറമ്പ് പോസ്റ്റോഫീസ് നിന്നും അവിടുത്തെ ഡയറകടരീ വാങ്ങി ജോമി പരിശോധിച്ചു.
അതിൽ വെള്ളൂർ എസ്ചേഞ്ചിലെ ഒരു ഗോപാലിന്റെ വീട്ടിലെ നമ്പർ അവൻ കുറിച്ചെടുത്തു.
പലരോടും ചോദിച്ച് അവളുടെ വീട്ടുപ്പേരും അവളുടെ അപ്പന്റെ പേരും അവൻ മനസ്സിലാക്കിയിരുന്നു.
അന്ന് രാത്രി വീട്ടിൽ എല്ലാവരും ഉറങ്ങിയപ്പോൾ അവൻ അവളെ വിളിച്ചു.
ആദ്യം എടുത്തത് ഒരു പെൺകുട്ടിയാണ്.

മകൻ ആരേയോ രാത്രി വിളിക്കുന്നതെന്ന് അറിയാൻ അവന്റെ അപ്പൻ പാത്തു നിലപുണ്ടായിരുന്നു.
അപ്പൻ മകനോട് ചോദിച്ചു.
ആരാടാ ഫോണില്?.
അതെ അനൂപിനാ.നാളെ അവനോട് എന്റെ അക്കൌണ്ടൻസിടെ ബുക്ക് കൊണ്ടുവരാൻ പറയാനാ.
അവൻ എടുക്കുന്നില്ല.
അപ്പൻ പോയി കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു.
ഇത്തവണ ആരോ നടന്നു വരണ ശബ്ദം കേട്ട് അവൻ കട്ട് ചെയ്തു.
വീണ്ടും അല്പം കൂടി വൈകി വിളിച്ചു.
ഇത്തവണ അങ്ങെ തലയ്ക്കൽ നിന്നും നല്ല പുളിച്ചതെറിയാ കീട്ടീത്.
ഏതായാലും പീന്നിട് തിരക്കിയപ്പോൾ അത് വേറെ ഏതോ ഗോപാലിന്റെ നമ്പറാണെന്ന് മനസ്സിലായി.
അവളുടെ വീട്ടിൽ അന്ന് ഫോൺ കിട്ടിട്ടില്ല.
പിന്നെ അവൾ ഒരു ദിവസം ഉച്ചയ്ക്ക് ചോറുണ്ണാൻ പോയിരിക്കുന്ന ഒരു ക്ലാസ്സുണ്ട് അവിടെ ഞങ്ങൾ ചെന്നു.
നീ എന്താ മറുപ്പടി പറയാത്തെ എനിക്കും നിന്നെ അത്രയ്ക്ക് ഇഷടമാ.”
അവൾ അന്നേരം പറഞ്ഞൂ.
ഞങ്ങൾ ഈ ചോറൊന്ന് ഉണ്ടോട്ടേ ഒന്ന് ശല്ല്യം ചെയ്യാതെ പോകുന്നുണ്ടോ?”
ഒരു ദിവസം ഡിബിലെ സെക്കന്റ് ഗ്രൂപ് ക്ലാസ്സിൽ ഞങ്ങൾ അവളെ കാണാൻ ചെന്നു.
കോളെജിലെ വലിയ തൂണുകൾ നിറയെ I LOVE YOU RESMI എന്നെഴുതി വച്ചു.അതിനുശേഷം അവളുടെ ക്ലാസ്സ് റൂമിലേക്ക് നടന്നു അവിടെ കുറച്ചു പെൺകുട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
സാറ് ഇല്ലെന്ന് കരുതി ഇവിടെ വാടി എന്നവൻ വിളിച്ചു പറഞ്ഞതും.
സാറിന്റെ തല കണ്ടതും പെട്ടെന്നായിരുന്നു.
അന്നവിടെ നിന്നും ഇറങ്ങി ഓടിയ ഒരോട്ടം പിന്നീട് ഓടിയിട്ടില്ല

അതിനുശേഷം അവനവളുടെ ഫോട്ടോ അവൾ കാണാതെ എടുത്തു.

ഒരു ദിവസം അവൻ തന്നെ അവളെ അതു കാണിച്ചു കൊടുത്തു.

“എടി നിന്റെ ഫോട്ടോ ഞാൻ എടുത്തൂ. വേണെൽ കണ്ടോ?.”
അവൾ ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് ഞങ്ങളെ തേടി അവളുടെ നാട്ടിൽ നിന്നും കുറെ ആളുകൾ വന്നു.
അതിൽ ഒരാൾ അവളുടെ കാമുകകനായിരുന്നു.അതും ഇതുപോലൊരു വൺ വേ പ്രേമം.
അവന്മാർ വന്നു പറഞ്ഞൂ.
നീ അവളുടെ എടുത്ത ഫോട്ടോയും അതിന്റെ നെഗറ്റീവും ഇവൾക്ക് കൊടുക്കണം..അവന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു ലോക്കൽ ഗൂണ്ട പറഞ്ഞൂ.
ഞാൻ അന്നേരം അവിടെ ഉണ്ടായിരുന്നില്ല.
അന്ന് വൈകുന്നേരം കഷി ഏറണാകുളത്ത് പോയി അതിന്റെ അതിന്റെ പത്തുമുപ്പത് കോപ്പിയെടുത്ത്.
ആ നെഗറ്റീവ് ബ്ലീച്ചിട്ട് കഴുകി പിറ്റേന്ന് ഗുണ്ടയെ ഏല്പിച്ചു.
അവൻ അന്നേരം പറഞ്ഞൂ എന്നോട്.
എനിക്ക് അവളെ മറക്കാൻ കഴിയണില്ലടാ.
പിന്നെയും ഞങ്ങൾ അവളെ കണ്ടു.
അവൾ ഡിഗ്രിക്ക് പല കോളെജിലേയ്ക്ക് പോയെങ്കിലും ഇടക്കിടെ അവളെ കാണാൻ വന്നു.
പിന്നേ അവൾ നേഴ്സിങ്ങ് പഠിക്കാൻ ബാഗ്ലൂർക്ക് പോയി.
ഞങ്ങളുടെ ഡിഗ്രി ജീവിതം തുടങ്ങിയ രണ്ടാംവർഷം ജൂലൈയിലാണ് ഒരു ബൈക്കാസിഡന്റിൽ അജിയുടെ മരണം.
ഞങ്ങൾ ആരും അറിഞ്ഞില്ല അത്.എനിക്കാണെൽ അവൻ മരിച്ചു എന്ന വാർത്ത വന്ന പേപ്പർ കൈയ്യിൽ കീട്ടീതാണ്.പക്ഷെ എന്നിട്ടും ഞാനത് എന്തോ അറിയാതെ പോയി.
രണ്ടീസം കഴിഞ്ഞപ്പോൾ സുധി പറഞ്ഞൂ.
എടാ അണ്ണാ നമ്മൂടെ അജി മരിച്ചു പോയി. എടാ നമ്മളറിഞ്ഞില്ലല്ലോടാ.
അവൻ പൊട്ടികരഞ്ഞൂ.
എനിക്കും കരച്ചിലു വന്നു.
വർഷങ്ങൾ കഴിഞ്ഞൂ.
പലരുടെയും കല്ല്യാണം കഴിഞ്ഞൂ.
പെൺകുട്ടികൾക്ക് ഒന്നും രണ്ടും കുട്ടികളായി.
ആൺകുട്ടികളിൽ പലരും വിദേശത്താണ്. അവൻ പറഞ്ഞപ്പോലെ ഇനി എല്ലാവരും തമ്മിൽ ഒരു കൂടി കാഴ്ച്ച .
പക്ഷെ ഇന്നവിടെ ആ ഭാവൻസ് ഇല്ല അവിടെ ഒരു വലിയ മാളികയാണ്.
ആ വഴികളൊക്കെ ആകെ മാറി പോയിരിക്കുന്നു.
ഷെറിൻ ഇപ്പോ എവിടെയാകും.രശ്മി.അവൾ എവിടെയാകും.
കാലം ഒരുപ്പാട് ദൂരം പോയിരിക്കുന്നു

2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ക്ലാര, ഏട്ടൻ പിഴപ്പിച്ച പെൺകുട്ടി.

ക്ലാര അവളുടെ മുഖം ഇന്ന് എന്തു കൊണ്ട് ഓർത്തു എന്നറിയില്ല.ഗ്രാമത്തിലേക്ക് ഉച്ചയൂണിന്റെ ആലസ്യത്തിലുള്ള മയക്കത്തിൽ മനസ്സ് അസ്വസ്ഥയോടെ സഞ്ചരിച്ചപ്പോൾ മറന്ന ചിത്രങ്ങൾക്കിടയിൽ ടൌണിലെ നാറുന്ന ആ റോഡും ഇടിഞ്ഞൂ പൊളിയാറായ ആ പഴയ ലൈബ്രറി കെട്ടിടവും അവിടെ പത്രം വായിക്കാൻ എത്തറാറുള്ള എന്റെ ആറുവർഷം മുമ്പുള്ള ചിത്രവും ഓർമ്മ വന്നു.
ഏകദേശം ആറുവർഷങ്ങൾക്ക് മുമ്പാണ് ക്ലാരയെ ഞാൻ കാണുന്നത്. അഴുക്കുചാലുകൾ നിറഞ്ഞ ചന്തയിലേക്കുള്ള വഴിയിൽ മൂത്രം മണം അടിച്ചിട്ട് ഓക്കാനും വരും.
മൂക്കു വായും പൊത്തി ഈച്ച പറക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ പഴയ ചായ പീടികയുടെ തിണ്ണയിൽ വൃത്തികെട്ട ഒരു ജന്തുവിനെ പോലെ മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി ക്ലാര ഇരിക്കുന്ന കാഴച്ച ഞാൻ കാണും.ക്ലാരയ്ക്ക് ആറുവയസ്സുള്ള ഒരു കുട്ടിയുണ്ട്. കറുത്ത് കുള്ളനായ ഒരു കരുമാടികുട്ടൻ.
ടൌണിലെ ചില ആളുകൾ അവനെ അങ്ങനെയാ വിളിക്കുക.
എടി നിന്റെ കരുമാടി എന്തേടി.”
അതു കേൾക്കുമ്പോൾ ദൂരേക്ക് കൈകൾ ചൂണ്ടി അവൾ വികൃതമായി ചിരിക്കും.
എയ്യ്യ് എയ്യ്യ്യ്യ്യ്യ്യ്യ്
എന്താണ് അവൾ പറയുന്നത് എന്ന് ആർക്കും മനസ്സിലാവില്ല.
ലൈബ്രറി ഒരു പഴയ കെട്ടിടമാണ്.അതു പോലെ തന്നെ പഴക്കം ചെന്നതാണ് അവിടുത്തെ ലൈബ്രറിയനും അവിടുത്തെ പുസ്തകങ്ങളും.
പുസ്തകം വായിക്കാൻ ചെല്ലുന്നത് അവിടെ എത്തുന്ന ചില ആളുകളുമായി ഉച്ച നേരത്ത് അല്പം സംസാരിക്കാം എന്ന് കരുതിയാണ്.
സർക്കാർ സർവ്വീസിൽ നിന്നും പിരിഞ്ഞ ഒരു നാരായണൻ സാർ എപ്പോഴും എന്റെ ടൈമിൽ അവിടെ ഉണ്ടാകും.
സാറാണെൽ നല്ല വാചക പ്രിയനാണ്.വാം തുറന്നാൽ പൂട്ടില്ല.
പിന്നെ ഒരു പിസി.(പോലീസ് കോൺസ്റ്റ്ബിൾ) അയ്യാളും ഉച്ചക്ക് അവിടെ ഉണ്ടാകും.
പിസിയും ഞാനുമായിട്ട് നല്ല കമ്പിനിയാ.ഞാൻ കക്ഷിയെ പിസീന്നാ വിളിക്കുക.
ലൈബ്രറിയുടെ താഴെയുള്ള നടയിൽ വന്നിരുന്നാണ് പിസിയും ഞാനും പത്രം വായിക്കുക.
പലപ്പോഴും ഈ സമയങ്ങളിൽ ക്ലാര അവിടെ വരും.
സാറെ ,മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി അവൾ നിന്നും ചിരിക്കും.
പിസീ പോക്കറ്റിൽ നിന്നും ഒന്നു രണ്ട് നാണയങ്ങൾ എടൂത്ത് കൊടുക്കൂം.
“പോയി കഴിക്ക്.“
പാവാടാ വിശന്നിട്ടാണ്.പിസീ കൊടുക്കുന്ന പൈസ വാങ്ങി പോയാൽ അത് അടുത്തുള്ള കടയിൽ നിന്നും പഴവും കപ്പിലണ്ടി മിഠായിയും വാങ്ങി ചായ പീടികയുടെ തിണ്ണയിൽ വന്നിരുന്ന് കരുമാടിക്കൊപ്പം കഴിക്കും.
എന്നിട്ട് രണ്ടാളും തമ്മിൽ തല്ലു പിടിക്കും.
അമ്മയും മോനും തമ്മിലുള്ള ആ രംഗം പത്രം വായിക്കാൻ എത്തുന്ന ഓരോരുത്തരും കൌതുകത്തോടെ നോക്കി നിലക്കും.
“മോനെന്നു വച്ചാൽ ക്ലാരയ്ക്ക് ജീവനാ.“
നാരായണൻ സാർ ഒരിക്കൽ പറഞ്ഞൂ.
“അവളു ജീവിക്കുന്നതു പോലും അതിനു വേണ്ടിട്ടാ.”
“അല്ല പീസി നിങ്ങൾ ഈ നാട്ടുകാരനല്ലെ?ഈ ക്ലാരയെ നിങ്ങൾക്ക് നേരത്തെ അറിയുമോ?.“
എടാ. അവൾ ക്ലാരയൊന്നുമല്ല”
“പിന്നെ?”
അവളുടെ യഥാർഥ പേര് നബീസാന്നാ.“
“നബീസാന്നോ പിന്നെ അവൾ എങ്ങനെ ക്ലാരയായി.”
അതൊരു കഥയാ മോനെ?” നീയാ ചെക്കനെ കണ്ടോ?.അവളുടെ ആങ്ങളയുടെ സമ്മാനമാ അത്.“
ഞാൻ പിസിയെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി.
ഇവിടുത്തെ നല്ലൊരു മുസ്ലീം കുടുംബത്തിലെ പെണ്ണാണ് നബീസു. ചെറുപ്പത്തിൽ കാണാൻ നല്ല സുന്ദരിയായ പെൺകുട്ടി.അവൾ തലയിൽ തട്ടൊക്കെ ഇട്ട് ഇതു വഴി പോകുമ്പോൾ ഞാനും കുറെ വായി നോക്കി നിന്നിട്ടുണ്ട്.“
നബീസുവിന് പതിനെട്ട് വയസ്സ് ആയപ്പോൾ അവളുടെ ഉപ്പ മരിച്ചു. പിന്നെ ഉമ്മയായി വീട്ടിലെ ചുമതല. മൂന്നു പെണ്ണൂം രണ്ടാണൂം ആയിരുന്നു നബീസുവിന്റെ ഉമ്മായ്ക്ക്. നബീസു ഇളയ കുട്ടിയാ.
എന്നിട്ട്.
നബീസു ടൌണിലെ കോളേജിൽ ബി.എസ്സിക്ക് പഠിക്കുവാ. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു നബീസു.പത്താക്ലാസ്സിലൊക്കെ അവൾക്ക് നല്ല മാർക്കുണ്ടായിരുന്നു. കോളേജിൽ വച്ച് നബീസുവിനു ആ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് തോന്നുന്നതു പോലെ ഒരു ചെറുപ്പകാരനോട് ചെറിയ ഒരു ഇഷടം തോന്നി.“
“ അയ്യാള് സ്വന്തം സമുദായത്തിൽ പെട്ട ഒരു ചെറുപ്പകാരൻ തന്നെയായിരുന്നു. അവൻ ഇടക്കിടെ നബീസുവിന്റെ വീട്ടിൽ വരും. നബീസുവിന്റെ ഉമ്മ ഒരു പാവമാ.
അവർ ഇടക്ക് പറയും മോളെ കോളെജിലെ ആൺ പിള്ളേര് വീട്ടിൽ വരുന്നത് ശരിയല്ലാട്ടോ?”
ഉമ്മ നഹാസ് ഒരു പാവമാ”
ഒരിക്കൽ നഹാസ് തന്നെ ഉമ്മയോട് പറഞ്ഞൂ.
ഉമ്മ എനിക്ക് നബീസുവിനെ വല്ല്യ ഇഷ്ടമാ. പഠിത്തമൊക്കെ കഴിഞ്ഞ് എനിക്ക് നബീസുവിനെ കല്ല്യാണം കഴിച്ചു തരണം.
ഉമ്മ അന്ന് അവനെ കുറെ വഴക്ക് പറഞ്ഞ് അയ്ച്ചു .പിന്നെ നഹാസ് അങ്ങോട് വന്നിട്ടില്ല.
എന്നാൽ ഒരിക്കൽ ടൌണിൽ വച്ച് നഹാസിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് നബീസു പോകുന്നത് അവളുടെ ചേട്ടൻ കണ്ടു.
ആയ്യാള് മൊയി. (മൊയ്ദ്ദീൻ) കൂലിക്ക് തല്ലാൻ നടക്കുന്ന ടീമാണ്. വെള്ളമടിയും പെണ്ണൂപിടിയും കൂലിതല്ലും. ഉമ്മ സഹിക്കെട്ടിട്ട് വീട്ടീന്ന് ഇറക്കി വിട്ടതാ.
അന്ന് രാത്രി കുടിച്ചിട്ട് അവൻ വീട്ടിൽ വന്ന് ഉമ്മയെയും നബീസുവിനെ കുറെ തല്ലി.
നാട്ടുകാർക്ക് മൊയീന്ന് വച്ചാൽ പേടിയാ.ആരെം എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് മൊയി.“
എന്നിട്ട്?”
ഉമ്മ വീട്ടില്ലാത്ത നേരത്തെ വെള്ളമടിച്ചു വന്നിട്ട് അനിയത്തിക്ക് കൊടൂത്തു ഒരു സമ്മാനം.
സംഭവം അവൾ ആദ്യം പുറത്തു പറഞ്ഞില്ല.
ഉമ്മ കെട്ടീ തൂങ്ങൂന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
മൊയ്ദീനിക്ക“
‘അള്ളോ”
ഉമ്മ വാവിട്ട് നിലവിളിച്ചു.
സംഭവം നാട്ടുകാർ അറിഞ്ഞൂ.
മൊയിനെ തല്ലാൻ നാട്ടുകാർ സംഘടിച്ചു.പോലീസിലും അറിയിച്ചു.
പക്ഷെ മൊയിനെ പിന്നെ ആരും ഇവിടെ കണ്ടിട്ടില്ല.നാട് വിട്ടു പോയതാണോ അതോ വല്ലയിടത്തോ വീണൂ ചത്തോ? എന്നോന്നും അറിയില്ല.”
കഷ്ടം. എന്നിട്ടോ
ഉമ്മ പിന്നെ കിടപ്പിലായിരുന്നു.അവർ മരിച്ചു കഴിഞ്ഞപ്പോൾ മൂത്ത ജേഷ്ടന്റെ ഭാര്യയും വഴക്കുണ്ടാക്കി നബീസുവിനെ വീട്ടിൽ നിന്നിറക്കി.
നബീസു അവരുടെ ശല്ല്യം സഹിക്ക വയ്യാതെ ഇറങ്ങിയതാണെന്നും പറയുന്നു. നബീസു അന്നേരം പൂർണ്ണ ഗർഭിണിയാ. രാത്രി എപ്പോഴോ വഴിക്ക് തളർന്നു കിടന്ന അവളെ ആരാണ്ട് എടുത്ത് ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ ആക്കി.അവിടെ വച്ച് അവൾ കരിമാടി കുട്ടനു ജന്മം നൽകി.‘
ആപ്പോ നബീസു എങ്ങനെ ക്ലാരയായി.
നബീസുവിനെ ആശുപത്രിയിൽ നിന്ന് കൂട്ടി കൊണ്ട് പോകാൻ ആരും വന്നില്ല.ഇവിടുത്തെ മഠത്തിലെ ചില അമ്മന്മാർ വന്ന് അവർ നടത്തുന്ന അഗതി മന്ദിരത്തിലേക്ക് നബീസുവിനെ കൂട്ടി കൊണ്ട് പോയി.
അവരാണ് നബീസുവിന് ക്ലാര എന്ന് പേരിട്ടത് എന്ന് തോന്നുന്നു.
എന്നിട്ട് നബീസു അവിടെ നിന്നും പോന്നോ?
ഇവിടുത്തെ ചില പ്രമാണികളാണ് അതിനു കാരണം.
ഒരു ചീത്ത പെണ്ണീനെ മഠത്തിൽ താമസിപ്പിക്കാൻ പറ്റില്ലാ എന്ന് പറഞ്ഞ് ചിലർ ബഹളം ഉണ്ടാക്കി.അവൾക്ക് ഇവിടെ വീടൂണ്ട് അവളുടെ കാര്യം അവളുടെ വീട്ടുകാർ നോക്കി കൊള്ളൂം സിസറ്റരുമാർ അതിൽ ഇടപ്പെടണ്ട എന്ന് പറഞ്ഞ് പള്ളീലെ അഛനെ കൊണ്ട് വരേ പറയിപ്പിച്ചു.
അങ്ങനെ നബീസു അവിടെ നിന്നും പുറത്താക്കപ്പെട്ടു
കഷ്ടം അല്ലെ പീസി.
പിന്നെ നഹാസ് വന്നില്ലേ.
പിഴച്ച പെണ്ണീനെ ആരേലും സ്വികരിക്കുവോ അവൻ വന്നില്ല.”
പീസിയുമായി അന്ന് പിരിഞ്ഞപ്പോൾ എന്റെ മനസ്സിൽ നബീസുവായിരുന്നു.ഭ്രാന്ത് പിടിച്ച് ഇടിഞ്ഞ് പൊളിയാറായ ആ ചായ പീടികയുടെ തിണ്ണയിൽ മകന്റെ നെറുകയിൽ താലോടി അവനെ ഉമ്മകൾ
കൊണ്ട് പൊതിഞ്ഞ് വികൃതമായ ചിരിക്കുന്ന ആ അമ്മയുടെ മനസ്സ്.
കാലം കുറെ കടന്നു പോയിരിക്കുന്നു.
നബീസുവിന്റെ മകൻ ഇപ്പോ എന്തെടുക്കുകയാകും. കോട്ടയത്തെ ടൌണിലെ ആ ഇടനാഴിയിൽ വച്ച് അവളെ ഞാൻ ഇനി കണ്ടുമുട്ടുമോ? അവളുടെ മകൻ അനാഥത്വം വേദനകളും നിറഞ്ഞ ജീവിതം അമ്മാവനെ പോലെ ഒരു കൂലിതല്ലുകാരനായി മാറ്റിയിട്ടുണ്ടാകുമെങ്കിൽ.
ഇല്ല അങ്ങനെയൊന്നും സംഭവിക്കാതെ ഇരിക്കട്ടേ?

കുറിപ്പ്: ഈ ബ്ലൊഗിൽ പറയുന്നത് വെറും കഥയല്ല. പച്ചയായ ജീവിതമാണ്.ഇതിനു ജീവിച്ചിരിക്കുന്ന പലരുടെയും വേദനകളുടെ നനവുകളുണ്ട്.

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു


കോട്ടയം മെഡിക്കൽ കോളെജിലെ ക്യാൻസർ വാർഡിൽ മരണത്തിന്റെ കാലൊച്ചകൾ കാതോർത്തവൾ കിടന്നു.

2003ലെ ആഗസ്റ്റുമാസത്തിലെ ഒരു സന്ധ്യ.

നല്ല മഴ പെയ്ത് നനഞ്ഞ മണ്ണിന്റെ ഗന്ധം ചുറ്റും നിറഞ്ഞു കിടന്നു.ഞാൻ വീടിന്റെ ഉമ്മറത്ത് രാത്രിയെ നോക്കീ എന്നും കിടക്കാറുള്ളതു പോലെ അന്നും ചിന്തകളുടെയും സ്വപ്നങ്ങളുടെയും വലിയ ഭാണ്ഡകെട്ടുകളും മനസ്സിൽ പേറി ഇളതിണ്ണയിലേക്ക് കാലുകൾ നീട്ടി വച്ച് കിടന്നു.

എന്റെ മനസ്സിൽ കടലുകൾ ഇരുമ്പുന്നുണ്ടായിരുന്നു.

അവൾ-ധന്യ

ഒരു ഗ്രാമം മുഴുവൻ പൂമ്പാറ്റയെപ്പോലെ പാറി നടന്ന ഒരു പെൺകുട്ടി.

അവൾ എന്റെ വീടിനു പിന്നിലെ വഴിയിലൂടെ നടന്നു പോകുമ്പോൾ അവളെ കാണാൻ ഞാൻ ജാലകത്തിനരുകിലും ഇളം തിണ്ണയിലും, മുറ്റത്തെ മൂവണ്ടൻ മാവിന്റെ ചുവട്ടിലും വന്നിരിക്കാറുണ്ട്.

ശരിക്കും ഒരു ഉദ്യാനത്തിൽ വിടർന്നു നിലക്കുന്ന നല്ലൊരു പനീനീർ പൂവിന്റെ പകിട്ടായിരുന്നു അവൾക്ക്.

അവൾ നടന്നു പോകുമ്പോൾ മറഞ്ഞു നിന്നെങ്കിലും ഒരു കമന്റു പറയാത്ത ഒരാൺകുട്ടി ആ ഗ്രാമത്തിൽ ഉണ്ടാവില്ല.

അവളുടെ മുഖശ്രി പോലെ അവളുടെ ഏറ്റവും വലിയ ആകർഷണം അവളുടെ നീളമുള്ള മുടിയായിരുന്നൂ.

വൈകുന്നേരം കാവിലെ ഭഗവതീടെ നടയിൽ അവൾ ദീപാരാധന തൊഴുത് നിലക്കുമ്പോൾ ആ ദീപങ്ങളുടെ ഭംഗി അവളുടെ മുഖത്തും പ്രഭചൊരിയുന്നത് കാവിലെ ഭഗവതി മുന്നിൽ വന്നു നിലക്കുന്ന അനുഭവമാണ് നല്കുക.

അവൾക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു ജോയിസ് എന്നായിരുന്നു അവന്റെ പേര് ഞങ്ങൾ അവനെ ജോ എന്നു വിളിക്കും.

അവളുടെ വീടിന്റെ അടുത്തൂ തന്നെയാണ് ജോയുടെ വീടും.

ജോ നല്ലോരു നസ്രാണി പയ്യനാണ്.അവളാകട്ടേ ഒരു നായരു കുട്ടിയും.

ജോക്ക് അവളോട് പ്രേമം ഉണ്ടായിരുന്നു എന്നും അവർ വലിയ ഇഷ്ടത്തിലായിരുന്നെന്നും ഞങ്ങൾ കൂട്ടുകാർ അറിയുന്നത് ഒരു രാത്രി ഞങ്ങളുടെ മാവിന്മൂക്കിലെ അപ്പൂപ്പന്റെ മുറുക്കാൻ പീടികയോട് ചേർന്നുള്ള ഷെഡ്ഡിൽ രാത്രി അല്പം നാട്ടുകാര്യവും രാഷ്ട്രീയകാര്യവും ഒക്കെ പറഞ്ഞിരിക്കെയാണ്.

മാവിന്മുക്കിലെ ഞങ്ങളുടെ ഒത്തു ചേരലിൽ കൂട്ടുചേരുന്നത് അധികവും കുട്ടി സഖാക്കളാണ്.

ആദ്യമായി കോൺഗ്രസ്സുകാരെ ഒതുക്കി ഗ്രാമത്തിൽ യുവാക്കളെല്ലാം ചേർന്ന് ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിന് തറകല്ലിട്ടു.ജോ ഞങ്ങളുടെ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു(ഇന്ന് കക്ഷി ദുബായിലുണ്ട്)

ഇങ്ങനെ സമ്മേളിച്ച ഒരു രാത്രിയിലാണ് ജോ തനിക്കവളെ ഇഷ്ടമായിരുന്നെന്ന് പൊട്ടികരഞ്ഞ് പറഞ്ഞത്.

ആ കഥയിലേക്ക് വരുന്നതിനു മുമ്പ് ധന്യയും ജോയുമായിട്ടുള്ള കുട്ടികാലത്തേക്ക് പോകാം

ധന്യയുടെ വീട്ടിൽ ധന്യയും ധന്യയുടെ ചേട്ടനുമുണ്ടാകും.ജോ തൊട്ടയലപക്കത്തെ വീട്ടിലെ കുട്ടി.

ജോ എപ്പോഴും ധന്യയുടെ വീട്ടിലുണ്ടാകും.

ധന്യയുടെ അമ്മക്ക് അവനും ഒരു മോനെ പോലെയായിരുന്നു.

ജോയുടെ അമ്മ കൊയ്ത്തിനൊക്കെ പോകും അന്ന്.അഛൻ ടാപ്പിങ്ങും ആത്യാവശ്യ കൂലിപണിയുമായി

കഴിയുന്നു.

ജോ അവരു പോയി കഴിഞ്ഞാൽ കയ്യാല പൊക്കത്തു കൂടി അവരുടെ വീട്ടിൽ എത്തൂം.

ധന്യയുടെ ചേട്ടൻ ദീപുവും ധന്യയും ജോയും കൂടി മുറ്റത്ത് കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുട്ടും. പറമ്പിലെ ഈന്തിന്റെ ഇല വെട്ടി മാടം കെട്ടി വീടും കളിക്കുകയും ചെയ്യും.

അങ്ങനെ ആ കുട്ടികളുടെ ജീവിതത്തിൽ വർഷങ്ങളുടെ കളിയോടങ്ങൾ ഒഴുക്കി കാലം കടന്നുപ്പൊയി.

ജോയ്ക്കൊപ്പമാണ് ധന്യ പഠിക്കുന്നത്.ധന്യ എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ ജോ ഒരു വർഷം അവിടെ ഇരുന്നു.

ധന്യ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.

അവൾ കോളെജിൽ നാട്ടിലെ നല്ലൊരു കോളെജിലാണ് പഠിച്ചത്.

ധന്യയുടെ ചേട്ടൻ അന്നേരം ബോബെയിൽ ഒരു കമ്പിനിയിൽ ജോലിക്ക് കയറിയിരുന്നു.

ജോ തട്ടിയും മുട്ടിയും പത്താം ക്ലാസ്സ് കടന്നു.നാട്ടിലെ പാർട്ടികാരുടെ റെക്കമെൻഡാൽ ജോക്ക് ഐ.റ്റി.ഐ.എയിൽ എം.എം.വിക്ക് പഠിക്കാൻ അവസരം ലഭിച്ചു.

അവിടെ എത്തിയതൊടെ ജോയിലെ കമ്മ്യൂണിസ്റ്റ്കാരൻ വളർന്നു.

കോളേജ് സമരങ്ങളൂടെ മുൻ നിരയിൽ ചുവന്ന കൊടിയുമേന്തി ഇങ്ക്വാലാബ് വിളികളുമായി ജോ ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ ധന്യ പഠിക്കുന്ന കോളെജിൽ ഒരു കെ.എസ്.യുകാരനെ തല്ലാൻ ജോയും കൂട്ടുകാരും അവിടുത്തെ പാർട്ടിപിള്ളേരുടെ താല്പര്യം പ്രകാരം ചെന്നു.

ഡിഗ്രി ഫസ്റ്റ് ഇയർ ഫിസിക്സ് ബാച്ച് ക്ലാസ്സാണ്.

ജോ ക്ലാസ്സിലേക്ക് ചെന്ന് കാലു ഒരു കാലു ഉയർത്തി ഡെസ്ക്കിനു മുകളിൽ കയറ്റി വച്ച് ആ കുട്ടിയുടെ (കെ.എസ്.യു) കഴുത്തിനു പിടിച്ചു.

നിനക്ക് അറിയില്ല.ഞങ്ങളുടെ ഒരുത്തനെ തൊട്ടാൽ നീ വിവരം അറിയും.

ഉടുമുണ്ട് ഉയർത്തി കൊണ്ട് ജോ പറഞ്ഞത് ആൺകുട്ടികളും പെൺകുട്ടികളും നിറഞ്ഞ ആ ക്ലാസ്സു മുറിയിൽ വച്ചാണ്.

അന്നേരം ആ ക്ലാസ്സിൽ ധന്യ ഉണ്ടെന്നുള്ള കാര്യം അവൻ പെട്ടേന്നാണ് ശ്രദ്ധിച്ചത്.

ജീവിതത്തിൽ ജോ ഒന്നും അല്ലാതെ ആയി പോയ ദിവസം അന്നായിരുന്നെന്ന് അവൻ പിന്നിടെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്.

ആ സംഭവത്തിനു ശേഷം കുറച്ചു ദിവസത്തേക്ക് ജോയുമായിട്ട് ധന്യ മിണ്ടിയില്ല.

പിന്നെ ജോയെ കാണാതെ വന്നപ്പോൾ ധന്യയുടെ അമ്മ തന്നെയാണ്

ജോയെന്തെ നീ അവനെ ചെന്ന് വിളിച്ചോണ്ടു വരാൻ അവളെ പറഞ്ഞൂ വിട്ടത്.

അന്ന് ഒരു പഞ്ചായത്ത് ഇലക്ഷന്റെ വർക്കിലാണ്.അവനും കൂട്ടുകാരും വീടിന്റെ മുറ്റത്തിരുന്ന് സ്ഥാനാർഥിയുടെ ബാനർ എഴുതുകയായിരുന്നു.

ധന്യ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞൂ.

നീന്നോട് അമ്മ അങ്ങോടൊന്ന് വരാൻ പറഞ്ഞൂ.

ധന്യ പൊയ്ക്കോളു ഞാൻ വന്നോളാം.

അന്ന് വൈകുന്നേരം ജോ ധന്യയുടെ വീട്ടിൽ ചെന്നു.അവളുടെ അമ്മ ഉണ്ടാക്കിയ കുമ്പളപ്പം കഴിച്ചു.

പോരാൻ നേരം ധന്യയോട് പറഞ്ഞൂ.

ചേച്ചിക്ക് വോട്ട് ചെയ്യണം(പഞ്ചായത്ത് മെമ്പറായ ചേച്ചി)

ധന്യ തല കുലുക്കി

ധന്യക്ക് ആയിടെ ധാരാളം കല്ല്യാണ ആലോചനകൾ വരുന്നുണ്ടായിരുന്നു.

എല്ലാത്തിനും ധന്യ ഒരോരോ ന്യായികരണങ്ങൾ പറയുമായിരുന്നു.

“എനിക്ക് പഠിക്കണം ഇപ്പോ കല്ല്യാണം വേണ്ടാ”

അങ്ങനെയിരിക്കെ ഒരു ദിവസം ധന്യയുടെ അമ്മ വളരെ ദേഷ്യപ്പെട്ടു.

നീ കല്ല്യാണം കഴിക്കാൻ വേണ്ടിയാ അവൻ(ധന്യയുടെ ചേട്ടൻ) നോക്കിയിരിക്കണെ?” “നിന്റെ കല്ല്യാണം കഴിഞ്ഞീട്ടു വേണം അവന്റെ കല്ല്യാണം നടത്താൻ അവനു പത്തുമുപ്പതു വയസ്സായി”

ധന്യ അന്ന് രാത്രി ജോയുടെ വീട്ടിൽ ചെന്നു.

ജോ അന്നേരം ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

“നിന്നെ അമ്മ വിളിക്കണൂ”

“ നിന്റെ അമ്മയ്ക്ക് വേറെ പണിയോന്നുമില്ലേ?”

“മോനെ ഇന്ന് വിശേഷപ്പെട്ട വല്ലോ രമണി ഉണ്ടാക്കിയിട്ടുണ്ടാകും. നീ ചെല്ല്”

ജോയുടെ അമ്മ പറഞ്ഞൂ.

ജോ അവളോട് പറഞ്ഞൂ.

നടക്കടി”

ജോക്കോപ്പം വീടിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ അവൾ പറഞ്ഞൂ.

നമ്മൂക്ക് ആ കുളത്തിന്റെ അടൂത്ത് കുറച്ചു നേരം പോയിരിക്കാം

എത്ര വേനലിലും വറ്റാത്ത ഒരു കുളമാണ് ചിറകുളം. ജോയെ അവിടെ നിന്നാൽ കുളിസീൻ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പലപ്പോഴും കളിയാക്കാരുണ്ട്.

എന്തിനാ ഇപ്പോ ഇവിടെ വന്നിരിക്കണേ അമ്മ തിരക്കില്ലെ”

“നീ വാ”

അവളും അവനും കുളത്തിന്റെ അടുത്ത് വന്നിരുന്നു.

അവിടെ വച്ച് ധന്യ ചോദിച്ചു.

എടാ നിനക്ക് എന്നെ കെട്ടി കൂടെ?’

ജോ പെട്ടേന്ന് വല്ലാതെയായി

നീ എന്താ ഈ പറയണേ?

ഞാൻ തമാശ പറഞ്ഞതല്ല നല്ല വണ്ണം അലോചിച്ചാ പറഞ്ഞെ?നിനക്ക് വേണമെങ്കിൽ ഞാൻ മതം മാറാടാ”

അത് വേണ്ട മോളെ”

അതെന്താടാ നിനക്ക് എന്നെ ഇഷ്ടമല്ലേ?’

ഇഷടമാണ് പക്ഷെ വേണ്ടാ”

അവൻ അങ്ങനെ പറഞ്ഞെങ്കിലും അവന് അവളെ കല്ല്യാണം കഴിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു.

അന്ന് ജോയുമായി വർത്തമാനം പറഞ്ഞ് അവൾ വീട്ടിലേക്ക് പോയി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ധന്യ ബെഡ്ഡിൽ എഴുന്നേറ്റ് തലകറങ്ങി വീണൂ ബോധം തെളിഞ്ഞപ്പോൾ അവൾക്ക് സംസാരിക്കാൻ കഴിയണില്ല.

അവളെ വീട്ടുകാർ മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയി

അവൾക്ക് ഇടക്കിടെ നടുവേദന ഉണ്ടാകുമായിരുന്നു.

വീട്ടുകാർ അതുകാര്യമായി എടുത്തിരുന്നില്ല.

മെഡിക്കൽ കോളെജിലെ ഡൊകടർമാർ ആദ്യം ചെക്ക് ചെയ്തെങ്കിലും രോഗം എന്താണെന്ന് പിടൂത്തം കിട്ടിയില്ല

അവസാനം അവർ വിധിയെഴുതി

ധന്യക്ക് നട്ടേല്ലിൽ ക്യാൻസറാണ്.

അത് അതിന്റെ പൂർവ്വസ്ഥിതിയിൽ എത്തിയ സമയത്തായിരുന്നു ചികിത്സ തേടി മാതാപിതാക്കൾ അവളെ കൊണ്ട് ആശുപത്രിയിൽ എത്തിയത്.

അവൾ മരിക്കുന്നത് നല്ല മഴപെയ്ത ഒരു ആഗ്സ്റ്റിലെ സന്ധ്യയിൽ ആയിരുന്നു.

അവൾ മരിക്കുന്നതിനു അവസാനം നിമിഷം ആ മുറിയിൽ ജോയും അവളുടെ ചേട്ടനുമുണ്ടായിരുന്നു.

അവൾ വിട പറയാൻ നേരം അവന്റെ നേരെ തലയാട്ടി പോകട്ടെ എന്ന് ചോദിച്ചു.

അവസാനം അവൻ ആ കഥ പറയുമ്പോൾ ശരിക്കും വിങ്ങിപ്പൊട്ടി.

അന്ന് രാത്രി ധന്യയുടെ ചിതകത്തിയ ഇടത്ത് അവൻ പോയിരുന്ന് കുറെ കരഞ്ഞൂ.

ധന്യയുടെ അഛനും അമ്മയും ജീവിച്ചിരിക്കെ അവളെ ദഹിപ്പിച്ചതെന്തിനെന്ന് പലരും ചോദിച്ചു.

എന്റെ മോളെ കുഴിച്ചിടണ്ട അവളെ ദഹിപ്പിച്ചാ മതിന്നായിരുന്നു വല്ല്യഛന്റെ അഗ്രഹം.

ഇന്നലെ രാത്രി നാട്ടിലെ ഓരോ ഓർമ്മകൾ ഓർത്തിരുന്നപ്പോൾ ധന്യയും ജോയുമൊക്കെ മനസ്സിൽ കടന്നു വന്നു.

മുമ്പ് എല്ലാം പോലെ അനുഭവങ്ങളുടെ വേദനകളിൽ നിറയുന്ന കുറച്ചു നല്ല ഓർമ്മകൾ അതാകട്ടേ ഇതും

ധന്യയുടെ അത്മാവിന് നിത്യശാന്തി(ഇതിലെ ധന്യ ആ കുട്ടിയുടെ ഒറിജനൽ പേരല്ല)

2008, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ആരാമത്തിലെ ചിത്രശലഭം-ക്ലൈമാക്സ്

അച്ചായനെ കൂട്ടുകാരൻ ബാറിൽ കയറ്റി ഫിറ്റാക്കി. ഫ്ലാറ്റായ അച്ചായനെ സുഹൃത്ത് തന്റെ കട്ടപ്പനയിലുള്ള വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി അവിടെ ഒരാഴ്ച്ച അച്ചായനെ പാർപ്പിച്ചു മദ്യം വിളമ്പി.

അച്ചായൻ ടെസ്സിയെ കാണാൻ ബഹളം വച്ചപ്പോൾ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തും കൂടി അച്ചായനെ മുറിയിൽ ഇട്ട് പൂട്ടി

ഒരാഴച്ച കഴിഞ്ഞ് അച്ചായൻ വെളിയിൽ വരുമ്പോൾ ടെസ്സിയുടെ കല്ല്യാണം അവർ നടത്തി.

ടെസ്സിയും ഒരർത്ഥത്തിൽ വീട്ടു തടങ്കലിൽ തന്നെയായിരുന്നു.

അച്ചായന്റെ വരവ് ടെസ്സിയുടെ വീട്ടിലേക്ക് തന്നെയായിരുന്നു.

അച്ചായൻ എന്തിനും തയ്യാറായി അങ്ങോട് വന്നെങ്കിലും അവിടെ ടെസ്സി ഉണ്ടായിരുന്നില്ല. ടെസ്സിയെ അച്ചായന്റെ നാടായ കാഞ്ഞിരപ്പിള്ളിയിൽ ആണ് കെട്ടിച്ചതെന്ന് അറിഞ്ഞ് അച്ചായൻ അങ്ങോട് പോയി.

ടെസ്സിയെ തിരക്കി അച്ചായൻ ചെന്നു കയറിയത് അച്ചായനെ എന്നും ടെസ്സിയുടെ വീട്ടുപടിക്കൽ ബൈക്കിനു കൊണ്ട് എത്തിക്കാറുള്ള ആ കൂട്ടുകാരന്റെ മുന്നിലാണ്.

അച്ചായൻ ചെന്നു കയറുമ്പോൾ കൂട്ടുകാരൻ അവിടെ ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അപ്പൻ അച്ചായനെ കണ്ട് പുറത്തു വന്നു

എന്നാടാ ജോർജ്ജെ നീയവിടെ തന്നെ നിന്നു കളഞ്ഞെ വന്നിരുന്നിട്ട് കാപ്പി കുടിച്ചിട്ടു പോടാ.”

സേവ്യരില്ലെ ഇവിടെ?

പുറത്തെ ചോദ്യം കേട്ടുകൊണ്ടാണ് ടെസ്സി പുറത്തേക്ക് വന്നത്.

അച്ചായനെ കണ്ട് ടെസ്സി പതറി.

എന്നോട് ഈ ചതി വേണ്ടായിരുന്നു. അച്ചായൻ അത്രേം പറഞ്ഞുള്ളൂ ടെസ്സി വിങ്ങിപ്പൊട്ടി കൊണ്ട് അകത്തേക്ക് ഓടി.

സേവ്യറിന്റെ അന്നേരം പറഞ്ഞു.

എടാ ജോർജ്ജെ ഇവളെ നീ സേനഹിച്ചിരുന്നൂന്ന് എനിക്കറിയാം.ഇനി അതിന്റെ പെരിൽ ഈ വീട്ടിൽ വരരുത്.എന്റെ മോനെം അവളെ വെറുതെ വീട്ടേക്കണം. പൈലിയാണ് പറയുന്നത്.

ഞാൻ വിളിച്ചാൽ അവൾ ഇപ്പഴും ഇറങ്ങി വരും.പക്ഷെ എനിക്ക് വേണ്ട ഇനി അവളെ.പക്ഷെ തന്റെ മോനോട് ഒരു കാര്യം പറഞ്ഞേക്ക്

എന്നേലും ഇവളുടെ കണ്ണിൽ നിന്നും ഒരു തുള്ളീ കണ്ണിരു പൊടിഞ്ഞാൽ അവന്റെ ചങ്കു ഞാൻ കുത്തികീറുന്ന് ആ നാറിയെ ഇനി ഞാൻ കാണുന്നില്ല

അച്ചായൻ പടിവിട്ടറങ്ങി

എടാ ജോർജ്ജെ?അവളുടെ വയറ്റിൽ നിന്റെ ഒരു കുട്ടിയുണ്ടേലും ഈ പൈലിയും മോനുമത് സഹിച്ചു.

കാരണം ഇവളെ ഒന്നരകോടിടെ മുതലാ.

അച്ചായൻ അന്നേരം

മുറ്റത്തേക്ക് ഒന്ന് കാറി തുപ്പിട്ട് പടിയിറങ്ങി

അതിനുശേഷം ആ നിരാശയിൽ ആറുമാസം തുടർച്ചയായി മദ്യപിച്ചു

താടി നീട്ടി വളർത്തി ഒരു ഭ്രാന്തനെ പോലെ നടന്നു.

അതിനിടയിൽ അച്ചായനു ഓസ്ട്രേലിയാക്ക് പോകാൻ ഒരു ചാൻസു വന്നു.

പക്ഷെ അച്ചായൻ അത് വേണ്ടെന്നു വച്ചു.

വീണ്ടു ബസ് ഡ്രൈവറായി.

അച്ചായൻ ബസ്സിൽ കയറിയപ്പോൾ ആ റൂട്ടിൽ ഓടുന്ന് ഏട്ടു ബസ്സോളം പെർമിറ്റ് അടക്കം ടെസ്സിയുടെ ഭർത്താവ് വാങ്ങി കൂട്ടി.

അച്ചായന്റെ ബസ്സും ടെസ്സിയുടെ ഭർത്താവിന്റെ ബസ്സുകാരും തമ്മിൽ എന്നും വഴക്കു പതിവായി.

അടിയും വഴക്കും അതിനിടയിൽ അച്ചായനെ രാത്രി കുത്തി.ചെറിയ കുത്തായിരുന്നു അത് കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു.

പിന്നെ അച്ചായനെ അനിയനും പെങ്ങളും ഇടപ്പെട്ട് അച്ചായനെ ദുബായിലുള്ള ഒരു സുഹൃത്തിന്റെ കമ്പിനിയിലേക്ക് കയറ്റി വിട്ടു.

ഇവിടെ വന്നപ്പോഴും അച്ചായന്റെ നിരാശ തീർന്നില്ല.രാത്രി മദ്യം പാനവും പുകവലിയും

ഒരു ദിവസം രണ്ടുപായ്ക്കറ്റ് സിഗരറ്റെങ്കിലും അച്ചായൻ വലിച്ചു തീർക്കും.

ഒരു ദിവസം അച്ചായനൊപ്പം അവീറിൽ നിന്നും ദയറയിലേക്കുള്ള യാത്രയിൽ ഞാൻ അച്ചായനോട്

പറഞ്ഞു.

അച്ചായൻ ഒരു കല്ല്യാണം കഴിക്കണം.ഒരു കല്ല്യാണം കഴിച്ചാൽ അച്ചായനെ സേനഹിക്കാൻ ഒരു പെണ്ണ് ഉണ്ടാകും.അന്ന് അച്ചായന്റെ പ്രശനങ്ങളൊക്കെ തീരും.

വേണ്ടടാ ജോർജ്ജിന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു.അവളെ മറക്കാൻ എന്നെ കൊണ്ടാവില്ല.

അച്ചായന്റെ കണ്ണൂകൾ അന്നേരം നിറഞ്ഞിരുന്നു.

അച്ചായൻ പലപ്പോഴും കിട്ടുന്ന ശബളം പല അനാഥകുട്ടികളെയും പഠിപ്പിക്കാൻ ചില വഴിച്ചിരുന്നു.

അച്ചായന് ആ കുട്ടികൾ പലപ്പൊഴും ഫോട്ടൊകളും കത്തുകളും അയ്ക്കും.

ചില രാത്രികളിൽ ആ കത്തുകൾ തുറന്ന് വച്ച് അച്ചായൻ പറയും.

ഈ സുഖമൊന്നും ജീവിതത്തിൽ ഒരിക്കലും കിട്ടില്ല.

അവരെ ഒന്നും അച്ചായൻ കണ്ടിട്ടില്ല

എന്നിട്ടും അവരെ യൊക്കെ അച്ചായന് ഒരുപ്പാട് ഇഷ്ടമായിരുന്നു.

അച്ചായന് ഡബിൾMAകാരനാണ് കൂടാതെ അഛൻ പട്ടത്തിനു പഠിച്ച് ഉടുപ്പിടാതെ നാടുവിട്ടു.പിന്നെ ബസ്ഡ്രൈവരായി.

ടെസ്സിയെ തന്നെ വിചാരിച്ച് ജീവിതത്തിൽ ഒരിക്കലും കെട്ടില്ലാന്ന് പറഞ്ഞിരുന്ന് അച്ചായൻ ഒരു രാത്രി

നന്നായിട്ട് മദ്യപിച്ചിട്ട് കിസ്സെയിസ്സിൽ സുലേഖ ഹോസ്പിറ്റലിന്റെ അടുത്തുള്ള ഞങ്ങളുടെ മുറിയിൽ വന്നു.

അച്ചായൻ ആ ദിവസം വളരെ ഹാപ്പിയായിരുന്നു.

എടാ ഞാൻ പെണ്ണൂകെട്ടാൻ പോകുവാണ്.

അപ്പോ അച്ചായന്റെ ടെസ്സി

പോയി പണി നോക്കാൻ പറ അവളോട്?

എന്തു പറ്റി അച്ചായാ?.

എടാ അവളെകുറിച്ച് ഞാൻ അങ്ങനെ ഒന്നുമല്ല വിചാരിച്ചത് അവൾക്ക് വേറെ ചില പുരുഷൻ മാരുമായി ബന്ധമുണ്ടായിരുന്നു.ഞാൻ ഇന്ന് റാസൽകൈമായിൽ വച്ച് പരിചയപ്പെട്ട് ഒരാൾ ഒരു പെൺകുട്ടിയെകുറിച്ചും അയ്യാളുടെ ഒരു കൂട്ടുകാരനെകുറിച്ചും ഒരു കഥ പറഞ്ഞ് കേട്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.ആ ശവത്തെ കുറിച്ചായിരുന്നടാ അത്

അപ്പോ ഇന്ന് അച്ചായന്റെ വക പാർട്ടി.ഞങ്ങളുടെ അച്ചായൻ പെണ്ണൂകെട്ടാൻ തീരുമാനിച്ചല്ലൊ

അന്ന് അച്ചായന്റെ വക് പൊരിച്ച് കോഴിയും ബിയറും ചപ്പാത്തിയും ഒക്കെ വാങ്ങി കഴിച്ചു.

അച്ചായനെ പെണ്ണൂകെട്ടാൽ ഞാൻ കുറെ സഹായിച്ചു പല മാര്യേജ് സൈറ്റുകളിലും പെര് രജിസ്റ്റ്ര് ചെയ്യിച്ചു.

അങ്ങനെ അച്ചായൻ അയർലണ്ടിൽ നേഴ്സായ ഒരു മുപ്പത്തഞ്ചുകാരിയെ ജീവിത സഹിയാക്കി.അവര് ഉടുപ്പ് ഊരിയ ഒരു കന്യാസ്ത്രിയായിരുന്നു.

അച്ചായൻ കല്ല്യാണം കഴിച്ചതോടെ അച്ചായന്റെ അനിയനും ഭാര്യയും അച്ചായനുമായി ഉടക്കി

അവർ അച്ചായൻ കല്ല്യാണം കഴിക്കാല്ലാന്നുള്ള വിചാരത്തിൽ അച്ചായന്റെ പേരിൽ നാട്ടിലുള്ള തറവാട്ടുവീടും കൂടാതെ മൂന്നര ഏക്കർ സ്ഥലവും കണ്ണൂനട്ടിരിക്കുകയായിരുന്നു.

അച്ചായന്റെ അനിയന്റെ ഭാര്യ അച്ചായന്റെ വിവാഹ ജീവിതം ഇല്ലാതെയാക്കാൻ പല കളികളും കളിച്ചു.

അവർ ഒരിക്കൽ ടെലിഫോൺ ബൂത്തിൽ നിന്ന് അച്ചായന്റെ ഭാര്യക്ക് അയർലണ്ടിലേക്ക് ഫോൺ ചെയ്തു.

എന്നെകുറിച്ചു ജോർജ്ജ് വല്ലോ പറഞ്ഞിട്ടുണ്ടോ?എന്റെ പേര് ടെസ്സിന്നാ.നിന്നെ കെട്ടുന്നതിനുമുൻപ്

എന്റെ കൂടെ ആയിരുന്നു ജോർജ്ജ്.ഞങ്ങള് കെട്ടിപിടിച്ച് ഒരുപ്പാട് കിടന്നിട്ടുണ്ട്.

അച്ചായന്റെ ഭാര്യ പെട്ടേന്ന് ഫോൺ കട്ട് ചെയ്തു.

അച്ചായൻ കല്ല്യാണം കഴിച്ചപ്പോൾ ടെസ്സിയെകുറിച്ചു ഭാര്യയോട് ഏല്ലാം പറഞ്ഞിരുന്നു.

ഇപ്പോ ഞാൻ മറക്കുകയാണ്.ഇനി എനിക്ക് നീയല്ലാതെ മറ്റാരുമില്ല.

ഈ സംഭവം ഉണ്ടായപ്പോൾ അച്ചായന്റെ ജീവിതത്തിൽ ഒരു പൊട്ടീതെറി തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച അനിയനും ഭാര്യക്കും തെറ്റി.അച്ചായനെ ശരിക്കും മനസ്സിലാക്കാൻ അവൾക്കും കഴിഞ്ഞിരുന്നു.

ഏന്തായാലും ഈ സംഭവത്തിനു ശേഷം അനിയന്റെ ഭാര്യ മെന്റ്ല് ഹോസ്പിറ്റലിലായി.

അച്ചായൻ ഇപ്പോ ഭാര്യക്കും കുട്ടിക്കുമൊപ്പം അയർലണ്ടിൽ ഉണ്ട്.

2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

ആരാമത്തിലെ ചിത്രശലഭം-2

അച്ചായന് ദുബായിൽ ധാരാളം സുഹൃത്തുകളുണ്ട്.അവരൊക്കെ ഫാമിലിയായിട്ട് താമസിക്കുന്നവരാണധികവും.അവർ നാട്ടിൽ പോയാൽ ആ ഫ്ലാറ്റിലാകും അച്ചായൻ താമസിക്കുക.
ഞാനും അച്ചായന്റെ കൂടെ കൂടും.അവർ നാട്ടിൽ പോയി വരുമ്പോഴെക്കും ഞങ്ങൾ അവരുടെ കിച്ചനൊക്കെ കാലിയാക്കിട്ടുണ്ടാകും.എങ്കിലും അച്ചായനെ തന്നെ അടുത്ത പ്രാവശ്യം ഫ്ലാറ്റിന്റെ ചുമതല ഏല്പിച്ചിട്ടേ അവർ മടങ്ങു.അങ്ങനെ ദുബായിലും ഷാർജ്ജിയിലുമുള്ള അച്ചായന്റെ കുറെ നല്ല സുഹൃത്തുകൾ കാരണം നല്ല ഫുഡ്ഡും നല്ലതാമസവും(കാശുമുടക്കില്ലാതെ) ഒത്തുകിട്ടി.അങ്ങനെ ഒരു ദിവസം ഷാർജ്ജ റോളയിൽ ഉള്ള ഒരു ഫ്ലാറ്റിൽ അച്ചായനൊപ്പം ഫുഡ്ഡടിച്ചശേഷം ബാൽകണിയിൽ പുറത്തേക്ക് നോക്കീ ഇരിക്കെ അച്ചായൻ ആ കഥ പറഞ്ഞൂ.
നിനക്കറിയുമോ? ഞാൻ നീ നിന്റെ ദേവിയെ സേനഹിച്ചതിനേക്കാൾ ഏറെ ഒരു പെൺകുട്ടിയെ സേനഹിച്ചിരുന്നു.നാലുവർഷം ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഞങ്ങൾ ജീവിച്ചത്.“
“ഭാര്യാഭർത്താക്കന്മാരെ പോലെയോ അതെങ്ങനെ അച്ചായാ?”
ഞാൻ മുണ്ടക്കയം-പാല വണ്ടി ഓടിക്കുന്ന കാലം(അച്ചായന്റെ വീട് കാഞ്ഞിരപിള്ളിയിലാണ്)എന്റെ ബസ്സിൽ സ്ഥിരമായി ഒരു പെൺകുട്ടി കയറുമായിരുന്നു. എന്റെ ഡ്രൈവിങ്ങ് സീറ്റിനഭിമുഖമായിട്ടാണ്
അവൾ ഇരിക്കുക.
ചെറിയ ചെറിയ നോട്ടങ്ങളിലൂടെ മിണ്ടലുകളിലൂടെ ഞങ്ങൾ വളരെ പരിചയകാരായി.
അവളുടെ ടെസ്സി എന്നായിരുന്നു.
അവൾ അപ്പനും അമ്മയും കുവൈറ്റിലാണ്.ഒരാങ്ങള ചെക്കനുള്ളതും അവനൊടൊപ്പം.പൊങ്കുന്നത്താണ് അവളുടെ വീട്.വീട്ടിൽ വല്ല്യപ്പച്ചനും വല്ല്യമ്മിച്ചിയും മാത്രം.
വലിയ കാശുകാര് വലിയ കൊട്ടാരം പോലുള്ള വീട്.
അവളുമായിട്ടുള്ള എന്റെ സൌഹൃദം ക്രമേണ ഒരു പ്രേമമായി വളർന്നു.എനിക്ക് അവളെയോ അവൾക്ക് എന്നെയോ പിരിഞ്ഞിരിക്കാൻ കഴിയാതെയായി.ഞാൻ അവളെ കാണാൻ ഇടക്കിടെ പാലയിലെ കോളെജിൽ വരും.പിന്നെ ഇടക്കിടെ പടം കാണാനും കാപ്പികുടിക്കാനും സമയം കണ്ടെത്തും.
അങ്ങനെയിരിക്കെ അവളുടെ കൊട്ടാരം പോലുള്ള ആ വീട്ടിൽ ഞാൻ ഇടക്കിടെ എന്റെ കൂട്ടുകാരനൊപ്പം പോകും.അവൻ എന്നെ അവളുടെ വീടിന്റെ വാതിയ്ക്കലായി ഇറക്കി വിട്ടിട്ട് പോകും.
അവളുടെ രണ്ടാനിലയിലെ റൂമിൽ മതിലിലൂടെ വലിഞ്ഞൂ കയറി ഞാൻ ചെന്നെത്തൂം.താഴെനിലയിൽ താമസിക്കുന്ന വല്ല്യപ്പച്ചനും വല്ല്യമ്മച്ചിയൊന്നും അറിയാതെ ഞങ്ങൾ ഏല്ലാദിവസം അങ്ങനെ കണ്ടുമുട്ടി.
പലപ്പൊഴും രാത്രികളിൽ ഞങ്ങൾ ഏറെ നേരം വർത്തമാനം പറഞ്ഞിരിക്കും.അവൾ അവളുടെ വല്ല്യപ്പച്ചൻ വാങ്ങി വച്ചിരിക്കുന്ന വില കൂടിയ മദ്യം എനിക്ക് എടുത്തു കൊണ്ടു തരും.അവൾ എന്നിട്ട് എനിക്കൊപ്പം ഇരുന്ന് ബിയറ് കഴിക്കും.
രാത്രി ഏറെ വൈകിയാകും ഞാൻ പിരിയുക.
അങ്ങനെ ഞങ്ങളുടെ പ്രേമം തുടരുന്നതിനിടയിൽ ഒരു ദിവസം അവൾ എന്റെ വീട്ടിൽ എന്റെ അമ്മിച്ചിയെ കാണാൻ വന്നു.
ഞാനത് അറിഞ്ഞിരുന്നില്ല.
വൈകിട്ട് വീട്ടിൽ വന്നപ്പോൾ അമ്മിച്ചി പറഞ്ഞു,
നിന്നെ തിരക്കി പൊങ്കുന്നത്തു നിന്നും ടെസ്സിന്ന് പറഞ്ഞ ഒരു പെങ്കൊച്ച് വന്നിരുന്നു.ഏതാടാ ആ പെൺകൊച്ച്.?
ഞാനെന്റെ അപ്പന്റെയോ അമ്മിച്ചിയുടെ മുന്നിൽ ഒന്നും ഒളിച്ചു വയ്ക്കാറില്ല.
ഞാൻ പറഞ്ഞു.
അമ്മിച്ചി എനിക്ക് ടെസ്സിയെ ഇഷ്ടമാണ്.അമ്മിച്ചി അപ്പച്ചനെം കൂട്ടി ടെസ്സിടെ വീട്ടിൽ പോണം.നല്ല കുടുംബകാരാണ് അവര്.
എടാ നിനക്ക് ഭരണങ്ങാനത്തു നിന്നും ഒരു നല്ല ആലോചന അപ്പച്ചൻ പറയണ കേട്ടു.
അമ്മിച്ചി പറഞ്ഞാൽ അപ്പച്ചൻ കേൾക്കും എനിക്ക് അതു മതി.
എടാ ആ പെൺകൊച്ചിനെ കാണാൻ അത്ര സുന്ദരിയൊന്നും അല്ലാല്ലോ?
അമ്മിച്ചി അവള് നല്ല കുട്ടിയാ.
നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഞാനങ്ങേരോട് പറയാം.
അങ്ങനെ അപ്പച്ചനും അമ്മിച്ചി അവളെ കാണാൻ പോയി.
തിരികെ വന്നപ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞു.
എടാ അവരൊക്കെ വല്ല്യകാശുകാരെയാണ് നോക്കുന്നത്.നീ വേറെ വല്ലോ നോക്ക്.
അങ്ങനെ ആ കല്ല്യാണം നടക്കില്ലാന്നുള്ള മട്ടായപ്പോൾ ഞാനവളോട് പറഞ്ഞു.
ടെസ്സി നമ്മൂക്ക് വല്ലോ രജിസ്റ്റാറാഫീസിലും പോയി കല്ല്യാണം കഴിക്കാം.
അപ്പോൾ അവൾ പറഞ്ഞു.
അതു വേണ്ട അച്ചായാ അപ്പച്ചനറിഞ്ഞാൽ അതു വല്ല്യപ്രശ്നമാകും.
എന്തു പ്രശനം?.
ഞാൻ ചോദിച്ചു.
വല്ല്യപ്പച്ചനല്ലെ ഈ കല്ല്യാണം നടക്കില്ലാന്ന് പറഞ്ഞെ?ഞാൻ അപ്പച്ചനോടും അമ്മിച്ചിയോടും സമ്മതം വാങ്ങാം.അപ്പച്ചൻ സമ്മതിക്കും അച്ചായാ.
അവസാനം നിന്നെ എനിക്ക് നഷ്ടപെടരുത്.
ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല.ഞാൻ അച്ചായന്റെ പെണ്ണാണ് അവൾ അന്നു രാത്രി എന്റെ നെഞ്ചിൽ തല ചേർത്തു വച്ച് പറഞ്ഞൂ.
ഞാൻ എന്റെ അനിയന്റെ ജോലികാര്യത്തിനായി കുറച്ചു ഡൽഹിയിൽ അവനൊടൊപ്പം പോകേണ്ടി വന്നു.
അതിനിടയിൽ ടെസ്സിയെ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയീല്ല.
രണ്ടാഴ്ച്ച കഴിഞ്ഞൂ ഞാൻ നാട്ടിൽ എത്തുന്ന ദിവസം.
എന്റെ അപ്പച്ചൻ എന്നെ വിളീച്ച് ഒരു കാര്യം പറഞ്ഞൂ.
മോനെ നീ വഴക്കിനൊന്നും പോകരുത്.ഇന്ന് ആ കൊച്ചിന്റെ മനസമ്മതമാണ്.അതിന്റെ അപ്പൻ ഇവിടെ വന്നിരുന്നു.
ഞങ്ങളുടെ മോളെ മറക്കാൻ നിങ്ങളുടെ മകനോട് പറയണം.അവളെ ഞങ്ങളുടെ സാമ്പത്തികനിലക്ക്
അനുസരിച്ചുള്ള ഒരു വീട്ടിൽ പറഞ്ഞയിക്കണം എന്നാണ് എന്റെ ആഗ്രഹം.അതിനു നിങ്ങളുടെ മോൻ തടസ്സമാകരുത്.നിങ്ങള് അവനെ പറഞ്ഞ് മനസ്സിലാക്കണം.
ഞാൻ അവർക്ക് വാക്കു കൊടുത്തുപോയി മോനെ നീയായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ലാന്ന്.
എന്റെ മുന്നിലെ മണ്ണ് താഴെക്ക് അടർന്നു പോകുന്നതു പോലെ തോന്നി എനിക്ക് ഒരു നിമിഷം.
അന്ന് എന്റെ അപ്പൻ എന്റെ ഒരു കൂട്ടുകാരനെ വിളിച്ച് അവന്റെ കൈയ്യിൽ അഞ്ഞൂറു രൂപ കൊടുത്തു.
എന്റെ മോന് ഇന്ന് ബോധം ഉണ്ടാകരുത്.നീ അവനെ വിളിച്ച് എങ്ങോടെലും പോയ്ക്കോ?
തുടരും.

2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ആരാമത്തിലെ ചിത്രശലഭം

അച്ചായനെ ഞാൻ കാണുന്നത് 2006ജൂലൈമാസം പത്താ തീയതിയാണ്.അന്ന് ആദ്യമായി ദുബായിയിൽ വന്നിറങ്ങിയ എന്നെ കൂട്ടുകൊണ്ട് പോകാൻ ജോർജ്ജാച്ചായൻ തന്റെ പ്രാഡൊയുമായി
കാത്തു നിലപ്പുണ്ടായിരുന്നു.നാലപ്തു വയ്സ്സുള്ള അച്ചായനെ കണ്ടാൽ ഒരു 28വെ പറയും.താടിയൊക്കെ വച്ച് ഒരു മമ്മൂക്കായുടെ ഗെറ്റ്പ്പ്.
അച്ചായന്റെ റൂമിലായിരുന്നു എന്റെ താമസം.ഞാനേണെൽ ദേവിയുമായിട്ടുള്ള പ്രണയം പോട്ടിട്ട് നിരാശനായി ദുബായില് വന്നിറങ്ങയപ്പോൾ എന്നെ ഏപ്പോഴും ഒരോന്ന് പറഞ്ഞ് സാമാധാനിപ്പിക്കുന്നത് അച്ചായനാണ്.
“എടാ പോയതൊക്കെ പോട്ടേ ഈ പെണ്ണൂങ്ങളൊക്കെ ഇങ്ങനെയാ ഒരാളെ സേനഹിക്കും.നമ്മൾ എത്ര ആഴത്തിൽ സേനഹിച്ചാലും കുറച്ച് കാശുള്ള ഒരാളെ കാണുമ്പോൾ അങ്ങോട് പോകും.“
അങ്ങനെയൊക്കെ എന്നെ സാമാധാനിക്കുമ്പോൾ അച്ചായന്റെ മനസ്സിൽ നീറുന്ന ഒരു മനസ്സുണ്ടെന്ന് ഞാനറിഞ്ഞത് ഒരു രാത്രി ദയറ സിറ്റിസെന്റ്രിൽ നിന്നും ഷാർജ്ജയിലേക്കുള്ള യാത്രയിലാണ്.
ഡ്രൈവു ചെയ്യുമ്പോൾ അച്ചായൻ എന്നോട് പറഞ്ഞൂ.
“ഞാൻ ഒരിക്കലും കല്ല്യാണം കഴിക്കില്ലടാ.എന്റെ ടെസ്സിയെ ഞാൻ അത്രമാത്രം സേനഹിച്ചു.അവൾ എന്നെ വഞ്ചിച്ചടാ.“
എന്തു പറ്റി അച്ചായാ?.ആരാ ഈ ടെസ്സി? പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഉറങ്ങാതെ രാത്രികളിൽ ബാൽകണിയിൽ വന്ന് പുറത്തെക്ക് നോക്കി ഇരിക്കുന്ന അച്ചായനെ?ചിലപ്പോ ഗ്ലാസ്സിൽ മദ്യം ഉണ്ടാകും.പിന്നെ എപ്പൊഴും നിറുത്താതെയുള്ള സിഗരറ്റ് വലി?അച്ചായൻ എന്നെ സമാധാനിപ്പിക്കാറുണ്ട്?അച്ചായന് എന്തുപറ്റി.
അച്ചായൻ ആ കഥ പറഞ്ഞൂ.
ഒരു സ്ത്രി കാരണം പന്തിഞ്ചുകൊല്ലം നഷ്ടപെട്ട ആ മനുഷ്യന്റെ വേദനയുടെ കഥ ഞാനത് നിറയുന്ന കണ്ണുകളൊടെ കേട്ടിരുന്നു.
ആ കഥയുടെ ബാക്കി നാളെ






2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

പ്രണയവഴികളിലെ ഒരു പനിനീറ്പൂവ്വ്

ഷാർജ്ജായിൽ നിന്നും ദയറയിലേക്കുള്ള യാത്രയിലാണ് ഷാർജ്ജ കോളേജിന്റെ റൌണ്ടബോട്ടിന്റെ അടുത്തു ഒരു കുറ്റൻ ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ തീരെ യാദൃശ്ചികമായി അവളെ ഞാൻ കണ്ടുമുട്ടന്നത്.വാ നോട്ടത്തിനു ഒരു കുറവുമില്ലാത്തതിനാൽ കാർ ട്രാഫിക്കിൽ പെട്ട് കിടക്കുമ്പോൾ അടുത്ത് കിടക്കുന്ന വണ്ടികളിൽ അടുത്ത പ്രണയകഥയ്ക്കു പറ്റിയ വല്ലോ കിളികളും ഉണ്ടോ എന്നുള്ള
ചിന്ത പതിവായി ഉണ്ടാകാറുണ്ട്.അങ്ങനെ ഉള്ള ചിന്തകൾക്കിടയിൽ ആണ് അവളുടെ മുഖം അന്നാദ്യമായി കണ്ടുമുട്ടന്നത്.നിരനിരയായി കിടക്കുന്ന വാഹനവ്യൂഹങ്ങൾക്കിടയിൽ കാജോളിന്റെ കണ്ണൂകളുള്ള ഒരു പൂച്ചക്കുട്ടി(പെൺകുട്ടി).
ഞാൻ അന്ന് ഷാർജ്ജ സിറ്റിസെന്ററിനടുത്താണ് താമസിക്കുന്നത്.രാവിലെ കൊച്ചു വെളുപ്പാൻ കാലത്ത് ഉണർന്ന് ഷാർജ്ജായിൽ നിന്നും ദയറ വഴി കരാമയിൽ എത്തി അവിടുത്തെ ചില വർക്കുകൾ തീർത്ത് അവീറിൽ എത്തുമ്പോൾ നേരം പതിനൊന്നാകും.എന്നാലാലെന്താ രാവിലെയുള്ള ഈ തിരക്കു പിടിച്ചുള്ള യാത്രയിൽ ഇങ്ങനെ ചില മുഖങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടാകുമ്പോൾ അവീറിലെ പട്ടികാടു വിട്ട് പോന്നതിൽ ആദ്യമുണ്ടായ വിഷമം അലിഞ്ഞില്ലാതാകുന്നുണ്ട്.
എന്തായാലും ആരോ പറഞ്ഞപോലെ അവളെ വീണ്ടും കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.
എന്തായാലും ഇന്നലെ വൈകുന്നേരം JNPറൌണ്ടബോട്ടിലെ വിശാലമായ പാർക്കിൽ നാലു ദിക്കുമെന്ന് എത്തുന്ന വാഹനങ്ങളുടെ തിരക്കു കണ്ട് കൂട്ടുകാരനുമായി കുറച്ചു വാചകം അടിച്ച് ഇരിക്കെ
തൊട്ടടുത്തുള്ള പട്ടാണി റെസ്റ്റോറന്റിൽ പോയി ഒരു ലിപ്ടൻ ടീയും അടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വീണ്ടും വിശ്വസിക്കാനാകാത്ത ആ ദൃശ്യം ഞാൻ വീണ്ടും എന്റെ മുന്നിൽ വന്നത്.
അവൾ ഒരു മാലാഖയെ പോലെ എന്റെ മുന്നിൽ അല്പം ദൂരെ നിന്നും എന്റെ മുന്നിലേക്ക് നടന്നു വരുന്നു.
തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ.
ഈശ്വരാ.
ഞാൻ കാണുന്നതു സത്യമാണോ?
ആ പെൺകുട്ടി?
കൂട്ടുകാരൻ പറഞ്ഞൂ.
അളിയാ നല്ല സ്മാർട്ട് കുട്ടി.
ഞാൻ അസൂയയോടെ അവനെ നോക്കി.
വേണ്ട മോനെ ഇവിടെ നിന്റെ സഹായം വേണ്ട
ഞാൻ മനസ്സിൽ പറഞ്ഞൂ.
അവൾ എന്റെ മുന്നിലൂടെ നടന്ന് തൊട്ടടുത്ത ഫ്ലാറ്റിലേക്ക് കയറി പോയി.
ഇന്ന് എന്തായാലും ഞാൻ ഓഫീസിൽ നിന്നും അലപം നേരത്തെ എത്തി.
ഇവിടെ പട്ടാണി റെസ്റ്റോറന്റിൽ നിന്നും ഒരു ചായകുടിച്ച് അലപം വിശാലമായി കാത്തു നിലക്കുകയാ‍ണ്.
അവൾ വരുമോ?
എന്തായാലും അടുത്ത ദിവസം ബാക്കിയുമായി വരാം
പ്രാത്ഥിക്കണെ?
ഈ ലൈനെങ്കിലും ഒന്നു വിണൂകിട്ടാൻ.

2008, ജൂലൈ 28, തിങ്കളാഴ്‌ച

ആദ്യമായ് തോന്നിയ ഒരിഷ്ടം

ജാനകി മുത്തശ്ശി,ഗൌരിമുത്തശ്ശി ലക്ഷമിമുത്തശ്ശി,സാവിത്രിമുത്തശ്ശി,ഭവാനിമുത്തശ്ശി,പിന്നെ അച്ചമ്മ.അവരെല്ലാവരും ആ തറവാട്ടില്‍ മാസത്തിലൊരിക്കല്‍ ഒത്തു കൂടും. മുന്നൂറു കൊല്ലം പഴക്കമുള്ളതാണ് ആ തറവാട്.ആറേഴുമുറികള്‍.ഏല്ലാം ചാണകം മെഴുകിയതാണ് . വീടിന്റെ ചുറ്റും വരാന്തയാണ്.വീടിന്റെ ഉമ്മറത്ത് വലിയ ഉരുണ്ട നീളന്‍ തൂണുകള്‍.
മുത്തശ്ശിമാരെല്ലാം വിരുന്നു വന്നാല്‍ അച്ചമ്മ നല്ല പുഴുക്ക് ഉണ്ടാക്കും.
ഞാനും പത്മിനി അമ്മായിടെ മോള്‍ സുധയും ഉണ്ടാകും അവിടെ. പത്മിനി അമ്മായിടെ കോതമംഗലത്താണ് .മുത്തശ്ശിമാരെല്ലാം വീട്ടില്‍ വരുമ്പോള്‍ അമ്മായിയും അങ്ങോട് വരും.
സുധ വരുന്നത് എനിക്ക് ഇഷടമാണ്.എപ്പഴും ഞങ്ങളു തമ്മില്‍ തല്ലാ.
“അമ്മൂമ്മെ ഈ അനുവെന്നെ നുള്ളീ.”
ഞാന്‍ അവള്‍ക്കിട്ട് അങ്ങനെയിരിക്കുമ്പോള്‍ ഒരു കിണുക്ക് കൊടുക്കും.
അവള്‍ ഓടി ചെല്ലുന്നത് വല്ല്യമുത്തശ്ശിടെ അടുത്താണ്.
വല്ല്യമുത്തശ്ശി എന്നെ എപ്പോഴും ചീത്തയെ പറയു.
ഞാന്‍ ഒരിക്കല്‍ മുത്തശ്ശിക്ക് കടലയാണെന്ന് പറഞ്ഞ് ആട്ടിന്‍ കാട്ടം പൊതിഞ്ഞൂ
കൊടൂത്തു.
മുത്തശ്ശി എന്റെ പുറകെ വടിയുമായി എത്തി.
“നീയാ ഭഗീരഥി ഇവനെ വഷളാക്കുന്നെ?”
അച്ചമ്മയോട് വല്ല്യ മുത്തശ്ശി കയറക്കും.
ആരേലും എന്നെ ചീത്ത പറയണ കണ്ടാല്‍ അവളു ചിരിക്കും.
അച്ചമ്മേടെ തല്ലുകൊണ്ടിട്ട് ഞാന്‍ പിന്നാമ്പുറത്ത് വന്നിരുന്ന് കരയുമ്പോള്‍ അവള്‍
അടുത്ത് വന്നിരിക്കും.
“ചെക്കന് അതു വേണം.”
ഞാന്‍ അന്നേരം അവള്‍ക്കീട്ട് ഒരിടി കൂടി കൊടൂക്കൂം.
അവള്‍ അന്നേരം അവിടെ കിടന്ന് ഉറക്കെ കരയും.
അടുത്ത അടി കിട്ടാതെയിരിക്കാന്‍ മുറ്റവും പറമ്പും ചാടി തൊട്ടപ്പുറത്തെ ഗോപാലാന്‍ മാമനെ വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്.
ഒരു വേനലവധികാലം കഴിഞ്ഞ് സുകുളു തുറക്കുമ്പോള്‍ നാട്ടിലെ സുകൂളില്‍ അവളെയും പത്മിനി അമ്മായി കൊണ്ട് പോയി ചേര്‍ത്തു.
ഞങ്ങളൊരുമ്മിച്ചായിരുന്നു പിന്നെ സ്കൂളില്‍ പോക്ക്.
വീട്ടില്‍ നിന്ന് ഒന്നരകിലോമിറ്റര്‍ പാടത്തൂടെ നടന്നു വേണം സുകൂളില്‍ പോകാന്‍
മഴ പെയതാല്‍ തോട്ടിലൊക്കെ വല്ല്യവെള്ളമാ.കുറെ ദൂരം അച്ചമ്മ ഞങ്ങളൊടൊപ്പം വരും.
പാടവരമ്പത്തൂടെ കുറെ നടക്കുമ്പോള്‍ ഒരു സൈഡിലായി ചതുരകുളം.അവിടെ മുമ്പെങ്ങോ രണ്ടു കമിതാക്കള്‍ മുങ്ങി മരിച്ചതാണ്.
ചുണ്ണാമ്പുതീനിനായര്‍ ഒരിക്കല്‍ ഉമ്മറത്ത് ഇരുന്ന് അച്ചമ്മയോട് പറയണ കേട്ടു.പിങ്ങന്മാരെ ഞാന്‍ കേട്ടതാ എന്റെ ചെവികൊണ്ട്

ആ കുളത്തിലെ അവരുടെ സംസാരം.രണ്ട് കറുത്ത നിഴലുകള്‍
അതി പിന്നീട് കൂടെ ആരുമില്ലേല് അതിലെ വന്നാല്‍ ഞാനൊറ്റയോട്ടമാ.
സുധ അതുകണ്ടാല്‍ കളിയാക്കും
“ഈ അനൂന് അപ്പിടി പേടിയാ.“
എനിക്കന്ന് പത്തുവയസ്സാണ്.സുധക്ക് എട്ടും
ആ ചതുരകുളത്തിനും ചുറ്റും ധാരാളം തെങ്ങുകളുണ്ട്.അതിന്റെ ഓലകളില്‍ ധാരാളം പക്ഷികള്‍ വന്നിരിക്കും.
ചില ഇണകുരുവികള്‍ കൊക്കിട്ട് ഉരുമ്മണ കാണുമ്പോള്‍ അവ മരിച്ചു പോയ
ആ കാമുകിയുടെയും കാമുകന്റെയും അത്മാവ് ആണെന്ന് തോന്നും.
തറവാട്ടിലെ സര്‍പ്പക്കാവില്‍ സന്ധ്യക്ക് തിരിവയ്ക്കാന്‍ ഞാനും സുധയുമാണ് പോകുക.
അരളിയും പാലയും അരയാലുമൊക്കെ നിറഞ്ഞ് ഇരുട്ട് നിറഞ്ഞ് കിടക്കുന്ന ഒരന്തീരിക്ഷമാണ് അവിടെ
സര്‍പ്പകാവില്‍ തിരിവയ്ക്കുമ്പോള്‍ അവളുടെ മുഖത്ത് ആ നിറദീപത്തിന്റെ പൊലിമ
വിരിഞ്ഞൂ നിലക്കുന്നതു പോലെ തോന്നും.
സര്‍പ്പകാവിലെ കരിയിലകള്‍ക്കു മുകളില്‍ വീണുകിടക്കുന്ന അരളിപൂക്കളുടെ ഗന്ധം
അവിടെ നിറഞ്ഞ് നിലക്കും.
ഞാനവളെ തന്നെ നോക്കി നിലക്കും.
ഒരിക്കല്‍ അരളിപൂക്കള്‍ പെറുക്കിയെടുത്ത് വാഴയുടെ നാരുകൊണ്ട് മാലകെട്ടി അവള്‍
സര്‍പ്പത്തിന്റെ കല്‍പ്രതിമയില്‍ ഇടാന്‍ നോക്കിയപ്പോള്‍ ഞാനത് തട്ടി പറിച്ച്
അവളുടെ കഴുത്തിലിട്ടിട്ട് ഉറക്കെ പറഞ്ഞൂ.
“ഞാന്‍ സുധയെ കല്ല്യാണം കഴിച്ചെ”
അവള്‍ അന്നേരം എന്നെ തല്ലിട്ട് കരഞ്ഞൂ.
“ഞാന്‍ അമ്മൂമ്മയോട് പറയും.”
അഛമ്മേടെ എടുത്ത് ചെന്ന് അവള്‍ പറഞ്ഞാല്‍ അഛമ്മ എന്നെ തല്ലും.
ആ രംഗം മനസ്സില്‍ ഓര്‍ത്തപ്പോ ഞാനും കരഞ്ഞൂ.
“സുധക്ക് ഞാന്‍ മിഠായി വാങ്ങി തരാം.” അഛമ്മയോട് പറയല്ലെ എന്നെ അഛമ്മ തല്ലും.”
“ഞാന്‍ പറയും.”
അവള്‍ ഓടി.
സര്‍പ്പക്കാവില്‍ ഒറ്റക്ക് നിലക്കാന്‍ എനിക്ക് പേടി തോന്നി.
ഞാനും പുറകെ ഓടി.
അഛമ്മയേ അടൂത്ത് കരഞ്ഞു കൊണ്ടാണ് അവള്‍ ചെന്നത്.
“അഛമ്മെ ഈ അനൂവെന്നെ കല്ല്യാണം കഴിച്ചു.
അഛമ്മക്ക് പെട്ടേന്ന് ചിരിയാണ് വന്നത്.
അഛമ്മ അവളെ ചേര്‍ത്തൂ പിടിച്ചിട്ട് കാര്യങ്ങള്‍ ചോദിച്ചു.
“സര്‍പ്പകാവിലു വച്ചാണൊടാ നിന്റെ തോന്ന്യാസം.”
അഛമ്മ ഒരു ചെമ്പരത്തിടെ കമ്പ് ഒടിച്ചിട്ട് വന്നിട്ട് കുറെ തല്ലി.
തുടയിലും മുട്ടിനു കീഴെം രക്തം തിണര്‍ത്തപാടുകള്‍.
ഞാന്‍ കുറെ കരഞ്ഞൂ.
അന്ന് രാത്രി അഛമ്മ എന്റെ അടുത്ത് വന്നിരുന്ന് പറഞ്ഞൂ.

മോന്റെ അനിയത്തി കുട്ടിയാ അവളും അവളോട് അങ്ങനെയൊന്നും പറയരുത്.
ഞാന്‍ തലകുലുക്കി കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല.
ഞാന്‍ വലുതാകുമ്പോള്‍ അവളെ കല്ല്യാണം കഴിക്കും. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും വലിയ ക്ലാസുകളിലേക്ക് കയറിയപ്പോള്‍ ചിന്ത മനസ്സിനെ വലിച്ചു കൊണ്ടിരുന്നു.
9ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അഛമ്മ മരിക്കുന്നത്.
അന്ന് അവള്‍ എഴാംക്ലാസ്സിലാണ്. അഛമ്മ മരിച്ച ആ വര്‍ഷം അവളെ ടി.സി വാങ്ങി അമ്മായി തൃക്കാരിയൂര്‍ക്ക് കൊണ്ടുപോയി.
അവള്‍ പോയതോടെ ഞാന്‍ വല്ലാണ്ടായി.
, മണ്ണപ്പം ചുട്ടതും മഴനനഞ്ഞതും ഒരുമ്മിച്ച് സുകൂളില്‍ പോയതും സര്‍പ്പകാവില്‍ വച്ച് അവളുടെ കഴുത്തില്‍ മാലയിട്ടതുമൊക്കെ ഞാന്‍ പലരാത്രികളില്‍ ഓര്‍ത്തൂ.
എന്റെ പത്താം ക്ലാസ്സ് പരിക്ഷ കഴിഞ്ഞപ്പോള്‍ തറവാട് ഭാഗം വച്ചു .
ഞങ്ങള്‍ ഒരോഹരി വാങ്ങി കോതനല്ലൂര്‍ക്ക് പോന്നു.
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളെജില്‍ പ്രിഡിഗ്രിക്ക് ചേര്‍ന്നു.
അവിടുത്തെ കൂട്ടുകാര്‍, കൂട്ടുകാരികള്‍ അവരെല്ലാം നിറഞ്ഞ അന്തീരിക്ഷം.
പലതും മറക്കാന്‍ സഹായിച്ചു.
അതിനുശേഷം ഏറ്റുമാനൂരപ്പന്‍ കോളെജിലെ ഡിഗ്രി ജീവിതം.ഇതിനിടയില്‍ പഴയമുഖങ്ങള്‍ മാഞ്ഞൂമാഞ്ഞു പോയ് കൊണ്ടിരുന്നു.
2002ഒരോണക്കാലത്താണ് ഒരു കത്ത് എനിക്ക് കിട്ടിയത്.
അവളുടെ വെഡ്ഡിങ്ങ് കാര്‍ഡായിരുന്നു അത്.
‘അനൂ നീ വരണം എന്റെ കല്ല്യാണത്തിന്.എത്രകാലമായി നമ്മള്‍ തമ്മില്‍ കണ്ടിട്ട്.
മറന്നു പോയ പലതും എന്റെ മനസ്സിലേക്ക് പെട്ടേന്ന് ഒഴുകിയെത്തി.
സുധ, അവളുടെ മുഖം.
ആ കുട്ടികാലത്തെ കുസൃതികള്‍.തമാശകള്‍ ഒക്കെ
ഉമ്മറത്ത് ആ വേദനകളോടെ ഞാന്‍ കുറെ നേരം ഇരുന്നു.
ഇപ്പോ ഇതൊക്കെ ഓര്‍ക്കാന്‍ കാരണം.
ഇന്നലെ നാട്ടില്‍ നിന്ന് അമ്മ വിളിച്ചു,
“അനൂ സുധ ഇവിടെ വന്നിട്ടുണ്ടായിരുന്നു.അവര് കോട്ടയത്ത് എങ്ങോ പൊയതാണ്.
വരണ വഴി ഇവിടെ വന്ന് കുറെ നേരം ഇവിടെ ചിലവഴിച്ചിട്ടാണ് പോയത്.“
“എടാ അവള്‍ക്ക് രണ്ട് ആണ്‍ കുട്ടികളാടാ.രണ്ട് മിടുക്കന്‍ കുട്ടികള്‍.എടാ പിന്നെ അവന്‍ നിന്നെ വിളിക്കും.”
ആര്?.”
“അവളുടെ ഭര്‍ത്താവ്.”അവന്‍ ദുബായില്‍ ഒരു കമ്പിനിലാ”
“എന്തിനാ വെറുതെ നമ്പറു കൊടൂത്തെ ഞാനിവിടെങ്ങാന്‍ സ്വസ്ഥമായിട്ട് ജീവിച്ചോട്ടെ?”
ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു.
ഇനി ഈ ദിവസങ്ങളില്‍ എന്നേലും അവന്‍ വിളിക്കും.
എന്താ അവനോട് ചോദിക്കുക.
സുധക്ക് സുഖമാണോ? കുട്ടികളൊക്കെ എന്തെടുക്കൂന്നു.?കുട്ടികളുടെ പേരെന്താണ്?
അവര്‍ പഠിക്കുന്നുണ്ടോ? പിന്നെ പിന്നെ……?
എനിക്കറിയില്ല.ഒന്നും……?

2008, ജൂലൈ 22, ചൊവ്വാഴ്ച

ഫ്ലോറിഡായിലുള്ളാ പ്രണയിനിക്ക്


അവന്റെ പേര് ജിമ്മി എന്റെ കൂടെയാണ് അവന്‍ താമസിക്കുന്നത്.രാത്രിയവന്‍ ഉറങ്ങാറില്ല.എപ്പോഴും

എന്തെങ്കിലുമൊക്കെ ചിന്തിച്ചു ഇരിക്കുന്നതു കാണാം.ചില രാത്രികളില്‍ നിറുത്താതെയുള്ള അവന്റെ ചുമ കേട്ടാണ് ഞാന്‍ ഉറക്കം ഉണരുക.

“എന്താ ജിമ്മി നീ ഉറങ്ങിയില്ലേ?.”

“ഇല്ല ഉറക്കം വരണില്ല.“

“നീയെന്നാ അലോചിക്കുന്നത്.?”

“ഏയ് ഒന്നുല്ല്യ”

ഞാന്‍ ഒന്നു മയങ്ങാന്‍ വീണ്ടും കണ്ണടക്കുമ്പോള്‍ അവന്‍ ചോദിക്കും.

“എടാ ആമേരിക്കയില്‍ ഇപ്പോ സമയം എന്തായിട്ടുണ്ടാകും.“

“ഇപ്പോ അവിടെ പകലാണെന്നറിയാ.സമയമൊന്നും അറിയില്ല.”

ഇപ്പോ അവളവിടെ അവനു കാപ്പികൊടുക്കുകയാവും അല്ലേടാ“

ആവ്വോ. നീ കിടക്കാന്‍ നോക്ക് എനിക്ക് ഉറക്കം വരണു.”

ഞാന്‍ ഉറങ്ങിയാലും ഇടക്കിടെ അവന്‍ ചുമ്മച്ച് ഉറങ്ങിയീട്ടില്ലാന്ന് ഓര്‍മ്മിപ്പിക്കും.

കഴിഞ്ഞ രണ്ട് മാസമെ ആയിട്ടുള്ളൂ അവന്‍ നാട്ടില്‍ നിന്ന് വന്നിട്ട്.അവന്റെ വീട് പാലായിലാണ്.

അവിടെ അവന്റെ വീടിനടുത്തുള്ള ഒരു പെണ്‍കുട്ടിയാണ് ട്രീന.രണ്ടാളും ഒരുമ്മിച്ച് കളിച്ചു വളര്‍ന്ന കുട്ടികളാണ്.

അവന്‍ ഇടക്കു പറയും

“എടാ അവളെ എനിക്ക് മറക്കാന്‍ കഴിയണില്ല”. അവളെ കുറിച്ചുള്ള ഓര്‍മ്മകളാണ് എന്റെ ലൈഫ് പോലും നശിപ്പിച്ചത്.”

അവന്‍ പോരുന്നതിന് നാലുമാസം മുമ്പായിരുന്നു ട്രീനയുടെ കല്ല്യാണം.കല്ല്യാണം കഴിഞ്ഞ് ഉടന്‍ തന്നെ

അവള്‍ അമേരീക്കായിലേക്ക് പറന്നു.

ചിലപ്പോ അവന്‍ രാത്രി അവളെകുറിച്ച് എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാം

“എടാ എന്റെ ട്രീന അവളിപ്പോ ഒരുപ്പാട് മാറി പോയിട്ടുണ്ടാകും.“

“നീയെന്തിനാ ജിമ്മി വേണ്ടാത്തതൊക്കെ ആലോചിക്കുന്നത്.അവളിന്ന് കുടുംബമായി കഴിയുന്നു.നീ വേണ്ടാത്തതൊക്കെ ചിന്തിച്ച് തലപുണ്ണാക്കിട്ട് വല്ലോ കാര്യവുമുണ്ടോ?”

“എടാ നിനക്ക് നിന്റെ ദേവിയെ മറക്കാന്‍ കഴിയുമോ”?

ഞാന്‍ വല്ലോ പറഞ്ഞാല്‍ അവന്‍ മുഖത്തടിച്ചതു പോലെ ചോദിച്ചു കളയും.

ഞാന്‍ അന്നേരം ഒന്നും മിണ്ടില്ല.

“ഏല്ലാവരും സ്വാര്‍ഥരാടാ. എല്ലാവരും സ്വാര്‍ഥരാ.”

അവന്‍ പറയും.

എടാ അവള്‍ ഓര്‍കൂട്ടിലുണ്ട്. അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നിയൊന്ന് നോക്കിക്കെ ഞാനവളുടെ മുഖം ഒന്ന് കാണട്ടെ.

ഞാന്‍ കുത്തിയിരുന്ന് ഓര്‍ക്കൂട് മൊത്തം അരിച്ചു പെറുക്കിയിട്ടൂം അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

“അവള്‍ക്ക് വേറെ വല്ലോ പേരുമുണ്ടോടാ?”

“ജിനാ:

ഞാന്‍ അവള്‍ക്കിട്ട പേരാണത്.” ജിമ്മിയുടെ ജിയും ട്രിനായുടെ നായും അതാണ് ജിനാ അവന്‍

പറഞ്ഞൂ.

അവന്റെ നിരാശ മാറട്ടെ എന്ന് വിചാരിച്ച് അതും നോക്കി.

നൊ രക്ഷ

അവന്‍ ഇപ്പോ പറയണെ എനിക്ക് എങ്ങനേലും അമേരിക്കായില്‍ എത്തണം.എനിക്ക് അവളെ കാണണം എന്നാണ്.അതിനായി സകല മാരേജ് സൈറ്റുകളിലും പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞൂ കക്ഷി.അമേരിക്കായിലുള്ള ഒരു നേഴ്സ് പെണ്ണീനെ കല്ല്യാണം കഴിക്കുക.അങ്ങനെ അവളെ കണ്ടുമുട്ടുക.

ഫ്ലോറിഡായിലുള്ള പെണ്‍കുട്ടി നീ അറിയുന്നുണ്ടോ ? അവന്‍ ഇപ്പഴും ആ ഓര്‍മ്മകളുമായിട്ടാണ് കഴിയുന്നതെന്ന്.?

നീ ഈ ബ്ലൊഗ് വായിക്കുകയാണെങ്കില്‍ അവനെ ഉപദേശിക്കണം.നീ പറഞ്ഞാല്‍ അവന്‍ കേള്‍ക്കും.എനിക്ക് നഷ്ടപെട്ട് കൊണ്ടിരിക്കുന്ന എന്റെ കൂട്ടുകാരനെ എനിക്ക് തിരിച്ചു കിട്ടണം.

നിനക്ക് കിട്ടിയതു പോലെ അവനും ഒരു നല്ല ജീവിതം കിട്ടണം.

പ്രാര്‍ത്ഥനയോടെ

കൂട്ടുകാരന്‍

@gmail.com അവന്റെ മെയില്‍ ഐ.ഡി.ഇതാണ്.

2008, ജൂലൈ 18, വെള്ളിയാഴ്‌ച

ഒരു മാമ്പഴകാലം

പന്ത്രണ്ടര ഏക്കറ് പുരയിടമാണ് ആ തറവാട്.സുകുളടച്ചാല്‍ ഞങ്ങള്‍ കുട്ടികളെല്ലാം
ആ പറമ്പിലാണ്.പത്തമ്പതു മാവെങ്കിലും കാണും ആ പറമ്പില്.അവിടെ ഒരു പിശുക്കി മുത്തശ്ശിയുണ്ട്
പാറുമ്മ എന്നാണ് അവരുടെ പേര്. കുട്ടികള്‍ മാമ്പഴം പെറുക്കാന്‍ ആ പറമ്പില്‍ ചെന്നാല് അവര്
പുറകെ എത്തും.
അസത്തുകള്
അങ്ങനെയെ അവര്‍ വിളിക്കു.
വേനലവധി ആഘോഷിക്കുക എന്തൊക്കെയായാലും ഞങ്ങള്‍ ആ പറമ്പില്‍ ആകും.
ചുറ്റുവട്ടത്തുള്ള വീടുകളിലെ കുട്ടികളെല്ലാം ഉണ്ടാകും അവിടെ.സാറ്റ് കളിക്കുക, തലമ കളിക്കുക,കുഴി പന്ത് ഇതിനെല്ലാം പുറമെ മാവിലേറും.ചിലരൊക്കെ സ്കുളില്‍ പോകുന്നതു പോലെയാ പിശുക്കി മുത്തശ്ശിയുടെ പറമ്പിലോട്ട് വരുക.കൈയ്യില്‍ ഒരു പൊതി ചോറുണ്ടാകും.
മാവിന്‍ ചുവട്ടിലിരുന്ന് നല്ലൊരു മാമ്പഴവും പിഴിഞ്ഞ് ഒരു കാന്താരിയുടെ മുളക് ചാലിച്ച് കഴിക്കാന്‍
എന്താ രസം.
കൂടാതെ പെരക്ക കമ്പിളി നാരാങ്ങ,ചാമ്പങ്ങ,ജാതിക്ക,സപ്പോര്‍ട്ടക്കാ ചക്കപ്പഴം എന്നു വേണ്ട ഒരു ദിവസം തിന്നാലും തീരാത്തത്ര വിഭവങ്ങള്‍ തറവാട്ടിലെ പറമ്പില്‍ ഉണ്ട്.
മാമ്പഴം എന്ന് വച്ചാല് ഏതേല്ലാം ടൈപ്പാണ്.
മൂവണ്ടന്‍,കിളിചുണ്ടന്‍,കോട്ടമാമ്പഴം.നാട്ടുമാമ്പഴം,പേരക്കാമാമ്പഴം,പുളിമാമ്പഴം.തേന്മാമ്പഴം അങ്ങനെ മാമ്പഴ കലവറ തന്നെയാണ് അവിടം.
പിശുക്കി മുത്തശ്ശിക്ക് ശരിക്കും കണ്ണൂകാണാന്‍ വയ്യ അവര്‍ വരുമ്പോഴെക്കും ഞങ്ങള്‍ മാവായ മാവെല്ലാം എറിഞ്ഞൂ‍ കലക്കും.
തേന്‍ മാവ് സര്‍പ്പകാവിനോട് ചേര്‍ന്നിട്ടാണ്.അവിടെ അധികം ആരും പോവില്ല.അരളിയും പാലയും കാഞ്ഞിരവും ഒക്കെ ഇടതൂര്‍ന്ന് കിടക്കുന്ന അവിടെ പാമ്പുകള്‍ അനവധിയാണ്. പാമ്പു പൊഴിച്ചിട്ട പടം അവിടെ എപ്പോഴും കാണാം .ധാരാളം കടവാവലുകള്‍ അവിടുത്തെ ഒരു കാഞ്ഞിരത്തില്‍ തൂങ്ങി കിടക്കുന്നതു കാണാം.
അങ്ങനെ ഒരവധികാലത്താണ് പിശുക്കി മുത്തശ്ശിയുടെ അരുകില്‍ അവളെ കണ്ടത്.അവരുടെ ഒരു മരിച്ചു പോയ മകളുടെ മോളാണെത്രേ.
കാണാന്‍ നല്ല ചന്തമുള്ള കുട്ടി.
മാമ്പഴം പെറുക്കാന്‍ തറവാട്ടില്‍ വന്നാല്‍ അവളെ മുത്തശ്ശിയുടെ അടുത്ത് കാണാം.
ആദ്യമൊക്കെ ഞങ്ങളുടെ അടുത്ത് വരില്ലായിരുന്നു അവള്‍ പിന്നെ പതിയെ പതിയെ അവള്‍ ഞങ്ങള്‍ക്കിടയിലെക്ക് ഇറങ്ങി വന്നു.
ഒരു നല്ല കുസൃതി കുട്ടി.
ആദ്യമായിട്ട് ഒരു കുട്ടിയോട് ഒരിഷടം തോന്നിയത് അന്നാണ്.ഒരു ആറാംക്ലാസുകാരന്റെ മനസ്സിലെ
ആ ഇഷടത്തെ പ്രേമമെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല.എങ്കിലും ആ ഇഷടം മനസ്സില്‍ ഏറേകാലം കൊണ്ടു നടന്നു.
അവളുടെ ചിറ്റക്കൊപ്പം സര്‍പ്പകാവില്‍ തൃസന്ധ്യക്ക് തിരി കൊളുത്താന്‍ വരുന്നതും പാടത്തിനക്കരെയുള്ള ദേവിയുടെ അമ്പലത്തില്‍ മുത്തശ്ശിയുടെ കൈപിടിച്ച് തൊഴാന്‍ വരുന്നതുമൊക്കെ ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഒരോണകാലത്ത് അവളുടെ ഒരമ്മാവന്‍ വന്ന് അവളെ ഡല്‍ഹിക്ക് കൊണ്ട് പോയതാണ്.പിന്നെ അവളെ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍ പീന്നിട് പല മാമ്പഴകാലത്തും അവളെ നോക്കിയിരുന്നിട്ടുണ്ട്.
പക്ഷെ പിന്നെ അവളെ ആ തറവാട്ടിലേക്ക് ആരും കൂട്ടികൊണ്ട് വന്നിട്ടില്ല.
പിന്നെ കേട്ടു അവളുടെ അമ്മേടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് അവളെന്ന് .അവളെ അവളുടെ യഥാര്‍തഥ അഛന്‍ വന്ന് കൂട്ടികൊണ്ട് പോയെന്ന്.
പിന്നെ എത്രമാമ്പഴകാലം കടന്നു പോയി
പക്ഷെ അവളെ മാത്രം അവിടെ കണ്ടില്ല.

2008, ജൂലൈ 11, വെള്ളിയാഴ്‌ച

എന്റെ ദേവിക്ക്

ഇന്ന് ജുലൈ 11ഈ ദിവസം എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത
ഒരു ദിവസമാണ്.2006ലെ ഈ ദിനത്തിലായിരുന്നു.ഞാ‍ന്‍ ദേവിയോട് യാത്ര പറഞ്ഞ് പിരിഞ്ഞത്.
അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു. പിറ്റെന്ന് വെളുപ്പിന് ഞാന്‍ ദുബായിക്ക് പോരുകയാണ്.
രാവിലെ അമ്പലത്തില്‍ വരണമെന്ന് ദേവിയോട് ഞാന്‍ പറഞ്ഞിരുന്നു.
ഞാന്‍ വരും നീയവിടെ ഉണ്ടാകണം.
തലേന്ന് ഫോണ്‍ ചെയ്ത് കട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞ അവസാന വാചകം
അതായിരുന്നു.
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.രാത്രി മുഴുവന്‍ അവളെകുറിച്ചുള്ള ഓര്‍മ്മകള്‍
ആദ്യമായി കണ്ടുമുട്ടിയത്
ഇഷടമാണെന്ന് പറഞ്ഞത്.
വിവാഹാഭ്യര്‍ഥന നടത്തിയത്
പിന്നെ ഏറ്റുമാനൂരപ്പന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്.
നാടായ അമ്പലങ്ങള്‍ തോറും അവള്‍ക്ക് വേണ്ടി പുഷപാഞ്ജലി കഴിച്ചത്.
എല്ലാ‍ം ദിവസവും ഭഗവാന്റെ പ്രസാദം അവളുടെ നെറ്റിയില്‍ തോടിച്ചത്.
എന്നും അവള്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങി കൊടുത്തത്.
ദിവസവും ഫോണിലൂടെ അവളോട് കിന്നാരം പറഞ്ഞത്.
ആദ്യമായി അവള്‍ക്ക് നൂറ്റൊന്ന് രൂപേടെ വിഷു കൈനീട്ടം കൊടുത്തപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞത്.
ആ ഓര്‍മ്മകള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നുപോയ രാത്രി.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തൊട്ടടുത്തുള്ള ഉണ്ണീകണ്ണന്റെ അമ്പലത്തില്‍ പോയി
പാല്‍ പായസത്തിന് കൊടുത്തിട്ട് കോതനല്ലൂര്‍‍ അമ്മയുടെ അടുത്തേക്ക് പോയത്
അവിടെ ചെന്നപ്പോള്‍ വഴിപ്പാടിന് രസീത് വാങ്ങാന്‍ അവളും ഉണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമ്മിച്ച് അമ്മയുടെ മുന്നില്‍ തൊഴുത് നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
“നീയെന്താ പ്രാത്ഥിക്കുന്നെ?.”
“നിനക്ക് വേണ്ടിട്ട് നിനക്ക് നല്ല ബുദ്ധി തോന്നിക്കാന്‍.”
“ഞാനും നിനക്ക് വേണ്ടിട്ടാ പ്രാത്ഥിച്ചെ നിനക്ക് നല്ലതു വരാന്‍ .എനിക്ക് നിന്നെ മറക്കാന്‍ കഴിയണെന്ന്.”
അവള്‍ ചിരിച്ചു.
അന്ന് ആ അമ്മയോട് ഒന്ന് ഉറക്കെ ചോദിക്കാന്‍ എനിക്ക് തോന്നിയതാണ്.
ഇവളെ എനിക്ക് നഷ്ടപെടാന്‍ ഞാനെന്തു തെറ്റാണ് ചെയ്തതെന്ന്
പക്ഷെ നാവ് പൊങ്ങിയില്ല.
കാവിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ അടുത്ത കണ്ട സ്റ്റോര്‍സില്‍ നിന്നും ഒരു മഞ്ച് വാങ്ങി അവള്‍ ക്ക് കൊടുത്തൂ.
“ഇനി നിനക്ക് എന്തു വേണമെങ്കിലും അയ്യാള്‍ വാങ്ങി തരും എന്റെ അവസാന സമ്മാനം.“
അവള്‍ക്കൊപ്പം അവളുടെ വീടിന്റെ പടിവാതയ്ക്കല്‍ വരെ ഞാന്‍ കൂട്ടായി നടന്നു.
“ദേവി ഇന്ന് നമ്മള് പിരിയുകയാണ്.ഇനി ഒരിക്കലും കണ്ടുമുട്ടാത്ത ഒരു യാത്രാ.“
അവളുടെ കണ്ണൂകള്‍ നിറഞ്ഞു.
“ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ നീ എപ്പോഴെലും എന്നെ സേനഹിച്ചിട്ടുണ്ടോ?.”
അവള്‍ അന്നേരം നിറഞ്ഞു വന്ന് കണ്ണുനീര്‍ തുടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
വീണ്ടും ഞാന്‍ ചോദിച്ചു.
“എനിക്ക് നിന്റെ തലയില്‍ ഇരിക്കുന്ന ആ തുളസികതിര്‍ ഒന്ന് തരുമോ?.” എന്റെ ഓര്‍മ്മകളില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒരു നല്ല ഓര്‍മ്മയായിട്ട്.”
അവള്‍ പോരാന്‍ നേരം എനിക്ക് സമ്മാനിച്ച ആ തുളസികതിര്‍ ഞാന്‍ എന്റെ പെട്ടിയില്‍ വച്ചിരുന്നു.
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരോര്‍മ്മക്കായിട്ട്
കാലം മായ്ച്ചാലും വീണ്ടും മനസ്സില്‍ കടന്നു വരുന്നു ആ ഓര്‍മ്മ
ഇവിടെ വേദനകള്‍ക്ക് ആശ്വാസം ഈ എഴുത്ത് മാത്രമാണ്.
എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ .

2008, ജൂലൈ 2, ബുധനാഴ്‌ച

ദുബായി ഒരു പ്രണയതീരം-ക്ലൈമാക്സ്

അവളെ മനേജര്‍ കുറെ വഴക്കു പറഞ്ഞു.
"ജിജി നീയവളെ കൊണ്ടു ചെന്നാക്ക് അല്ല്യേല്‍ പ്രശനമാകും.
“ഞാന്‍ പോകില്ലാ ജിജിയില്ലാണ്ട്.“
അവള്‍ കൊച്ചുകുട്ടികളെ പോലെ ശാഠ്യം പിടിച്ചു.
മനേജര്‍ ദേഷ്യത്തോടെ എന്നെ നോക്കി.
എന്നിട്ട് പറഞ്ഞൂ.
“ഇവിടുത്തെ ഒരു ഓഫീസ് ബോയി എന്നതില്‍ കൂടുതല്‍ പരിഗണന ഞാന്‍ നിനക്ക് തന്നിട്ടുണ്ട്.ആ സ്വാതന്ത്ര്യം നീ മുതലാക്കുകയാണെങ്കില്‍ അതിന്റെ ഭവിഷത്ത് വളരെ ഗുരുതരമായിരിക്കും.“
“നീ ഇവളെ കൊണ്ട് ചെന്നാക്കുന്നോ അതോ ഞാന്‍ ഇവളുടെ ഡാഡിയെ വിവരം അറിയിക്കണോ?.”
വേണ്ടാ ഞാന്‍ കൊണ്ട് ചെന്നാക്കാം”.
“ഷീബ എന്റെ കൂടെ വാ.ഇപ്പോ ഞാന്‍ പറയണെ നീ അനുസരിക്കണം.“
“ഏങ്ങോട്?.“ഡാഡിയുടെ വീട്ടിലേക്കാണെല്‍ ഞാനില്ലാ.“
അല്ലാതെ ഞാന്‍ നിന്നെം കൊണ്ട് എവിടെ പോവാന്‍ .ഇപ്പോ നീ ഞാന്‍ പറയണെ കേള്‍ക്ക്.എന്തേലും പരിഹാരം ഉണ്ടാക്കാം.”
പെട്ടെന്നവള്‍ എന്നെയും മനേജരെയും നോക്കി.
“നീ ഇപ്പോ പോം ഞാന്‍ എന്തേലും വഴി ഉണ്ടാക്കാം.“
ഞാന്‍ അവളെ കൊണ്ട് ഓഫീസിലെ പട്ടാണി ഡ്രൈവറെയും കൂട്ടി
അവളുടെ വീട്ടിലേക്ക് പോയി.
അവളുടെ വീട്ടിലെ മറ്റുള്ളവരെ കാണാതെയിരിക്കാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കിയെങ്കിലും യാദൃഛികമായി ചെന്നു പെട്ടത് അവളുടെ ഡാഡിയുടെ മുന്നില്‍
അയ്യാളെന്നെ കണ്ട് ക്രോധത്തോടെ പാഞ്ഞു വന്നു.
“നിന്നെ ഞാന്‍ പോലീസില്‍ ഏലപിക്കും.“
അയ്യാളെന്റെ ഷര്‍ട്ടില്‍ പിടിച്ചു കുലുക്കി.
“ഡാഡി ജിജിയെ തൊട്ടുപോകരുത്.ഞാന്‍ വിളിച്ചിട്ടാണ് ജിജി വന്നത്.“
“എനിക്ക് ജിജിയുടെ കൂടെ ജീവിക്കാന്‍ പറ്റിയില്ല്യേല്‍ പിന്നെ നിങ്ങളെന്നെ കാണില്ലാ.“
അവളുടെ വാക്കുകളുടെ ദൃഡത ആയ്യാളില്‍ എന്തോ പെട്ടേന്ന് അയ്യാള്‍ പിടിവിട്ടു.
അയ്യാള്‍ പെട്ടെന്ന് അവിടം വിട്ട് എങ്ങോടോ പോയി.
ഷീബ അന്നേരം എന്റെ അടുത്തേക്ക് വന്നു.
“ജിജി എവിടെ പോയാലും ഞാനുമുണ്ടാകും കൂടെ.”
“ഞാന്‍ ഇപ്പോ പോട്ടെ?.ഷീബ ഞാന്‍ നിന്നെ വൈകിട്ട് വിളിക്കാം.
അന്ന് വൈകുന്നേരം ഷീബ എന്നെ ഇങ്ങോട് വിളിച്ചു.
“ഡാഡി സമ്മതിച്ചു നമ്മുടെ കല്ല്യാണത്തിന്.”
“ങേ?.”
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
“ജിജിയുടെ മനേജര്‍ ഇവിടെ വന്ന് ഡാഡിയുമായി കുറെ സംസാരിച്ചു.“
എനിക്കാണെല്‍ നേരാണൊ നുണയാണൊ എന്നുള്ള ചിന്തയായിരുന്നു മനസ്സില്‍
അന്ന് രാത്രി മനേജര്‍ക്കോപ്പം അവളുടെ ഡാഡി എന്റെ മുറിയില്‍ വന്നു.
ആയ്യാള്‍ എന്നെ കണ്ട് പുഞ്ചിരിച്ചു.
“ജിജി ഫുഡ് കഴിച്ചോ?”
ഞാന്‍ ഒന്നും പറഞ്ഞില്ല.
ഇല്ലെന്ന് തലയാട്ടി
“എങ്കില്‍ ഇന്ന് നമ്മുക്ക് പുറത്തു പോയി കഴിക്കാം.”
ഞാന്‍ ചോദ്യഭാവത്തില്‍ മനേജരെ നോക്കി
മനേജര്‍ പറഞ്ഞു.
“വാടോ.”
ഞാന്‍ അവര്‍ക്കോപ്പം ഡ്രെസ്സ് മാറ്റി ഇറങ്ങി
കാറില്‍ യാത്ര ചെയ്യുമ്പോള്‍ ആയ്യാള്‍ ചോദിച്ചു.
“ജിജിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്?.”
“അപ്പച്ചനും അമ്മച്ചിയും രണ്ടു പെങ്ങന്മാരും.”
“പെങ്ങന്മാരുടെ കല്ല്യാണം കഴിഞ്ഞോ?.”
“ഉവ്വ്.”
“ജിജി എത്ര വരെ പഠിച്ചു.’
“……………….“
“അതെന്തെ മുഴുപ്പിക്കാത്തെ?”
“കഴിഞ്ഞില്ലാ”.
“ജിജിക്ക് ഈ ജോലി തന്നെ തുടരണം എന്ന് നിര്‍ബന്ധമുണ്ടോ?.
ഞാന്‍ നല്ലോരു ജോലി ഓഫര്‍ ചേയ്താല്‍ ജിജി സ്വികരിക്കുമോ?.”
ഞാന്‍ സ്വികരിക്കുമെന്നോ സ്വികരിക്കില്ലാന്നോ പറഞ്ഞില്ലാ
പെട്ടെന്ന് മനേജര്‍ പറഞ്ഞൂ.
“ജിജി നീയിനി ടെന്‍ഷന്‍ അടിക്കണ്ടാ.ഞങ്ങള്‍ നിങ്ങളുടെ കല്ല്യാണം നടത്താന്‍ തീരുമാനിച്ചു.
എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരേയൊരു മോളാണ് .അവളെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്യില്ലാ.വളരെ വൈകിയാണെങ്കിലും ഞാന്‍ ഒരു തീരുമാനമെടുത്തത് അതുകൊണ്ടാണ്”.
“എന്നിട്ട് കല്ല്യാണം നടന്നോ?.”
ഞാന്‍ ചോദിച്ചു.
“നടന്നു”.
“കരാമാ പള്ളീയില്‍ വച്ച്.”
“എന്റെ അപ്പച്ചനും അമ്മച്ചിയും അവരുടെ ചിലവില്‍ നാട്ടില്‍ നിന്ന് വന്നു.“
“അധികം ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഒരു വിവാഹം.“
“എന്നിട്ട് ജിജിയെന്താ അദേഹം ഓഫര്‍ ചെയ്ത ജോലി സ്വകരിക്കാത്തത്.“
എനിക്ക് അവരുടെ മുന്നില്‍ കൊണ്ട് പോയി തല വച്ച് കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണ്.”
“കഷ്ടം.“
“അപ്പോ ജിജി വ്യാഴ്ച്ച വൈകിട്ട് അവരുടെ വീട്ടില്‍ പോവുമോ?.”
“ചിലപ്പോ.”
“പോയാലും ഞാന്‍ നേരത്തെ പോരും.”
“അപ്പോ ജിജിയുടെ ഭാര്യ അവിടെ ജിജി ഇവിടെ അല്ലെ?”
“അതെ.”
“എന്തു ജീവിതം ജിജി, ഭാര്യ ഇത്രേം അടുത്തുണ്ടായിട്ട്.“
ഞാന്‍ സങ്കടത്തോടെ പറഞ്ഞൂ.
“അതൊക്കെ അങ്ങനെയാ.”
അയ്യാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞൂ.
“മാഷെ എനിക്ക് ഡൂട്ടിക്ക് സമയമായി ഞാന്‍ പോട്ടേ?”.

എന്റെ ഓഫീസില്‍ നിന്നും ജിജി ഇറങ്ങി നടന്നകലുമ്പോള്‍ കുറെ ചോദ്യങ്ങള്‍
എന്റെ മനസ്സില്‍ ബാക്കിയായി.
അവര്‍ എന്തിന് ഇത്രയധികം സേനഹിച്ചു.വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. അതിനിടയില്‍ ജിജി ആ പെണ്‍കുട്ടിയൊടൊപ്പം താമസിച്ചത് ആദ്യത്തെ മൂന്നുദിവസം മാത്രമാണ്.
അവരൊടൊപ്പം ചിലവഴിക്കാന്‍ അയ്യാളുടെ അഭിമാനം അനുവദിക്കുന്നില്ലത്രേ
കഷടം
ഞാന്‍ ഓഫിസിലേ ചെയറില്‍ വന്നു വീഴുമ്പോള്‍ ഞാനെന്റെ ദേവിയേക്കുറിച്ച്
വീണ്ടും ഓര്‍ത്തു എപ്പോഴോ മയങ്ങി പോയി.

2008, ജൂൺ 26, വ്യാഴാഴ്‌ച

ദുബായി ഒരു പ്രണയതീരം-4

“ഷീബ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്‍.
അവള്‍ ദിവസം വിളിക്കും.”
“അല്ല്യേല്‍ ഞാനങ്ങോട്.”
“ഷീബയുടെ ശബദം ഒരു ദിവസം കേള്‍ക്കാതെയിരിക്കാന്‍ എനിക്കോ എന്റെ ശബദം ഒരു ദിവസം കേള്‍ക്കാതെയിരിക്കാന്‍ ഷീബക്കോ കഴിയുമായിരുന്നില്ല.
അത്രമാത്രം ചുരുങ്ങിയ ദിവസം കൊണ്ട് ഞങ്ങള്‍ അടുത്തു കഴിഞ്ഞിരുന്നു.
ആയിടക്കാണ്‍ ഷീബക്ക് DCB യില്‍ ഒരു ജോലി കിട്ടുന്നത്.8000ദിര്‍ഹസ് സാലറിയില്‍ .
ഓഫീസില്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കാന്‍ അനുമതിയില്ല.
ഞാനുമായി സംസാരിക്കാന്‍ പലപ്പോഴും സാധിക്കാത്തതു കൊണ്ട് ഷീബ ആ ജോലി വേണ്ടെന്നു വച്ചു.”
“അത്രയും ശബളം ഉണ്ടായിട്ട് ആ കുട്ടി ആ ജോലി വേണ്ടെന്നു വച്ചൊ കഷടം
ഞാന്‍ പറഞ്ഞൂ.”
“എന്നിട്ടോ.?”
“വീട്ടില്‍ ലാന്‍ഡ് ലൈനുണ്ട് .എന്റെ ഓഫീസിലും പലപ്പോഴും ആരും അധികം ശ്രദ്ധിക്കാറില്ലാ.പ്രത്യേകിച്ച് ഉച്ചസമയങ്ങളില്‍ മറ്റുള്ളവര്‍ പുറത്തു പോയി കഴിഞ്ഞാല്‍ ഓഫീസ് ഫോണ്‍ പരമാവധി ഞാന്‍ യൂസ് ചെയ്യും.”
“എന്നിട്ടെന്തായി?.”
“അവളുടെ വീട്ടിലെ ഫോണ്‍ പലപ്പോഴും എനകേജിഡ് ആണ്.പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ ഉണ്ടാകും ഞങ്ങളക്കിടയില്‍.അവളുടെ വീട്ടിലെ ഏല്ലാകാര്യങ്ങളും അവള്‍ എന്നോട് പറയുമായിരുന്നു.”
“എനിക്ക് വെള്ളീയാഴ്ച്ച ദിവസം മാത്രമാണ് അവധി ഞാന്‍ അന്ന് അവളെ ദയറയിലോ ബര്‍ദുബായിലോ വിളിക്കും.ചിലപ്പൊ ഞങ്ങള്‍ സിനിമക്ക് കയറും.”
“എന്നിട്ടോ?.”
“അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ തമ്മിലുള്ള പ്രേമം അവളുടെ വീട്ടില്‍ അറിയുന്നത്.അവളുടെ മൊബൈലില്‍ എന്റെ ഒരു വീഡിയോ ഉണ്ടായിരുന്നു.
അവളുടെ വീട്ടില്‍ വലിയ ഒച്ചപാടായി”
“അവളെ അവളുടെ പപ്പ തല്ലി.”
“അവള്‍ പറഞ്ഞു .
എനിക്ക് ജിജിയെ മതി അയ്യാളെ എനിക്ക് കിട്ടിയില്ലേല്‍ പിന്നെ നിങ്ങളെന്നെ കാണില്ലാ”.
“അവര്‍ക്കാണെല്‍ ആണായിട്ടും പെണ്ണായിട്ടൂം ഒരേ ഒരു മോളാണ്.
മോളുടെ വാക്കുകള്‍ അയ്യാളെ വല്ലാതെ പരവശനാക്കി”
“അന്നു രാത്രി നമ്മുടെ മനേജരെയും കൂട്ടി അയ്യാള്‍ എന്നെ കാണാന്‍ വന്നു.
ഞാന്‍ അപ്പോ കുറച്ചു തുണി അലക്കുകയായിരുന്നു.”
“ആയ്യാള്‍ കുളിമുറിലോട്ട് കയറിവന്നിട്ട് ദേഷ്യത്തോടെ അലറി.”
“നിനക്ക് എന്റെ മോളെ തന്നെ വേണമോടാ പന്നി
സാറെ അല്പം മാന്യമായി സംസാരിക്ക്.”
“നീയെന്നെ വല്ല്യമാന്യത ഒന്നും പഠിപ്പിക്കണ്ടാ ഈ ജോര്‍ജ്ജ് മുപ്പത് കൊല്ലമായി ദുബായില്‍ വന്നിട്ട് കേട്ടോടാ @#*** അയ്യാള്‍ എന്തോ തെറി പറഞ്ഞൂ.
എന്റെ നേരെ കൈയോങ്ങി.”
“ഞാന്‍ ഏതാനം ദിവസം മുമ്പ് പരിചയപ്പെട്ട ഒരു മനുഷ്യനെ ആയിരുന്നില്ല ആ‍ യ്യാള്‍
ജോര്‍ജ്ജെ എന്താ നിങ്ങളി കാണിക്കണെ നിങ്ങള്‍ ഒരു പൊസിഷനില്‍ ഇരിക്കുന്നാ ആളാണ് ആ മാന്യതയെങ്കിലും വേണ്ട?.”
എന്റെ മനേജര്‍ കയറി ഇടപ്പെട്ടു.
“രവി എനിക്ക് ആണായിട്ടും പെണ്ണായിട്ടും അവളെ ഉള്ളൂ .അവളെയാ ഇവന്‍ , തനിക്കറിയോ?. അവളിന്നല്ലെ എന്നൊട് പറയുവാം ഇവനെ കെട്ടാന്‍ സാധിച്ചില്ലെല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ലാന്ന്.”
“പോട്ടെടോ അതൊക്കെ കുട്ടികളായാല്‍ ഉണ്ടാകും എന്റെ മനേജര്‍ എന്റെ നേരെ ആയ്യാള്‍ കാണാതെ കണ്ണടച്ചു കാണിച്ചു.”
“ഇവന്‍ കാരണം ഞാനെന്റെ മോളെ കുറെ തല്ലിടൊ ഇന്നലെ”.
“അവളെ കുറിച്ച് ഞങ്ങള്‍ക്ക് കുറെ സ്വപനങ്ങളുണ്ട്.ഞങ്ങളവളെ കുറെ പഠിപ്പിച്ചത ഒരു പ്യുണിന് കല്ല്യാണം കഴിച്ചുകൊടുക്കാനല്ലത്”.
അയ്യാള്‍ ദേഷ്യത്തോടെ പറഞ്ഞൂ.
“അന്ന് മനേജര്‍ അയ്യാളെ വിളിച്ചോണ്ട് മുറിയിലേക്ക് പോകുന്നതു കണ്ടു.
പിറ്റേന്ന് ഒരു ടാക്സിയില്‍ ഷീബ എന്നെ കാണാന്‍ വന്നു.
ഞാന്‍ അന്നേരം ജോലിയില്‍ ആയിരുന്നു.”
“എന്നെ കാണാന്‍ ഓഫിസിലോട്ട് വന്നിട്ട് അവള്‍ എന്നെ മാറ്റി നിറുത്തി പറഞ്ഞു.
ഞാന്‍ പാസ്പ്പോര്‍ട്ട് ഒക്കെ എടുത്തോണ്ടാ പോന്നിരിക്കുന്നെ എനിക്കിനി എന്റെ പപ്പെടെ വീട്ടില്‍ കഴിയാന്‍ പറ്റില്ലാ.ഞാന്‍ എന്റെ ഒരു കൂട്ടുകാരിയോട് പറഞ്ഞ് ടിക്കറ്റ് എടുത്തിട്ടുണ്ട് ജിജി നമ്മുക്ക് നാട്ടില്‍ പോകാ.”
“നീയെന്തു പൊട്ടതരാമാ കുട്ടി ഈ പറയണെ എന്റെ കൈയ്യിലാണെല്‍ പാസ്പോര്‍ട്ട് പോലുമില്ലാ“
“ഒളിച്ചോടാന്‍ പോവുവാണൊ രണ്ടാളും ?.”(പെട്ടെന്ന് മനേജര്‍ എന്റെ അടുത്തെക്ക് വന്നു)“ഞാന്‍ വേണെല്‍ നിന്നെ ക്യാന്‍സല്‍ ചെയ്തു തരാം.പക്ഷെ അതുകൊണ്ട് കാര്യമില്ലാല്ലോ ഈ തൊഴില്‍ കളഞ്ഞ് നാട്ടില്‍ ചെന്നാല്‍ പെട്ടെന്ന് ഒരു പണികിട്ടിന്ന് വരില്ലാ അങ്ങനെ വന്നാല്‍ നിയെങ്ങനെ ഇവളെ പോറ്റും.”
ഞാന്‍ മനേജരുടെ നേരെ നോക്കി.
“ജിജി ഈ പ്രേമം എന്നു പറയുന്നത് പലപ്പോഴും എടുത്തുചാട്ടമാണ്.നിനക്ക് ഇവളെ ഇഷ്ട്മാണെങ്കില്‍ നീയെന്നോട് പറഞ്ഞാല്‍ പോരെ ഞാന്‍ അയ്യാളെ പറഞ്ഞു മനസ്സിലാക്കാം .”
എന്നിട്ട് അവളുടെ തിരിഞ്ഞ് നിന്ന് അയ്യാള്‍ പറഞ്ഞു.
“നിന്റെ പപ്പയൊക്കെ ഇവിടെ വന്നുകിടന്ന് കുറെ കഷടപെട്ടിട്ടുണ്ട്.ആയ്യാള്‍ എന്തേലുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു നിനക്ക് വേണ്ടിട്ടാണ്.ഇപ്പോ ഇവനെ കണ്ടപ്പോള്‍ നിനക്ക് നിന്റെ പപ്പയെം മമ്മിയൊന്നും വേണ്ടാണ്ടായി.നിനക്കറിയുമോ നീയിവനെ ഇഷടമാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ദിവസം അയ്യാള്‍ ഇവിടെ വന്ന് ഇവനോട് കുറെ ചൂടായി ഇവിടെ നിന്ന് എന്റെ വീട്ടിലേക്കാണ് പോയത്.അവിടെ വന്നിരുന്ന് അയ്യാള്‍ കുറെ മദ്യപിച്ചു.നിന്നെ ഓര്‍ത്ത് കുറെ കരഞ്ഞു. ഞാന്‍ ഒരിക്കലും അങ്ങനെ ആ മനുഷ്യന്‍ സങ്കടപ്പെട്ട് കണ്ടിട്ടില്ലാ.നിനക്കറിയോ നിന്റെ പേരില്‍ ആയ്യാള്‍ എന്തൊക്കെ വാങ്ങി കൂട്ടിട്ടുണ്ടെന്ന്.”
“ജിജി പ്രേമം എന്നു പറയുന്നത്(എന്റെ നേരെ തിരിഞ്ഞു കൊണ്ട്) ഒരു തെറ്റല്ല എനിക്കും കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഇഷടം തോന്നിട്ടുണ്ട്.അത് നമ്മുടെ നിലേം ഒക്കെ നോക്കിട്ടാവണം.”
“സാറ് എന്താ പറയണെ?.”
ഞാന്‍ ചോദിച്ചു.
“നിനക്ക് മറക്കാന്‍ പറ്റുമോ ഈ കുട്ടിയേ?.”
“ഇല്ല ഞാന്‍ പെട്ടേന്ന് മുഖത്തടിച്ചപോലെ പറഞ്ഞു.
“എങ്കില്‍ നീ അവളോട് ഇപ്പോ വീട്ടില്‍ പോവാന്‍ പറ.ഞാന്‍ അവളുടെ പപ്പയുമായി സംസാരിക്കാം.”
“ഇല്ലാ ജിജി ഞാന്‍ പോവില്ലാ.”
ഷീബ പെട്ടെന്ന് എന്റെ കൈയ്യില്‍ പിടിച്ചു.
“കുട്ടി ഇതൊരൊഫീസാ‍ണ്‍.”
മനേജര്‍ പെട്ടെന്ന് ചൂടായി.
തുടരും

2008, ജൂൺ 19, വ്യാഴാഴ്‌ച

ദുബായി ഒരു പ്രണയതീരം-3

“ഞങ്ങളെ പോലീസ് കൊണ്ടുപോയെങ്കിലും അവര്‍ ഞങ്ങളെ ഒന്നും ചെയ്തില്ലാ.
സ്റ്റഷനിലാണ് ഞങ്ങളെന്നറിഞ്ഞ് ബസ് മുതലാളി വന്ന് ഞങ്ങളെ ഇറക്കി.
പിന്നെ കുറച്ചു നാളെ ആ ബസില്‍ ജോലിചെയ്തുള്ളു“
“അതു കഴിഞ്ഞ് കോട്ടയം എറണാകുളം റൂട്ടില്‍ ഓടുന്ന ഒരു ബസിലും കുറച്ചുനാള്‍
ജോലി നോക്കി.“
“അതെന്താ പിന്നെ ഡ്രൈവറ് ജോലി നിങ്ങള്‍ വേണ്ടെന്നു വച്ചോ?.”
ഞാന്‍ ചോദിച്ചു.
“അതല്ല എന്നും പ്രശ്നങ്ങളായിരുന്നു.“
“കഷ്ടകാലം കൂനുമെ കുരു പോലെയായിരുന്നു എനിക്ക് എവിടെ ചെന്നാലും അടി ഒറപ്പാ.അതുകൊണ്ടാണ് ഒരു ചെയിഞ്ചാകട്ടേന്നു വച്ചത്“
“പിന്നെ എന്നാണ് ഗള്‍ഫില്‍ വന്നത്.?”
“ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ ഏറണാകുളത്തു കടവന്ത്രയിലുള്ള ഒരു ട്രാവല്‍ ഏജന്റു മുഖേന ദുബായിക്ക് പോരാന്‍ ഒരു ശ്രമം നടത്തി“
“പക്ഷെ അവര്‍ ചോദിച്ച പൈസ പെട്ടെന്ന് കൊടുക്കാന്‍ എന്റെ കൈയ്യില്‍ ഇല്ലായിരുന്നു.പിന്നെ അന്ന് കൊടുക്കാത്തത് ഒരു ഭാഗ്യവുമായി തോന്നി
അതൊരു തട്ടിപ്പ് എജന്‍സിയായിരുന്നു.
വീട്ടില്‍ കുറച്ചുനാള്‍ ജോലി ഒന്നും ഇല്ലാതെ ഇരുന്നപ്പോള്‍ ഇടക്ക് ബസിലും ലോറിയിലും ഒക്കെ പകരകാരനായി കയറും.
അങ്ങനെ ഇരുന്നപ്പോഴാണ് കോട്ടയത്തുകാരന്‍ ഒരു അച്ചായന്റെ മണല്‍ ലോറിയില്‍ കയറുന്നത്.മീനച്ചാലാറ്റില്‍ നിന്നും മൂവാറ്റുപുഴ ആറ്റില്‍ നിന്നുമൊക്കെ രാത്രി കൊല്ലിവല ഉപയോഗിച്ചും മറ്റും കോരുന്ന മണല്‍ അച്ചായന്റെ ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുക്കുക. വളരെ റിസക്കു പിടിച്ച പണിയായിരുന്നു.അച്ചായനു വേണ്ടി മണല്‍ ലോറില്‍ സ്പിരിറ്റ് വരെ കൊണ്ടു വന്നിട്ടുണ്ട്.“
“അപ്പോ ജിജി ആള്‍ അത്ര നിസ്സാരകാരനല്ല. “
“എന്നിട്ട്?.”
“ആ ജോലി ആറുമാസം ചെയ്തു.പക്ഷെ കുരുത്തം കൊണ്ട് കേസുകളൊന്നും ഉണ്ടായില്ല.
അതിനിടയില്‍ ഒരു ദിവസം പുഷപന്‍ നാട്ടില്‍ വന്നു എന്നെ കാണാന്‍
പല സ്ഥലങ്ങളില്‍ മാറി താമസിച്ച് അവസാനം നാട്ടില്‍ എത്തി. ഹസീന (അതായിരുന്നു ആ കുട്ടിയുടെ പേര്‍) മതം മാറി സീനയായി അവള്‍. ഒരു മുസ്ലിം
പെണ്‍കുട്ടി നെറുകയില്‍ സിന്ദൂരതിലകവും നെറ്റിയില്‍ ചന്ദനകുറിയും മുടിയില്‍ ദേവി ക്ഷേത്രത്തിലെ മഞ്ഞള്‍ പുരണ്ട പൂവും ചൂടി നിലക്കുന്നത് കണ്ട് ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി ചിരിച്ചു.“
“എടാ അളിയാ എനിക്ക് അച്ചായനോട് പറഞ്ഞ് വണ്ടില്‍ എന്തേലും ഒരു പണി ഒപ്പിച്ചു തരണം ഇതിനെം കൊണ്ട് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടേല്‍ പലയിടങ്ങളിലും തങ്ങി കൈയ്യിലെ കാശുമുഴുവന്‍ തീര്‍ന്നു.“
അവന്‍ എന്നെ മാറ്റി നിറുത്തി പറഞ്ഞു..
“ഞാന്‍ നിനക്കിപ്പോ എന്തു ചെയ്തു തരാനാ?.”“ അച്ചായന്റെ വണ്ടി പണി നിറുത്തുവാ ഞാന്‍ .തന്നെയുമല്ല ഇപ്പോ പാലാച്ചായനുമായിട്ട് യാതൊരു കണക്ഷനുമില്ല.“
“എന്തെ ?.”
അവന്‍ ചോദിച്ചു.
“അല്ല നിന്നെ പോലുള്ള ഒരുത്തന്‍ കൂടെ ഉണ്ടെല്‍ ഇടക്കിടെ കോട്ടക്കല്‍ പോയി നന്നായിട്ടൊന്ന് ചവിട്ടി തിരുമിയാല്‍ നന്നായിരിക്കും.അന്ന് നിന്നെ ഞങ്ങളുടെ കൈയ്യില്‍ കിട്ടിയിരുന്നെല്‍ നല്ല ഒരു നാടകം ഞങ്ങളു നടത്തിയേനെ?”
“അതു പോട്ടെ അളിയാ. നിനക്ക് അറിയില്ല ഈ ഇഷടത്തിന്റെ വില.”
“ഇഷടം! ഇതു വരെ നീ എത്ര പെണ്ണൂങ്ങളോട് പറഞ്ഞിട്ടുണ്ട് ഈ വാക്ക്.”
“ഇനി ആ കൊച്ചിനെം അങ്ങനെ പറഞ്ഞു പറ്റിക്കാനാണേല്‍ ഇവളുടെ കുടുംബത്തില്‍ ഒരു ജബാറ് എന്നു പറയുന്ന ഒരുത്തനുണ്ട് നല്ല ഇടിയനാണ് ഞാന്‍ പറഞ്ഞ് കൊടുക്കും.”
“വേണ്ടാ അളിയാ.“
“ങാ ഞാന്‍ നോക്കട്ടെ.”
“പുഷപന്‍ ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കുക.ഇനി മലബാര്‍ വണ്ടീല്‍ അവന്‍ പോകില്ല .അച്ചായനോട് ചോദിച്ചാല്‍ അയ്യാളിവനിട്ട് രണ്ട് കൊടുക്കും
തലകാലം അവനെ എന്റെ പുതിയ മുതലാളിയുടെ ലോറിയില്‍ ഒന്നില്‍ കയറ്റി.
അങ്ങനെയിരിക്കെയാണ് ദുബായിലുള്ള ഒരു സുഹൃത്ത് മുഖേന അവീര്‍ എന്നാ സ്ഥലത്ത് ഒരു കമ്പിനിയില്‍ ഒരു ഹെല്‍പ്പറായി ജോലി കിട്ടുന്നത്.
ഇവിടെ നിന്നാല്‍ ഈ തല്ലും വഴക്കും പോലീസ് കേസുമൊക്കെയായിട്ട് പോകത്തെയുള്ളൂ .”
“ആയിരത്തിയഞ്ഞൂറ് രൂപ ശമ്പളത്തില്‍ ഒരു വിസ
നാട്ടിലാണെല്‍ അതില്‍ കൂടുതല്‍ കിട്ടും
രണ്ട് ലോറി സ്പിരിറ്റ് കടത്തിയാല്‍ മതി
എതായാലും പാലാ പള്ളീലെ മാതാവിനെം ഒക്കെ വിളിച്ച് പ്രാത്ഥിച്ച് രണ്ടും കല്പിച്ച് നന്നാകാനായി ദുബായിക്ക് കയറി.ശമ്പളം ഇത്തിരി കുറവാണേലും നന്നാകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.
അങ്ങനെ അധികം ആരെം അറിയിക്കാതെ ഞാന്‍ ദുബായിലെത്തി
പോകുന്നതിന്റെ തലേ ദിവസം പുഷപനൊപ്പം പാലായിലെ ടൌണ്‍ഷാപ്പില്‍ കയറി
രണ്ട് കുപ്പി കള്ളടിച്ചു.
കുടിച്ചു കൊണ്ടിരിക്കെ ഞാന്‍ അവനോട് പറഞ്ഞു.”
“എടാ ഞാന്‍ നാളെ ദുബായിക്ക് പോകുവാ“
“ദുബായിക്കോ?.”
“അതെ“
“ഇനി ഇവിടെ നിന്നാല്‍ ശരിയാകത്തില്ല“.
“നീ എന്നിട്ട് മിണ്ടിപോലുമില്ല ഇതു വരെ“
“ഇപ്പഴും ഇതു ഞാന്‍ നിന്നോട് മാത്രമെ പറഞ്ഞിട്ടുള്ളൂ“.
“എടാ എന്നാ എനിക്കൂടെ അവിടെ ഒരു പണിയൊപ്പിച്ചുതാടാ?.”
“ഞാന്‍ നോക്കട്ടെ അവിടെ ചെന്നിട്ട്.“.
അവനോട് യാത്രപറഞ്ഞ് കള്ള് ഷാപ്പില്‍ നിന്നും ഇറങ്ങി.
“പിറ്റേന്ന് രാവിലെ പത്തുമണിക്കുള്ളാ ദുബായി ഫൈറ്റില്‍ ഞാന്‍ ഇവിടെ വന്നിറങ്ങി
വന്നപ്പോള്‍ മുതല്‍ ഈ ഓഫിസിനോട് ചേര്‍ന്നമുറിയിലായിരുന്നു താമസം.”
(അപ്പോഴെക്കും നടന്ന് ഞങ്ങള്‍ അവന്റെ കമ്പിനിക്കടുത്ത് എത്തിയിരുന്നു)
“ജിജിക്ക് ഉച്ചക്ക് ഓഫുണ്ടോ?.”
“രണ്ടുമണിക്കൂര്‍.ഇനി മൂന്നുമണിക്ക് കയറിയാല്‍ മതി“
“എങ്കില്‍ നമ്മുക്ക് എന്റെ ഓഫീസില്‍ പോകാം?’
ഞാന്‍ അയ്യാളെ അങ്ങോട് കൂട്ടികൊണ്ടു പോയി.
“പിന്നെ ഇവിടെ വന്നതിനുശേഷം കല്ല്യാണം കഴിച്ചു എന്നു പറഞ്ഞല്ലോ
അത് ലൈന്‍ വല്ലോ ആയിരുന്നോ മാഷെ?.”
“ഓഫിസിലോട്ട് കയറുന്നതിനിടയില്‍ ഞാന്‍ തിരക്കി.
“അതെ“
“എങ്ങനെ?.”
“ഇവിടെ എനിക്ക് ആയിരത്തിയഞ്ഞൂറ് രൂപയെ ശമ്പളമുണ്ടായിരുന്നുള്ളു എന്നു ഞാന്‍ പറഞ്ഞില്ലെ.നാട്ടില്‍ ലാവിഷായി ജീവിച്ച എനിക്ക് ഈ ആയിരത്തിയഞ്ഞൂറ് കൊണ്ട് എന്താകാനാണ്.
ഞാന്‍ ഇവിടെ വന്ന് ചിലരൊടൊക്കെ ചോദിച്ച് ഉണ്ടി ഫോണിനെകുറിച്ച് പഠിച്ചു.
ഉണ്ടി ഫോണ്‍,ഉണ്ടിപണം തുടങ്ങിയകാര്യങ്ങളിലൂടെ കുറച്ചു പൈസ ഉണ്ടാക്കി
ആയിനത്തില്‍ രണ്ടായിരത്തിയഞ്ഞൂറ് എങ്കിലും മാസം ഉണ്ടാക്കുമായിരുന്നു.“
“അപ്പോ നാട്ടിലെ തരികിട പരിപ്പാടികള്‍ ജിജി ഇവിടെ വന്നിട്ടും ഉപേക്ഷിച്ചില്ല എന്നു സാരം.”
“എന്നിട്ടെന്തുണ്ടായി.?.”
“അഞ്ച് മൊബൈലില്‍ ഫോണിലൂടെയാണ് ഉണ്ടി ബിസിനസ്
കമ്പിനി മനേജര്‍ക്ക് പോലും ഒരു ഫോണുള്ളപ്പോള്‍ ഓഫീസ് ബോയിയായ എനിക്ക്
അഞ്ചു ഫോണ്‍ അതും എപ്പോഴും തിരക്ക്“
“ജോലിക്കിടയില്‍ ഈ ഫോണ്‍ വരവ് ബുദ്ധിമുട്ടാകില്ലെ?”
“വല്ല്യ തിരക്കൊന്നും ഉണ്ടാവില്ല. ഓഫീസില്‍“
“അപ്പോ മാസം അയിരത്തിയഞ്ഞൂറ് രൂപ ശമ്പളകാരന്‍ നല്ലൊരു തുക നാട്ടിലെക്ക് അയ്ക്കാന്‍ കിട്ടുന്നു എന്നു സാരം.എന്നിട്ട്?”
“അതികമൊന്നുമില്ല ബിയര്‍ അടിം വ്യാഴച്ചത്തെ വെള്ളകമ്പിനിയും കഴിഞ്ഞാല്‍ പിന്നെ അധികമൊന്നും ഉണ്ടാവില്ല.“
“ങാ എന്നിട്ട് ലൈനങ്ങനെയാ ഉണ്ടായെ?.“
“കമ്പിനിലെ മനേജര്‍ ഒരു എറണാകുളത്തുകാരനാണ് . എന്നെ വലിയ കാര്യമാ മൂപ്പര്‍ക്ക്
മൂപ്പരുടെ സുഹൃത്ത് ഇവിടെ ദയറയില്‍ ഒരു കമ്പിനിടെ ജി.എം ആണ്.കക്ഷി ഒരിക്കല്‍ ഇവിടെ വന്നപ്പോള്‍ തീരെ യാദൃച്ചികമായിട്ട് എന്നെ പരിചയപ്പെട്ടു.
മനേജര്‍ ചായ കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചായയുമായി ചെന്നു.
ഇത് നിങ്ങളുടെ നാട്ടുകാരനാണ് പാലയിലാണ് ഇയ്യാളുടെ വീട്
എന്നെ ചൂണ്ടി കൊണ്ട് മനേജര്‍ അയ്യാളോട് പറഞ്ഞു.“
“ഞാന്‍ പ്രതേകിച്ച് മൊടക്കൊന്നും ഇല്ലേലും കൈകൂപ്പി.“
“എന്താ പേര്‍ “ അയ്യാള്‍ പെട്ടേന്ന് എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു
“ജോജോ, ജിജിന്ന് വിളിക്കും“
“പാലായിലെവിടെയാ വീട് ?.”
“ടൌണില്‍ തന്നെയാ“
“എന്റെ വീട് പൊന്‍ കുന്നത്താ“
“പിന്നെ നിങ്ങള്‍ക്ക വല്ലോ ഉണ്ടിം കണക്റ്റ് ചെയ്യണമെങ്കില്‍ ഇവനോട് പറഞ്ഞാല്‍ മതി ഇവന്‍ ഇവിടുത്തെ ഒരു എസചേഞ്ച് തന്നെ നടത്തുന്നുണ്ട്“
ആയ്യാള്‍ പെട്ടെന്ന് ചിരിച്ചു.
“ങാ ഞാന്‍ വിളിക്കണുണ്ട്.“
അയ്യാള്‍ പറഞ്ഞു.
“സാറ്“
ഞാന്‍ പെട്ടേന്ന് എന്റെ മനേജരെ വിളിച്ചു
“എങ്കില്‍ ജിജി പൊയ്ക്കോളു.“
ഞാന്‍ പുറത്തെക്ക് പോന്നു.
“ഞാന്‍ പ്രതിക്ഷിക്കാതെ ഒരു ദിവസം ആ ജി.എം എന്നെ വിളിച്ചു.
എടോ ഞാനാ ……….? മനസിലായില്ലെ തനിക്കെന്നെ അന്ന് ഓഫീസില്‍ വന്നാ
ങാ സാറ്“
ഞാന്‍ പെട്ടെന്ന് ഭവ്യനായി
“എടോ എനിക്ക് ഒരു നമ്പര്‍ കണട് ചെയ്തു തരണം“.
“ഓക്കെ സാര്‍ ഇപ്പോ തരാല്ലോ.”
“ഞാന്‍ നാട്ടിലെ ആ നമ്പറിലേക്ക് ഉടന്‍ തന്നെ കണട് ചെയ്തു കൊടുത്തു.
അങ്ങനെ അയ്യാളെന്നെ ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു.“
“ഒരു ദിവസം ആയ്യാളെ എന്നെ വിളിച്ചു പറഞ്ഞു
എന്റെ മോള്‍ നിന്നെ വിളിക്കും.അവളുടെ കൂട്ടുകാരിക്ക് നീയൊന്നു കണറ്റ് ചെയ്തു കൊടുക്കണം.“
“ഓക്കെ സാര്‍“
“അയ്യാള്‍ പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് മോളുടെ മധുരശബ്ദം
ഡാഡി പറഞ്ഞില്ലെ എനിക്ക് ഈ നമ്പറിലേക്ക് ഒന്നു കണറ്റ് ചെയ്തു തരണം“
“നമ്പര്‍ പറയു“
“……………“
“ഓകെ ഇപ്പോ കണറ്റ് ചെയ്യാട്ടൊ“
“അങ്ങനെ ഞാന്‍ കണറ്റ് ചെയ്തു
അത് എന്റെ ജീവിതത്തിലെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഫലമായിരുന്നു അത്.
തുടരും.

2008, ജൂൺ 2, തിങ്കളാഴ്‌ച

ദുബായി ഒരു പ്രണയതീരം-2

ജിജിക്കൊപ്പം നടക്കുമ്പോള്‍ അയ്യാളു പറഞ്ഞു.
"ആ കഥ രസമായിരുന്നു.അനൂപ്."
"എങ്കില്‍ പറയ് മാഷെ കേള്‍ക്കാന്‍ രസമുള്ള വല്ലോമാണെങ്കില്‍ ഒന്നു കേള്‍ക്കാമല്ലോ?.”
ഞാന്‍ പറഞ്ഞു.
“നാട്ടില്‍ അറിയപ്പെടുന്ന ഒരു ബസിലെ ഡ്രൈവറായി ജോലിനോക്കിയിരുന്ന ഒരു കാലം.
“ഏതു ബസിലെ?.”

ഞാന്‍ ചോദിച്ചു.
“……………….“
“മുണ്ടക്കയത്തു നിന്നും മലബാറിനു പോകുന്ന വണ്ടി. അല്ലേ?.

“അതെ.”
“ജിജി അതിലെ ഡ്രൈവറായിരുന്നല്ലെ?.”

“ഞാന്‍ ഒന്നു രണ്ട് തവണ കോഴിക്കോടിന് വന്നിട്ടുണ്ട് ആ വണ്ടീല്‍“
““ങാ
ജിജി മൂളി.
“ങാ എന്നിട്ടോ?”

“വണ്ടി പണിയല്ലെ.എന്നും പ്രശനങ്ങളാണ്.അടിയും തെറിവിളിയും ഒക്കെയായിട്ട്.
ഞങ്ങളുടെ വണ്ടിടെ കിളി ഒരു പുഷപനുണ്ട്(ചെല്ലപേര്‍) അവന്‍ എടപ്പാളുള്ള ഒരു പെണ്‍ക്കുട്ടിയായിട്ട് മുടിഞ്ഞ പ്രേമം.ആ കുട്ടി കോഴിക്കോടാണ് പഠിക്കുന്നത്.രാവിലെ
വണ്ടി എടപ്പാളെത്തുമ്പോള്‍ ഈ കൊച്ച് വണ്ടി കേറും.പുഷപന്‍ ഏതു പെണ്ണിനെയും
വളക്കാന്‍ ഒരു പ്രത്യേക കഴിവാണ്‍.ഇവന്‍ കയറി ആ കൊച്ചിനെ അങ്ങ് കൊത്തി.“
അവളാണെല്‍ അവിടുത്തെ ഏതോ ഒരു നല്ല മുസ്ലീം കുടുംബത്തിലെ കുട്ടിയാണ്.സംഭവത്തിന്റെ സീരിയസ് മനസിലാക്കി ഞാന്‍ അവനോട് പറഞ്ഞു
ഇതു നമ്മുടെ പാലായല്ല മോനെ “

“നീയൊന്നു ചുമ്മാതിരി ഇഷടാ.“
“പ്രേമത്തിന് പാലായെന്നോ ഭരണങ്ങാനമെന്നോ ഒന്നുമില്ലാ.“
“നീ ചെല്ല് നല്ല മുസ്ലീ പിള്ളേരുടെ അടികിട്ടി കഴിയുമ്പോള്‍ നീ പഠിച്ചോളും.“
പുഷപനെ ഉപദേശിച്ചു നന്നാക്കിയിട്ട് വല്ല്യ കാര്യമൊന്നും ഉണ്ടായില്ല.
അവന്റെ പ്രേമം തുടര്‍ന്നു.പാലായില്‍ രണ്ട്,എറണാകുളത്ത് ഇടപ്പിള്ളിലൊന്ന്.പിന്നെ
കോട്ടയത്ത്.അയര്‍ക്കുന്നത്ത് അവന്‍ എത്ര ലൈനുണ്ടെന്ന് ഞങ്ങള്‍ക്കു പോലും അറിയില്ല.കല്ല്യാണം കഴിക്കണെനു മുമ്പെ ചുരുങ്ങിയത് ഒരു നൂറ് പെണ്ണിനെ കൊണ്ടെങ്കിലും ഇഷടമാണെന്നു പറയിക്കുകയും അവരെ കൊണ്ട് കാര്യം നടത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പുള്ളിടെ പോളിസി.
അങ്ങനെ അവന്റെ പ്രേമവും.ഞങ്ങളുടെ വണ്ടി ഓട്ടവും തുടരുന്നതിനിടയില്‍
ഒരു പ്രഭാതത്തില്‍ പുഷപനെ കാണാതെയായി.പുഷപന്‍ ലീവെടുക്കുമ്പോഴ്‍ സാധാരണ കിളിയായി കയറുക എന്റെ വീടിനടുത്തുള്ള ഒരു ചെറുപ്പക്കാരനാണ്.
അവന്‍ ഒന്നു പറയാതെ ഇറങ്ങിയപ്പോള്‍ പെട്ടെന്ന്നമ്മുടെ കുട്ടുകാരനെ കിട്ടാതെ വന്നു.അവനാണെല്‍ പാലാ തൊടുപുഴ വണ്ടീല്‍ പതിനഞ്ചു ദിവസത്തേക്ക് താല്‍കാലികമായി കയറിയിരിക്കുകയാണ്.

ഏതായാലും കണ്ടറ്റര്‍ തന്നെ ആ താല്‍കാലികമായി ആ വേഷവും കെട്ടി.
വണ്ടി പതിവു പോലെ വൈകുന്നേരം മുണ്ടക്കയത്തെ കാനന ഭംഗിയുള്ള ഗ്രാമത്തില്‍ നിന്നും പുറപ്പെട്ടു.കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളും കിടന്ന് ഏറണാകുളത്ത് കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നും കുറെ അധികം യാത്രക്കാരെയും വലിച്ചു കയറ്റി കണ്ണൂ‍രിലെ ട്രിപ്പ് അവസാനിക്കുന്ന ഗ്രാമത്തിലേക്ക് തിരിക്കുമ്പോള്‍ കണ്ടറ്ററ് നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.“
വണ്ടി എടപ്പാളെത്തുമ്പോള്‍ കുറെ ആള്‍ക്കുട്ടം വണ്ടി തടഞ്ഞു.

“എവിടെടാ അവന്‍…..*$#@@“
നല്ല സുഭാഷിതമാണ് രാവിലെ വണ്ടിലാണേല്‍ സ്ത്രിക്കളും പുരുഷന്മാരുമായിട്ട് കുറെ യാത്രകാരുണ്ട്.
“എന്താ ചേട്ടാ കാര്യം?.”

“ജമാലെ വലിച്ചെറുക്കടാ ആ നായിന്റെ മോനെ“
സംഭവം അത്ര പന്തിയല്ലെന്ന് മനസിലായി.
“എന്താ എന്താ?.”
യാത്രകാരും അന്നേരം എഴുന്നേറ്റു.
“എടാ ജബാറെ വലിച്ചിടാടാ അവരെ.”
പെട്ടെന്ന് ഡ്രൈവറുടെ ഡോറിലൂടെ ഒരുത്തന്‍ എന്റെ കഴുത്തിനു പിടിച്ചു.
ഞാന്‍ പെട്ടെന്ന് ഡോറ് തുറന്ന് പുറത്തെക്ക് ചാടി.
പെട്ടെന്ന് ബിരിയാണി തിന്ന് കൊഴുത്ത ഒരു കൈ എന്റെ പുറത്ത് വന്നു പതിച്ചു.
ടപ്പെ.
“അയ്യോ“

“എന്നെ ഒന്നു ചെയ്യല്ലെ?”
“എവിടെടാ നിന്റെ കൂട്ടുകാരന്‍?”
ഞങ്ങളുടെ കൊച്ചിനെം കൊണ്ടാണ് അവന്‍ പോയിരിക്കണെ”
“ഇവന്മാര്‍ക്കിട്ട് അസല്‍ രണ്ടെണ്ണം കൊടുക്ക് അസനിക്കാ.”
“ഇവന്മാരുടെ വായില്‍ നിന്ന് തന്നെ അറിയാന്‍ കഴിയും.“
വീണ്ടും ഒന്നു രണ്ടെണ്ണം കവിളത്തും പുറത്തുമൊക്കെയായി വീണു.
“ഞങ്ങക്കറിയില്ല.“
“നിങ്ങള്‍ വണ്ടി തടയല്ലെ എന്റെ മോള്‍ക്ക് പരിക്ഷയുള്ളതാ ആ വണ്ടി
തടഞ്ഞു വയ്ക്കല്ലെ?”

“നിന്റെ മോളുടെ ഒരു പരുക്ഷാ”
പെണ്ണിന്റെ ഇക്കായാണെന്നു തോന്നുന്നു (ഷെയിപ്പ്) കലിപ്പോടെ പറഞ്ഞു.

“അവളെ ഞങ്ങള്‍ താഴത്തും തലേലും വയക്കാതെ വളര്‍ത്തിയതാണ്. ഞങ്ങളുടെ
കൊച്ചിനെ കൊണ്ടാ ആ പന്നി പോയേക്കണെ.ഇങ്ങക്ക് അറിയുവോ അടുത്തയാഴ്ച്ച
അവളുടെ നിക്കാഹണ്.എടുത്ത് വച്ച പൊന്നും പണ്ടവും എടുത്തു കൊണ്ടാണ് അവള്‍ ആ പന്നിന്റെ കൂടെ പോയെക്കണെ”

“വച്ചേക്കില്ലാ ഞാന്‍ രണ്ടിനെം“
കൂട്ടത്തില്‍ അല്പം പ്രായമുള്ള ഒരു ഇക്ക പറഞ്ഞു.
“പറയടാ **#$ മോനെ എവിടെയാടാ അവന്‍?”

“ഞങ്ങക്കറിയില്ല.“
“ഞങ്ങളോട് ഒന്നും മീണ്ടാതെയാണ് അവന്‍ പോയിരിക്കണെ.“
പെട്ടെന്ന് എന്റെ ഫോണ്‍ ബെല്ലടിച്ചു.
ജബാറ് ഫോണ്‍ തട്ടി പറിച്ചു.

“ഇവിടെ താടാ“
പെട്ടെന്ന് അങ്ങെ തലയക്കല്‍
പുഷപന്റെ ശബദം.
“അച്ചായാ ഒരപത്തം പറ്റി ഞാന്‍ കോഴിക്കോട് ഒരു ഹോട്ടലിലുണ്ട്.ഞങ്ങള്‍ നാളത്തെ മദ്രാസ് മെയിലിന്‍ മദ്രാസിനു പോകും.അവന്‍ ഹോട്ടലിന്റെ പേര്‍ പറഞ്ഞിട്ടുണ്ടാകണം(അവന്‍ പിന്നിട് കണ്ടപ്പോ പറഞ്ഞതാണി സംഭവം)
പെട്ടെന്ന് ജബാറ് പറഞ്ഞു.
“അസനിക്കാ ഇങ്ങള് വണ്ടി എട്.മ്മക്ക് ഒരിടം വരെ പോണം“
“ഇവന്മാര്

“വിടണ്ടാ“
“നിങ്ങള്‍ പോലീസിനെ വിളിക്ക്.”
അവര്‍ നേരത്തെ തന്നെ പോലീസിനെ വിളിച്ചിട്ടുണ്ടാകണം
പോലീസ് വന്ന് ഞങ്ങളെ കൊണ്ട് പോയി
തുടരും

2008, മേയ് 28, ബുധനാഴ്‌ച

ദുബായി ഒരു പ്രണയതീരം-1

വൈകുന്നേരം ഒരു ചായ കുടിച്ചേക്കാമെന്നു വച്ചാണ് ഒമാന്‍ ട്രാന്‍പോര്‍ട്ടിന്റെ അടുത്തുള്ള അമ്മ
റെസ്റ്റോറന്റിലേക്ക് നടന്നത്.അവീറില്‍ ഉച്ചക്ക് നല്ലോരു ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടല് പോലുമില്ല
അമ്മയാണ് ആകെ ഒരാശ്വാസം.
ചായ കുടിച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരു ആപ്പിളു കഴിച്ചേക്കാമെന്നു തോന്നി.
തൊട്ടടുത്ത ഗ്രോസറിയില്‍ നിന്നും നല്ലൊരാപ്പിളു കോഴി ചികയുന്നതു പോലെ ചികയുന്നതിനിടയിലാണ് ജോജോയെ ഞാന്‍ കണ്ടു മുട്ടുന്നത്.
“ദാ ഇവിടെ വില കൂടുതലാണ്.അപ്പുറത്തെ ഗ്രോസറിയില്‍ എഴുപത്തഞ്ച് ഫില്‍സെയുള്ളു.“
ഞാന്‍ നല്ലൊരാപ്പിള്‍ കുട്ടയില്‍ നിന്നും ചികയുന്നതിനിടയില്‍ അയ്യാള്‍ പറഞ്ഞു
“ങാ എങ്കില്‍ അവിടെ പോകാ.“
ആയ്യാളും എന്റെ കൂടെ വന്നു.
“എന്താ പേര്?.“
““ജോജി
“നാട്ടില്‍ എവിടെയാ.?“
““പാലാ
“പാലായിലെവിടെയാ.?“
“.........................“
“ങാ ഞാന്‍ അറിയുന്ന “സ്ഥലമാണ്
“ഞാന്‍ ഏറ്റുമാനൂരാണ്.“
“ഇവിടെ എവിടെയാ വര്‍ക്ക് ചെയ്യുന്നെ.?“
“................................“
“നിങ്ങളുടെ പേരെന്താ.?“
“എന്റെ പേര് അനൂപെന്നാ.അനൂന്ന് വിളിക്കും.”
“എന്താ ജോലി“
“ഞാന്‍ ഇവിടെ അക്കൌണ്ടന്റായി വര്‍ക്ക് ചെയ്യുന്നു.‘
“താങ്കള്‍
“ഞാന്‍ ഓഫിസ് ബോയിയാണ്“
ഇവിടെ വന്നിട്ട് എത്രവര്‍ഷമായി.“
“രണ്ട് കൊല്ലം
“നാട്ടില്‍ പോയില്ലെ?.”
“കഴിഞ്ഞമാസം പോയി വന്നു. ഒരു പതിനഞ്ചു ദിവസത്തെ അവധിക്ക്”
“രണ്ട് വര്‍ഷം കഴിഞ്ഞിട്ട് പതിനഞ്ചു ദിവസമൊ.?“
“കല്ല്യാണം കഴിഞ്ഞതാണൊ?.’
“അതെ
“എന്നിട്ടാണോ പതിനഞ്ചു ദിവസം?.“
“എന്റെ ഭാര്യ ഇവിടെയുണ്ട്”
“അപ്പൊ കല്ല്യാണം കഴിഞ്ഞിട്ടാണൊ ഇങ്ങ് പോന്നത്?.”
“അല്ല ഇവിടെ വന്നിട്ട് ഇവിടെ നിന്നാണ് കല്ല്യാ‍ണം കഴിച്ചത്.“
ആ കഥ അയ്യാള്‍ .പറഞ്ഞു
വളരെ രസകരമായിരുന്നു ആ കഥ.
കാത്തിരിക്കുക

2008, മേയ് 16, വെള്ളിയാഴ്‌ച

ബര്‍ദുബായില്‍ ഒരു ക്ലൈമാക്സ്-10


എല്ലാവരോടും പറഞ്ഞതില്‍ നിന്നും വിഭിന്നമായി ഞാന്‍ ഷീനയെ കാണാന്‍ ബര്‍ദുബായില്‍ അമ്പലത്തിനു മുന്നിലെ ഒരു ചാരു ബഞ്ചില്‍ അബ്രയില്‍ നിന്നും ദയറക്കു പോകുന്ന ബോട്ടുക്കളും അതിലെ യാത്രക്കാരെയും നോക്കി ചിന്താമൂകനായിട്ടങ്ങനെ ഇരുന്നു.കാരി ഫോറില്‍ വരാത്തതിന്റെ മെയിന്‍ കാരണം പിള്ളേച്ചന്‍ അവിടെ നിന്ന് വായ് നോക്കുന്നത് കണ്ട് വല്ലവന്മാരും വല്ല ചിത്രവും എടുത്ത് ബ്ലൊഗിയാ‍ല്‍ എന്താവും എന്നു പേടിച്ചിട്ടാണ്.പിന്നെ കുറ്റ്യാടി,എകാകി,തണല്‍ പൊറാടത്ത്, തുടങ്ങിയ തുരപ്പന്മാര്‍ ആ പരിസരത്ത് എവിടെയോ ഉണ്ടെന്നാണ് അറിവ്.രാവിലെ അതിനു മുന്നില്‍ കുത്തി പിടിച്ച് നിലക്കുന്നത് കണ്ട് എപ്പോഴെലും ഒരു കൈയ് പിന്നില്‍ നിന്നു
വന്ന് തട്ടിട്ട് പിള്ളേച്ചനല്ലേ എന്നുങ്ങാന്‍ ചോദിച്ചാല്‍ ആ കാര്യം ഓര്‍ത്തപ്പോള്‍ അമ്പലമാണ് ബെസ്റ്റ് എന്നു തോന്നി.തന്നെയുമല്ല ഉത്തരേന്ത്യക്കാരുടെ ഭഗവാനെ ഒന്നു കാണുകയും ചെയ്യാലോ
അങ്ങനെ അവള്‍ക്ക് ഒരു മേസേജു അയ്ച്ച് അവിടെ ഇരുന്നു.
വെള്ള ഡബിളെ കമ്പിനിയുടെ ടിഷര്‍ട്ടും കറുത്ത പാന്‍സും മുഖം നിറയെ അര ഡ്യൂബ് ഫെയറാന്‍ ലൌലിയുടെ പകിട്ടുമായിട്ട് പിള്ളേച്ചന്‍ ഭഗവാന്റെ പ്രസാദവുമായി ഇരുന്നു.
സമയം പത്ത്.
പത്തിരുപത്.
പത്തു മുപ്പത്
അവള്‍ വരില്ലെ.? ഇനി എനിക്ക് ടെന്‍ഷനായി.
ഈ അനുഭവ കഥ ഒരു പോസ്റ്റാക്കിയപ്പോള്‍
പിന്നെ സ്വലപം പേടിയും ഉണ്ടായിരുന്നു.ഞാന്‍ അവിടെ കാത്തിരിക്കുന്നത് കണ്ട് അവളുടെ കസിനെ കൂട്ടിയെങ്ങാനും അവള്‍ വന്നാല്‍ പെണ്ണല്ലെ പറയാം പറ്റ്വോ.?
ചിലപ്പൊ വല്ലൊ പോലീസുക്കാരും.
അവിടെ തിരിയുന്നിടത്ത് പോലീസ് വണ്ടി കിടക്കുന്നത് കണ്ട് അലപം ടെന്‍ഷനായി.
പിന്നെ എന്തു വരട്ടേ എന്നു വിചാരിച്ചു.
സമയം 11പത്ത് നാല്പത്തഞ്ച്.നെഞ്ചിന്റെ ഇടിപ്പ് കൂടുകയാണ് അവള്‍ വരുമോ? എന്നെ പറഞ്ഞു പറ്റിക്കുമോ?.
ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു
..
ഇല്ല അവള്‍ എടുക്കുന്നില്ല
വീണ്ടും വീണ്ടും ഡയല്‍ ചെയ്തു
ഞാന്‍ ആ ചൂടത്ത് നന്നായി വിയര്‍ത്തിരുന്നു.
അറിയാവുന്ന അരേലും കണ്ടാല്‍ പറയുകയും വേണ്ടാ.
എതായാലും വരുന്നത് വരട്ടെ.
അവിടെ ഇരുന്നിട്ട് മൂലകുരുവിന്റെ അസുഖം ഉള്ളതു പോലെ നേരെ ബോട്ട് പോകുന്ന വെള്ള പരപ്പിന്
അരുകില്‍ പോയി നിന്നു.
വീണ്ടും തിരിച്ചു വന്നു
വീണ്ടും എഴുന്നേറ്റു പോയി
വീണ്ടും ഒരിക്കല്‍ കൂടി വിളിച്ചു
മറുതലക്കല്‍ ഫോണ്‍ കട്ടാക്കി.
എനിക്ക് ടെന്‍ഷനായി.കുറച്ചു നടന്ന് ഒരു ജ്യൂ സ് കുടിച്ചിട്ട് വീണ്ടും വന്നു.
ഇല്ല അവള്‍ വന്നിട്ടില്ല.
പെട്ടെന്ന് ഒരു ഫോണ്‍ അല്ല ഒരു മേസെജാണ്.
ഒരു ബെല്ല്
എടാ ഞാന്‍ നിന്റെ മുന്നില്‍ വരില്ല.ഞാന്‍ നിന്നെ കണ്ടു.ഞാന്‍ ചീത്തക്കുട്ടിയാ ഞാന്‍ വരില്ല നിന്റെ മുന്നില്‍
അത്രമാത്രം.
ഞാന്‍ വിളിച്ചിട്ട് ഫോണ്‍ കട്ട് ചെയ്തതല്ലാതെ അവള്‍ എടുത്തില്ല.
എനിക്ക് വലിയ സങ്കടം തോന്നി
എന്തിനാ അവള്‍ എന്നോട്?.
ഞാന്‍ ചുറ്റുപ്പാടും നോക്കി.അവിടെ എവിടെലും അവളുടെ ഛായുള്ള ഒരു പെണ്‍ക്കുട്ടി.
ഇല്ല അവള്‍ എന്നെ പറ്റിക്കുകയാണ്.എന്നെയവള്‍ ഭ്രാന്ത് പിടിപ്പിക്കുകയാണ്.
കുറെ നേരം കൂടി ഞാന്‍ അവിടെയൊക്കെ കറങ്ങി നടന്നു.
തലശേരിയില്‍ നിന്നും ഉച്ചക്കത്തെ ബിരിയാണി കഴിച്ച് റൂമിലേക്ക് നടക്കുമ്പോള്‍ ഈ ക്ലൈമാക്സാണോ ഞാന്‍ എല്ലാവരോട് പറയാന്‍ ബാക്കി വച്ചത് എന്നു ചിന്തിച്ചു.
നാളെ ഒരു ദിവസം നാട്ടില്‍ ചെല്ലുമ്പോള്‍
ഞാന്‍ ഏറ്റുമാനൂര് പോകും. അവിടെ ഒരു പക്ഷെ അമ്പലത്തിന്റെ പടവുകള്‍ ഇറങ്ങി താഴെക്ക് ചെല്ലുമ്പോള്‍
എനിക്കും ദേവനുമിടയിലായുള്ള ആ ഗ്യാപ്പില്‍ ഒരു പക്ഷെ ദേവി ഒരു കുട്ടിയുമായി. ഞങ്ങള്‍ തമ്മില്‍
കണ്ടുമുട്ടിയാല്‍ എന്താകും എനിക്കു പറയാനുണ്ടാകുക.
എനിക്കറിയില്ല.
ചിലപ്പൊ ഉറക്കത്തില്‍ അവളുടെ മുഖം മായാതെ.

(ഈ പ്രണയകാലത്തില്‍ നല്ല പ്രണയകഥകള്‍ ഉണ്ടാകണമെന്ന് അഗ്രഹമുണ്ട്।കഥകള്‍ക്കും കവിതക്കള്‍ക്കും നാടകത്തിനും സിനിമക്കും ഒക്കെയായി നമ്മള്‍ ഒത്തു ചേരുമ്പോള്‍ ജീവിതത്തില്‍
എവിടെലും വച്ച് നാം അറിയാതെ നമ്മുടെ മനസിലേക്ക് വന്ന് ഒരു പാട് സേനഹം വാരി തന്ന് മടങ്ങി
പോയ ഒരു കൂട്ടുക്കാരന്‍ അല്ലേല്‍ ഒരു കൂട്ടുക്കാരി നമ്മുക്ക് ഉണ്ടാവില്ലെ।ആ നല്ല കാലത്തെ സുഖമുള്ള
ഓര്‍മ്മകള്‍ ഈ പ്രണയകാലത്തിലൂടെ നമ്മുക്ക് ഒരുമ്മിച്ച് പങ്കു വച്ചു കൂടെ।? ഈ ചെറിയ ഉദ്യമത്തില്‍ ഒരു കണ്ണിയാകാന്‍ താല്പര്യമുള്ളവര്‍ മെയില്‍ അയ്ക്കുമല്ലോ.
anoopaweer@gmail.com

ദുബായിയില്‍ ഒരു പ്രണയകാലത്ത്-9

ഞാന്‍ അവളെ വീണ്ടും വിളിച്ചു.
അപ്പോഴൊക്കെ അവള്‍ ഫോണ്‍ മനപൂര്‍വ്വം എടുക്കാതെയായി.
എനിക്ക് ആകെപ്പാടെ മനോവിഷമമായി.
ഇനി എന്തു ചെയ്യും.
അത്രയും ദിവസം എനിക്ക് സാന്ത്വനമേകിയിരുന്ന ആ ശബ്ദം പെട്ടെന്നു നിലച്ചപ്പോള്‍
എനിക്ക് വല്ലാത്ത ശുന്യത അനുഭവപെട്ടു.
ഭൂമി കറങ്ങുന്നതു പോലെയും ആകാശം എന്റെ തലയിലേക്ക് അടര്‍ന്നു വീഴുന്നതു പോലെയൊക്കെ എനിക്ക് തോന്നി.
മനസ് അസ്വസ്ഥകള്‍ കൊണ്ട് പുളഞ്ഞു.
എവിടെ അവള്‍.?
വീണ്ടും വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു.
എന്തിനാണ് അവള്‍ പിണങ്ങീത്.ഞാന്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്തവനാണെന്ന് അവള്‍ക്ക്
തോന്നിയിട്ടുണ്ടാകും.അല്ലെല്‍ എന്തിന്.?
മനസ് പെരുമ്പറ കൊട്ടി.ഹൃദയം ഇപ്പോ പൊട്ടി പോകുമെന്ന് തോന്നി.
ഞാന്‍ തന്നെ തന്നെ പിറുപിറുത്തു.
വീണ്ടും ഡയല്‍ ചെയ്തു.
അങ്ങെ തലക്കല്‍ മുറ്റത്തെ മുല്ലെ ചൊല്ലു.
വീണ്ടും വീണ്ടും ആ പാട്ട് എന്റെ ചെവിയില്‍ വന്നുലച്ചു.
എവിടെ അവള്‍.?
രണ്ടാഴ്ച്ച തുടര്‍ച്ചയായി വിളിച്ചിട്ടും അവള്‍ ഫോണ്‍ എടുത്തില്ല.
ചിലത് കട്ട് ചെയ്തു കളഞ്ഞൂ.
വീണ്ടും ഞാന്‍ വിളിച്ചത്.
ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നാണ്.
ഇത്തവണ അവള്‍ ഫോണെടുത്തു.
“ആരാ.?”
“ഞാനാടി കട്ട് ചെയ്യരുത് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്“
“എനിക്ക് ഒന്നും കേള്‍ക്കണ്ട. നിന്റെ തമാശക്ക് ഒപ്പം തുള്ളാന്‍ എന്നെ കിട്ടില്ല.”
“കേള്‍ക്കണം ഞാന്‍ നിന്നോട് കുറെ തെറ്റു ചെയ്തിട്ടുണ്ട് .വലിയ പ്രേമം ആണെന്നു പറഞ്ഞ്
നിന്റെ സേനഹം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു അതു തെറ്റാണ് ക്ഷമിക്ക്.”
“നിനക്ക് നാണമില്ലെ.? “എനിക്ക് ഒന്നും കേള്‍ക്കണ്ട അവള്‍ വീണ്ടും കട്ടു ചെയ്തു.
ഞാന്‍ വീണ്ടും വിളിച്ചിട്ടൊന്നും അവള്‍ എടുത്തില്ല.
വീണ്ടും മൂന്നാലു ദിവസം ട്രൈ ചെയ്തു നോക്കി.
ഫലമുണ്ടായില്ല.
മൂന്നാല് മാസങ്ങള്‍ക്ക് ശേഷം ഓഫീസില്‍ എന്തൊ പേപ്പര്‍ നോക്കുന്നതിനിടയില്‍ അവള്‍
അന്ന് അയ്ച്ച് സി.വി കിട്ടി.
ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി വിളിക്കാന്‍ തീരുമാനിച്ചു.
മനസില്‍ വലിയ ആശങ്ക.
അവള്‍ എടുക്കുമോ.
ഏതായാലും അവള്‍ എടുത്തു.
“എടി ഞാനാടി“
“ങേ“
“ഷീനയല്ലേ.?“
“അല്ല. താനാരാ.? തനിക്ക് എന്തു വേണം.?“
“എടി ഞാന്‍.”
അവള്‍ വീണ്ടും കട്ട് ചെയ്തു.

പിന്നെയാണ് ഈ കഥ തുടങ്ങുന്നത്.ഈ കഥക്ക് നല്ലൊരു ക്ലൈമാക്സ് വേണമെന്ന് എനിക്ക് തോന്നി.
രണ്ട് ദിവസം മുമ്പ് ഞാനവളെ ഒരു കൂട്ടുക്കാരന്റെ ഫോണില്‍ നിന്നും വിളിച്ചു.
അവള്‍ ഫോണെടുത്തു.
ഞാനാ. എനിക്ക് ഒന്നു കാണണം നിന്നെ. ഞാന്‍ അടുത്ത ദിവസം നാട്ടില്‍ പോകുവാ.ഇനി നാം തമ്മില്‍ ഒരിക്കലും കാണാനില്ല.ഞാന്‍ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല.നാളെ ബര്‍ദുബായില്‍
കാരി ഫോറില്‍ വരണം നീ. ഞാന്‍ കാത്തിരിക്കും.(വെറുതെ ഒരു കള്ളതരം കൂടി പറഞ്ഞു)
വരണം.രാവിലെ പത്തുമണി
ഞാന്‍ വീണ്ടും പറഞ്ഞു.
അവള്‍ ഒന്നും മിണ്ടിയില്ല.
“നീ വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചോട്ടെ.?”“ ഈ മൌനം നിന്റെ സമ്മതമായി ഞാന്‍ കണ്ടോട്ടേ.?”
അവള്‍ ഒന്നും പറഞ്ഞില്ല.
ഞാന്‍ വീണ്ടും പറഞ്ഞു.
“ഞാന്‍ കാത്തിരിക്കും.“
പിന്നെ ഞാന്‍ തന്നെ കട്ട് ചെയ്തു.
അവള്‍ വരുമോ കൂട്ടുക്കാരെ.?
ഞാന്‍ നാളെ രാവിലെ അവിടെ കാത്തു നിലക്കും എന്തായാലും.
തുടരും

2008, മേയ് 15, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയകാലത്ത്-8

അവളുടെ വിസിറ്റ് തീരാന്‍ പോകുവാണ്. ഇതു വരെ ജോലി പോലും ശരിയായിട്ടില്ല.അലോചിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി।മറ്റുള്ളവര്‍ തരുന്ന ഭക്ഷണവും
കഴിച്ച് ഏതോ ഒരു ഹോസറ്റല്‍ മുറിയില്‍ ആ പാവം കുട്ടി.
ഞാന്‍ വെറുതെ ഇരിക്കുമ്പൊഴൊക്കെ ഞാന്‍ അവളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു.
അവള്‍ എന്തെടുക്കുകയാവും ഇപ്പോ.
അങ്ങനെ ചിന്തകള്‍ മൂക്കുമ്പോള്‍ അവളെ ഒന്നു വിളിക്കണമെന്നു തോന്നും.
ഞാന്‍ ചിലപ്പോഴൊക്കെ വിളിക്കുമ്പോള്‍ അവള്‍ മനപൂര്‍വ്വം ഫോണ്‍ എടുക്കാതെയിരുന്നു.
എനിക്ക് അവളുടെ ശബദം ഒന്നു കേട്ടില്ലേല്‍ മനസില്‍ വല്ലാത്ത ഒരു ആശങ്കയാണ്.
എടാ എന്നുള്ള ആ വിളി മാത്രം മതി.
അതില്‍ ഒരുപ്പാട് സേനഹം പതിഞ്ഞൂ കിടക്കുന്നതു പോലെ.
ഒരു ദിവസം കുറെ പ്രാവശ്യം ബെല്ലടിച്ചപ്പോഴാണ് അവള്‍ എടുക്കുന്നത് തന്നെ.
“നീയെവിടെ ആയിരുന്നെടാ.?”
“ഞാന്‍ കണ്ടായിരുന്നു നിന്റെ ഫോണ്‍ മനപൂര്‍വ്വം ഞാന്‍ എടുക്കാതെയിരുന്നതാണ്“
“എന്താടാ ഇങ്ങനെയൊക്കെ.?”
“എല്ലാവരെയും പോലെ ചുമ്മാ വര്‍ത്തമാനം പറയാന്‍ അല്ലെ നീ വിളിക്കുന്നത്.?”അതല്ലാതെ എന്തു സേനഹമാടാ നിനക്ക് എന്നോട് ഉള്ളത്.?”
ഉണ്ടടാ ഒരുപ്പാട് സേനഹം ഒരുപ്പാട് ഇഷ്ടം.ഇന്നലെ വരെ നീയെന്റെ ആരുമായിരുന്നില്ല.പക്ഷെ ഇപ്പോ എന്തോ നമ്മള്‍ തമ്മില്‍ വല്ലാത്തൊരു അടുപ്പമുള്ളതു പോലെ.ഞാന്‍ മുമ്പ് ഒരിക്കലും ഇല്ലാത്ത വിധം നിന്നെ സേനഹിക്കുന്നതു പോലെ.ഒരിക്കലും മറക്കാന്‍ കഴിയാത്തതു പോലെ.”
അവള്‍ പെട്ടെന്നു ചിരിച്ചു.
“എടാ ജീവിതത്തില്‍ ഒരുപ്പാട് അനുഭവിച്ചിട്ടുള്ള പെണ്ണാണ് ഞാന്‍.ഇന്നലെ വരെ വീട്ടുക്കാര്‍ക്കും എന്റെ അനിയത്തിക്കും ഒക്കെ വേണ്ടി ഞാന്‍ ജീവിച്ചു. നിനക്കറിയോ അബുദാബിലുണ്ട് എന്റെ അനിയത്തി .അവളും അവളുടെ
ഹസ്ബെന്‍ഡും കൂടിയാണ് എന്നെ ഇവിടെ കൊണ്ടു വന്ന് വിട്ടത്.ഇപ്പോ ഒരാഴ്ച്ചായി അവള്‍ എന്നെയൊന്നു വിളിച്ചിട്ട്.(കരയുന്നു) അവള്‍ക്കിപ്പോ ചേച്ചിയെ ഒന്നും വേണ്ടടാ“
“എടാ കരയാതെടാ.ചുമ്മാ തമാശക്കാണ് ഞാനും നീ പറഞ്ഞ പോലെ നിന്നെ സേനഹിച്ചെ.ശരിക്കും
പറഞ്ഞാല്‍ ഇവിടുത്തെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ അരേലും ഒന്നു സേനഹിക്കാന്‍ ഉണ്ടാവണമെന്നു തോന്നി.ഞാന്‍ മുമ്പ് പറഞ്ഞില്ലെ പിന്നെ എപ്പോഴെങ്കിലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു സ്വപനം. ഗൌരിയെന്ന് നിനക്ക് ഞാന്‍ പേരിട്ടതും ഒക്കെ അതിനു വേണ്ടിയായിരുന്നു.
മുമ്പ് നിന്നെ കാണണമെന്ന് ഞാന്‍ കുറെ പറഞ്ഞു.പക്ഷെ ഇപ്പോ ശരിക്കും കാണണമെന്ന് ഒരു
തോന്നല്‍. നിനക്ക് പൈസ വല്ലോ ആവശ്യമുണ്ടോ? എനിക്ക് ശമ്പളം കിട്ടില്ല എങ്കിലും എവിടെന്നെലും ഞാന്‍ അഡജ്സ്റ്റ് ചെയ്തു തരാം.”
“നീയാരാ എന്റെ രക്ഷാ കര്‍ത്താവോ.?”
“ഷീന ഇവിടെ നിനക്കാരുമില്ല.നീയാരെയൊക്കെയോ സേനഹിച്ചു.പക്ഷെ എല്ലാവരും നിന്നെ ചതിക്കുകയായിരുന്നു.ഈ ഞാന്‍ പോലും. സത്യം.പക്ഷെ നീ രക്ഷപെടണമെന്ന് മറ്റെല്ലാവരെക്കാളും
കൂ‍ടുതല്‍ ഞാന്‍ അഗ്രഹിക്കുന്നുണ്ട്.“
“വേണ്ടടാ എനിക്കാരുമില്ല എനിക്കാരുടെയും സഹായവും വേണ്ടാ നീയൊക്കെ വലിയ സ്വാര്‍ഥനാണ്.
നീയത് മാത്രം പറയരുത്.”
“വേണ്ടാ ഞാന്‍ വയ്ക്കുവാ“
അവള്‍ ഫോണ്‍ കട്ട് ചെയ്തു।
തുടരും
വെള്ളിയാഴ്ച്ച ക്ലൈമാക്സ്.