2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-8

അങ്ങനെ ചരിത്രമുറങ്ങുന്ന കേരളവർമ്മയിലെത്തി.പക്ഷെ പ്രയോജനം ഉണ്ടായില്ല.നല്ല ഒന്നാന്തരം ഒരു പഠിപ്പ് മുടക്കായിരുന്നു അന്ന്.ആ ക്യാപസിലൂടെ കൂട്ടുകാരനൊത്ത് കുറച്ചുനേരം ചുറ്റി.അവളെ കാണാൻ കഴിയാത്ത നിരാശയിൽ വീണ്ടും ടൌണിലേയ്ക്ക് നടക്കുമ്പോൾ കൂട്ടുകാരൻ പറഞ്ഞു.
എന്തായാലും വന്ന കാര്യം നടന്നില്ല.നമ്മുക്ക് രണ്ട് കുപ്പി കള്ളുകുടിച്ചാലോ?”
“എടാ ഇവിടെ എവിടെ നല്ല കള്ളൂകിട്ടാൻ.”
“അന്തിക്കാട് പോകാം.ഏതായാലും ഇവിടെം വരെ വന്നതല്ലെ?”
എന്തായാലും കൂട്ടുകാരനെ നിരാശനാക്കിയില്ല.ടൌണിൽ നിന്നും അന്തിക്കാട്ടേയ്ക്ക് തിരിച്ചു.
രണ്ടരകുപ്പി കള്ളും കപ്പയും കോഴിക്കറിയും കൂന്തലും വാങ്ങി കഴിച്ചു.
പെണ്ണിനെ കാണാൻ കഴിഞ്ഞില്ലെലും അന്തിക്കാട് വന്ന് കള്ളുകുടിച്ചപ്പോൾ ആകെപ്പാടെ ഒരു റോമാന്റിക്ക് മൂഡ്.
നേരെ കൊടുങ്ങല്ലൂർ വഴി ഏറണാകുളത്തോട്ട്.
വീട്ടിലോട്ടുള്ള യാത്രയിൽ അവളെകുറിച്ച് ഏറെ ചിന്തിച്ചു.
ചില സിനിമഗാനങ്ങൾ മനസ്സിലൂടെ കടന്നു പോയി.

ഒന്ന് രണ്ടുമാസങ്ങൾ കടന്നുപ്പോയി എന്റെ ക്ലാസ്സ് തീരാൻ പോകുകയാണ് .ഡിഗ്രി പഠനം അവസാനിക്കുകയാണ്.ക്ലാസിൽ ഓട്ടൊ ഗ്രാഫ് എഴുതുന്നതിന്റെ ബഹളം.ഞാനും ഏതാണ്ടൊക്കെയോ പകർത്തി.
തിരിച്ചു കിട്ടാത്ത ആ നിമിഷങ്ങളുടെ ഓർമ്മയ്ക്കായി.
എന്റെ കോളെജ് ദിനങ്ങളുടെ അവസാനഘട്ടത്തിൽ ഒരു സാന്ത്വനം പോലെ അവളുടെ കത്ത് വീണ്ടും വന്നു.
അനുന്റെ ക്ലാ‍സ്സ് തീരുകയാണല്ലെ?
കൂട്ടുകാരെയൊക്കെ വിട്ടുപിരിയുന്നതിൽ വലിയ വിഷമമുണ്ടാകും.ഇനി എന്താ പരിപ്പാടി. അടുത്ത വർഷം ഇതെ പ്രശ്നം ഞാനും അഭിമുഖികരിക്കേണ്ടതാണല്ലോ?.ഒരത്ഥത്തിൽ നമ്മുടെ ക്ലാസ്സൊന്നും അവസാനിച്ചില്ലായിരുന്നെങ്കിൽ എന്നും ഈ കൂട്ടുകാരൊക്കെ നമ്മൊടൊപ്പം. വിഷുന് എന്താ പരിപ്പാടി.പണ്ടൊക്കെ എനിക്ക് ഒരുപ്പാട് കൈനീട്ടം കിട്ടുമായിരുന്നു.വല്ല്യ കുട്ടിയായപ്പോൾ അതിന്റെയൊക്കെ ഹരം പോയി. പിന്നെ പ്രിയയും ലിജയും രാധികയുമൊക്കെ അനൂ‍നെ അന്വേഷിച്ചതായി പറയാൻ പറഞ്ഞു..പിന്നെ ഏല്ലാവരെയും എന്റെയും അന്വേഷങ്ങൾ അറിയിക്കണം. പിന്നെ ഇവിടെ നല്ല ചൂടാണ്. ഉത്സവകാലം തുടങ്ങാറായില്ലെ നാട്ടിലൊക്കെ.ഇവിടെ ഞങ്ങളുടെ നാട്ടിൽ ഒരുപ്പാട് ചെറിയ പൂരങ്ങളുണ്ട്. അനു ഉത്സവത്തിനൊക്കെ പോകാറുണ്ടോ. കൂടതൽ എഴുതി അനൂനെ ബോറടിപ്പിക്കുന്നില്ല.കത്ത് കിട്ടിയാൽ മറുപ്പടി വിടണം.ഇനി പരിക്ഷ കഴിഞ്ഞെ ഞാൻ എഴുതു.
ആ കത്ത് മനസ്സിന് വലിയൊരു ആശ്വാസമായി.


പിന്നെ കുറെ നാളത്തെയ്ക്ക് ഞങ്ങൾ പരസ്പരം എഴുതിയില്ല.


അടുത്ത ഓണത്തിനാണ് വീണ്ടും അടുത്ത കത്ത് വന്നത്.

2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-7







അവളെനിയ്ക്ക് അയ്ച്ച കത്തുകൾക്ക് ഞാനും മറുപ്പടി അയ്ച്ചു.പരസ്പരം കത്തുകളിലൂടെ സൌഹൃദങ്ങൾ തുടരുമ്പോഴും അവളെ ഒന്നു നേരിൽ കാണണമെന്നുള്ള ആഗ്രഹം വലിയ അളവിൽ മനസ്സിൽ ഉണ്ടായിരുന്നു.കേരളവർമ്മയിൽ അവളെ പോയി കാണുകയെന്നു വച്ചാൽ അത്രയും പിള്ളേരുള്ള ക്യാമ്പസല്ലെ അതോർത്തപ്പോൾ ഒരുൾ ഭയം. എങ്കിലും ഞാനും ഒരു സ്റ്റുഡന്റല്ലെ അങ്ങനെ പേടിച്ചാലെങ്ങനെയാ പോരാത്തതിന് പ്രിയ കൂട്ടുകാരുടെ വക ചില ഉപദേശവും ഇങ്ങനെ പെൻ ഫ്രണ്ടായിട്ട് ഇരുന്നിട്ട് കാര്യമില്ല.നീ നേരിൽ കണ്ട് ആ കുട്ടിയോട് കാര്യം തുറന്നു പറയുക.


നേരിൽ കാണുക ഉള്ളിലുള്ളത് എന്തായാലും തുറന്ന് പറയുക.ഒരു പക്ഷെ ഈ സഹോദരൻ എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുക പെൺപിള്ളേരുടെ സ്ഥിരം പരിപ്പാടിയാ.കൂട്ടുകാരുടെ ഉപദേശം കേട്ടപ്പോൾ പിന്നെ ത്രിശൂർക്ക് പോകാമെന്നു വച്ചു. കുറച്ചു പൈസവേണമല്ലോ?.കൂട്ടുകാരോട് കടം വാങ്ങാമെന്നു വച്ചപ്പോൾ അവന്മാർ കൈമലർത്തി.പിന്നെ ആകെയുള്ള വഴി വീട്ടിലുള്ള റബ്ബർ മരത്തിന്റെ ചിരട്ടപാൽ പറയ്ക്കുകയായിരുന്നു.രണ്ടുമൂന്നു ദിവസം കൊണ്ട് അതുണക്കി.പുസ്തകം വാങ്ങാനെന്ന് കള്ളം പറഞ്ഞെ?വീട്ടുകാർ അതു വിശ്വസിച്ചു.അങ്ങനെ ആ സാഹസത്തിന് പുറപ്പെടും മുമ്പ് ഒരു ധൈര്യത്തിന് ഒരു കൂട്ടുകാരനെയും കൂട്ടി.


അങ്ങനെ രാവിലെ ആറരയ്ക്ക് ഒരു മാനന്തവാടി സൂപ്പർ ഫാസ്റ്റിന് തൃശൂർക്ക് വച്ചു പിടിച്ചു.

കൂത്താട്ടുകുളം,മൂവ്വാറ്റുപുഴ,പെരുമ്പാവൂർ,അങ്കമാലി ചാലക്കുടി ഒരോ ടൌണുകളും കടന്ന് വണ്ടി പോയി കൊണ്ടിരുന്നപ്പോൾ മനസ്സിൽ ആ പെൺകുട്ടി ഏങ്ങനെയായിരിക്കും എന്ന ചിന്തയായിരുന്നു.കാജോളിനെ പോലെ സുന്ദരമായ കണ്ണൂകൾ,മഞ്ജുവിനെ പോലെ നാടൻ ലുക്കുള്ള (മലയാളം ആകുമ്പോൾ ചിലപ്പോൾ) കേരളത്തിൽ ഏറ്റവുമധികം സുന്ദരികളും സുന്ദരിന്മാരും ഉള്ള നാടാണ് തൃശൂരെന്ന് മുമ്പ് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും അവളെ കാണുക.

അങ്ങനെ തൃശൂർ നഗരം എത്തുകയാണ്. പൂരത്തിന്റെ നഗരം പഴമയുടെ നഗരം സംസ്ക്കാരികതയുടെ നഗരം. അതെ തൃശൂർ.

കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ ബസ്സിറങ്ങി.ഓട്ടോ പിടിയ്ക്കുമ്പോൾ മനസ്സിൽ കുറെ ചോദ്യങ്ങളുണ്ടായിരുന്നു അവളെ കാണാൻ പറ്റുമോ? ഏങ്ങനെയാണ് മലയാളം ക്ലാസ്സ് റൂം കണ്ട് പിടിക്കുക. ഓട്ടോ മുന്നോട്ട് പോകുന്തോറും ചങ്കിന്റെ ഇടിപ്പ് കൂടുകയാണ്


ചിത്രങ്ങൾ കടപ്പാട്-കേരളപാൾസ്.കൊം

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-6








ഡിസംബറിന്റെ തണുപ്പിൽ മനസ്സിന്റെ ആർദ്രകണങ്ങൾ അക്ഷരങ്ങളായി പെയ്തിറങ്ങി.വിണ്ടും അവളെനിക്കെഴുതി.



പ്രിയ അനു,



ഞങ്ങൾ 18തീയതി രാവിലെ ചരിത്രം ഉറങ്ങുന്ന കേരളവർമ്മയിൽ നിന്നും പഴശ്ശിയുടെ ഓർമ്മകൾ പേറുന്ന വയനാട്ടിലേയ്ക്ക് 24കുട്ടികളുമായി യാത്ര പുറപ്പെട്ടു. ഫ്രണ്ടിൽ നിന്നും മൂന്നാമത്തെ സീറ്റിലായിരുന്നു ഞാനിരുന്നത്. ഞാനും ലിജയും പ്രിയയും ഒരു സീറ്റിലായിരുന്നത്.നിറയെ തമാശകളും പാട്ടും ഡാൻസും ഒക്കെ നിറഞ്ഞതായിരുന്നു ഞങ്ങളുടെ യാത്ര. കോഴിക്കോട് നിന്നായിരുന്നു പ്രഭാത ഭക്ഷണം.രാവിലെ ഇഡ്ഡലിയും ചായയും കഴിച്ച് വയനാടൻ ചുരം കയറാൻ തുടങ്ങിയപ്പോൾ പ്രിയ രാവിലെ കഴിച്ചതു മുഴുവൻ ശർദ്ധിച്ചു. വയനാട്ടിലെ ചരിത്രമുറങ്ങുന്ന പല സ്ഥലങ്ങളും ഞങ്ങൾ സഞ്ചരിക്കുകയുണ്ടായി.പൂക്കോട്ട് തടാകത്തിൽ ബോട്ട് സവാരിയ്ക്കൊരുങ്ങുമ്പോൾ നിന്റെ നാട്ടുകാരായ ചില കോട്ടയം കാരെ ഞാൻ പരിചയപ്പെട്ടു.അവരോട് അനൂപിന്റെ നാട് അറിയുമോ ഞാൻ ചോദിച്ചു.


പിന്നെ എന്റെയാത്രാവിവരണം വായിച്ച് നിനക്ക് ബോറടിക്കുന്നുണ്ടാകും.

എടാ ഞാനെന്റെ അമ്മയോട് നിന്റെ സൌഹൃത്തെ കുറിച്ച് പറഞ്ഞു. അമ്മ നിന്റെ ലെറ്ററൊക്കെ വായിച്ചു.ആ കുട്ടിയോട് ചുമ്മാ ഇതൊക്കെ എഴുതി സമയം കളയാതെ പഠിക്കാൻ പറയണമെന്ന് അമ്മ പറഞ്ഞു.


പിന്നെ നിന്റെ അനിയത്തിയെന്തെടുക്കുന്നു.അച്ഛനുമമ്മയും എന്തും പറയുന്നു. എന്റെ അന്വേഷങ്ങൾ ഏല്ലാ‍വരോടും പറയണം. പിന്നെ ക്രിസ്തുമസ്സിനെന്താ പ്രോഗ്രാം?.

ഞങ്ങൾ ചിലപ്പോൾ അച്ഛന്റെ വീട്ടിൽ പോകും.അവിടെ അച്ഛന്റെ അനിയന്മാരും അവരുടെ മക്കളും ഒക്കെയുണ്ടാകും.വലിയ ഫാമിലിയാണവർ.കേക്കുമുറിം ആഘോഷമൊക്കെയായിട്ട് വലിയ ബഹളമാകും.


ക്രിസ്തുമസ്സിന് കുറെ പുതിയ സിനിമകൾ ഉണ്ടാകുമല്ലോ നീ പോകുമായിരിക്കും അല്ലെ?


പിന്നെ നിനക്ക് അവിടെയെന്തൊക്കെയുണ്ട് വിശേഷങ്ങൾ?.


എടാ ഞാൻ പതിവായി കാണുന്ന സീരിയൽ തുടങ്ങാറായി നിറുത്തട്ടേ.

ശേഷം അടുത്ത കത്തിൽ.

അതിനുശേഷം അവളെനിക്ക് ക്രിസ്തുമസ്സിനും ന്യൂ ഇയറിനും പ്രത്യേകം ആശംസകാർഡുകൾ അയ്ച്ചിരുന്നു.

മനോഹരമായ രണ്ട് ആശംസാകാർഡുകൾ. നല്ല സാഹിത്യചുവയുള്ള വാക്കുകളിൽ അവൾ അതിൽ ഹൃദയത്തിലെ സ്നേഹം അക്ഷരങ്ങളായി പകർത്തി.

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-5

ഓണത്തിന് മനോഹരമായ ഒരു ആശംസകാർഡിൽ ഞാനവൾക്ക് എഴുതി.
ഈ തണുത്ത മഴയുള്ള പ്രഭാതത്തിൽ ഞാൻ നിനക്കായി എഴുതുമ്പോൾ എന്റെ അനിയത്തിക്കുട്ടി
മുറ്റത്ത് അമ്മയ്ക്കൊപ്പം ഇരുന്ന് പൂക്കളം ഒരുക്കുകയാണ് .ഇന്ന് വിശാഖമാണ്.മുറ്റത്ത് ചാണകം മെഴുകിയത്തറയിൽ നനയാതെയിരിക്കാൻ കുട വച്ചിട്ടുണ്ട്.
പിന്നെ ഓണത്തിന് ഏക്സാമുണ്ടോ?
ഞങ്ങൾക്ക് ഓണം കഴിഞ്ഞെ പരിക്ഷ കാണൂ.
അമ്മയെന്തെടുക്കുന്നു. കൂട്ടുകാരൊക്കെ എന്തു പറയുന്നു.
ലിജ ധന്യ, പ്രിയ രാധിക ഷജിന.അവരൊക്കെ എന്തെടുക്കുന്നു.
ഓണത്തിന് എന്താ പരിപ്പാടി.
ഈ ഓണത്തിന് കുറെ നല്ല സിനിമകൾ റീലിസാകുന്നുണ്ട്. കാണാൻ പോണം.പിന്നെ അങ്ങോട് മഴയുണ്ടോ.ഇവിടെ നല്ല മഴയാ.
എന്റെ ഫ്രണ്ട്സോക്കെ കുട്ടിയെ തിരക്കിയതായി പറയാൻ പറഞ്ഞൂ.
പിന്നെ കേരളവർമ്മയിലെ ജീവിതം അടിപൊളിയല്ലെ പഠിക്കുകയാണെങ്കിൽ അതുപോലൊരു ക്യാപസിൽ പഠിക്കണം.
പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.കുറെ എന്തൊക്കെയോ എഴുതണം എന്ന് വിചാരിച്ചു പക്ഷെ എന്തോ ഒന്നും വരണില്ല മനസ്സിലോട്ട്. ലെറ്റർ കിട്ടിയാൽ ഉടനെ മറുപ്പടി എഴുതണം.
നിറുത്തുന്നു.
സസ്നേഹം
അനൂപ് കോതനല്ലൂർ
വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ഓണം കടന്നുപ്പോയി.മറുപ്പടി അയ്ക്കുമെന്ന് കരുതി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. പിന്നെ ഞാനും എഴുതിയില്ല.അങ്ങനെ രണ്ടു മൂന്നുമാസങ്ങൾ കടന്നുപ്പോയി.
ഡിസംബർ മാസം.
പ്രതീക്ഷിക്കാതെ അവളൂടേ ഒരു ലെറ്റർ.
അനൂപിന് എന്നോട് പിണക്കമായിരിക്കും.അനൂന്റെ അത്മാർഥമായ സേനഹം ഞാൻ മനസ്സിലാക്കാതെ പോയത് എന്റെ തെറ്റാ. പഠനത്തിന്റെ തിരക്കാണെന്ന് പറഞ്ഞ് എനിക്ക് ഒഴിഞ്ഞൂ മാറാം.പക്ഷെ സത്യം അതൊന്നുമായിരുന്നില്ല. മടിയായിരുന്നു.പിന്നെ പലയിടത്തും നിന്നുമുള്ള സമ്മർദ്ധം.ഒരിക്കലും കാണാതെ ഒരു ഫ്രണ്ടിനെ ഞാൻ ആഗ്രഹിച്ചത് ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ എനിക്ക് ആശ്വാസമാകുമെന്ന് കരുതിയാണ്.ഇവിടെ എല്ലാവരും സ്വാർത്ഥരാണ്.ജീവിതത്തിന്റെ ഈ പരക്കം പാച്ചിലിനിടയിൽ ഞാൻ ഒരു സുഹൃത്തിന്റെ സേനഹം ഞാൻ ആഗ്രഹിച്ചത് തെറ്റാണോ?.എന്റെ അമ്മയ്ക്ക് ഞാൻ ഒറ്റമോളായിരുന്നു.ചെറുപ്പത്തിലെ അചഛൻ മരിച്ചു.പിന്നെ അമ്മേടേ വീട്ടിലായിരുന്നു. ഇതെന്റെയെല്ലാം ഇടയിൽ എനിക്ക് നഷ്ടപെട്ട ബാല്യം. സഹോദരങ്ങൾ ഒക്കെ എനിക്ക് വേദനയായിരുന്നു.അതിന്റെ ഇടയിൽ അനൂപിനെപ്പൊലൊരു ഫ്രണ്ടിനെ ഒരേട്ടന്റെ സ്നേഹം ഞാൻ അഗ്രഹിച്ചത് തെറ്റാണോ?.അനൂപിനെ ഞാൻ വേദനിപ്പിച്ചതിന് പിന്നെ അനൂപ് എഴുതിയപ്പോഴൊക്കെ എഴുതാൻ വൈകിയതിന് ഒക്കെ മാപ്പ്.
സസ്നേഹം
അനിയത്തിക്കുട്ടി.
പിന്നെ ഞങ്ങളുടെ മലയാളം ബാച്ച് ഈ മാസം ഇരുപതാ തീയതി വയനാടിനു ടൂറിനു പോകുന്നു.അതിന്റെ വിശേഷം പോയി വന്ന ശേഷം അടുത്ത കത്തിൽ.