2008, ജൂൺ 26, വ്യാഴാഴ്‌ച

ദുബായി ഒരു പ്രണയതീരം-4

“ഷീബ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്‍.
അവള്‍ ദിവസം വിളിക്കും.”
“അല്ല്യേല്‍ ഞാനങ്ങോട്.”
“ഷീബയുടെ ശബദം ഒരു ദിവസം കേള്‍ക്കാതെയിരിക്കാന്‍ എനിക്കോ എന്റെ ശബദം ഒരു ദിവസം കേള്‍ക്കാതെയിരിക്കാന്‍ ഷീബക്കോ കഴിയുമായിരുന്നില്ല.
അത്രമാത്രം ചുരുങ്ങിയ ദിവസം കൊണ്ട് ഞങ്ങള്‍ അടുത്തു കഴിഞ്ഞിരുന്നു.
ആയിടക്കാണ്‍ ഷീബക്ക് DCB യില്‍ ഒരു ജോലി കിട്ടുന്നത്.8000ദിര്‍ഹസ് സാലറിയില്‍ .
ഓഫീസില്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കാന്‍ അനുമതിയില്ല.
ഞാനുമായി സംസാരിക്കാന്‍ പലപ്പോഴും സാധിക്കാത്തതു കൊണ്ട് ഷീബ ആ ജോലി വേണ്ടെന്നു വച്ചു.”
“അത്രയും ശബളം ഉണ്ടായിട്ട് ആ കുട്ടി ആ ജോലി വേണ്ടെന്നു വച്ചൊ കഷടം
ഞാന്‍ പറഞ്ഞൂ.”
“എന്നിട്ടോ.?”
“വീട്ടില്‍ ലാന്‍ഡ് ലൈനുണ്ട് .എന്റെ ഓഫീസിലും പലപ്പോഴും ആരും അധികം ശ്രദ്ധിക്കാറില്ലാ.പ്രത്യേകിച്ച് ഉച്ചസമയങ്ങളില്‍ മറ്റുള്ളവര്‍ പുറത്തു പോയി കഴിഞ്ഞാല്‍ ഓഫീസ് ഫോണ്‍ പരമാവധി ഞാന്‍ യൂസ് ചെയ്യും.”
“എന്നിട്ടെന്തായി?.”
“അവളുടെ വീട്ടിലെ ഫോണ്‍ പലപ്പോഴും എനകേജിഡ് ആണ്.പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ ഉണ്ടാകും ഞങ്ങളക്കിടയില്‍.അവളുടെ വീട്ടിലെ ഏല്ലാകാര്യങ്ങളും അവള്‍ എന്നോട് പറയുമായിരുന്നു.”
“എനിക്ക് വെള്ളീയാഴ്ച്ച ദിവസം മാത്രമാണ് അവധി ഞാന്‍ അന്ന് അവളെ ദയറയിലോ ബര്‍ദുബായിലോ വിളിക്കും.ചിലപ്പൊ ഞങ്ങള്‍ സിനിമക്ക് കയറും.”
“എന്നിട്ടോ?.”
“അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ തമ്മിലുള്ള പ്രേമം അവളുടെ വീട്ടില്‍ അറിയുന്നത്.അവളുടെ മൊബൈലില്‍ എന്റെ ഒരു വീഡിയോ ഉണ്ടായിരുന്നു.
അവളുടെ വീട്ടില്‍ വലിയ ഒച്ചപാടായി”
“അവളെ അവളുടെ പപ്പ തല്ലി.”
“അവള്‍ പറഞ്ഞു .
എനിക്ക് ജിജിയെ മതി അയ്യാളെ എനിക്ക് കിട്ടിയില്ലേല്‍ പിന്നെ നിങ്ങളെന്നെ കാണില്ലാ”.
“അവര്‍ക്കാണെല്‍ ആണായിട്ടും പെണ്ണായിട്ടൂം ഒരേ ഒരു മോളാണ്.
മോളുടെ വാക്കുകള്‍ അയ്യാളെ വല്ലാതെ പരവശനാക്കി”
“അന്നു രാത്രി നമ്മുടെ മനേജരെയും കൂട്ടി അയ്യാള്‍ എന്നെ കാണാന്‍ വന്നു.
ഞാന്‍ അപ്പോ കുറച്ചു തുണി അലക്കുകയായിരുന്നു.”
“ആയ്യാള്‍ കുളിമുറിലോട്ട് കയറിവന്നിട്ട് ദേഷ്യത്തോടെ അലറി.”
“നിനക്ക് എന്റെ മോളെ തന്നെ വേണമോടാ പന്നി
സാറെ അല്പം മാന്യമായി സംസാരിക്ക്.”
“നീയെന്നെ വല്ല്യമാന്യത ഒന്നും പഠിപ്പിക്കണ്ടാ ഈ ജോര്‍ജ്ജ് മുപ്പത് കൊല്ലമായി ദുബായില്‍ വന്നിട്ട് കേട്ടോടാ @#*** അയ്യാള്‍ എന്തോ തെറി പറഞ്ഞൂ.
എന്റെ നേരെ കൈയോങ്ങി.”
“ഞാന്‍ ഏതാനം ദിവസം മുമ്പ് പരിചയപ്പെട്ട ഒരു മനുഷ്യനെ ആയിരുന്നില്ല ആ‍ യ്യാള്‍
ജോര്‍ജ്ജെ എന്താ നിങ്ങളി കാണിക്കണെ നിങ്ങള്‍ ഒരു പൊസിഷനില്‍ ഇരിക്കുന്നാ ആളാണ് ആ മാന്യതയെങ്കിലും വേണ്ട?.”
എന്റെ മനേജര്‍ കയറി ഇടപ്പെട്ടു.
“രവി എനിക്ക് ആണായിട്ടും പെണ്ണായിട്ടും അവളെ ഉള്ളൂ .അവളെയാ ഇവന്‍ , തനിക്കറിയോ?. അവളിന്നല്ലെ എന്നൊട് പറയുവാം ഇവനെ കെട്ടാന്‍ സാധിച്ചില്ലെല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ലാന്ന്.”
“പോട്ടെടോ അതൊക്കെ കുട്ടികളായാല്‍ ഉണ്ടാകും എന്റെ മനേജര്‍ എന്റെ നേരെ ആയ്യാള്‍ കാണാതെ കണ്ണടച്ചു കാണിച്ചു.”
“ഇവന്‍ കാരണം ഞാനെന്റെ മോളെ കുറെ തല്ലിടൊ ഇന്നലെ”.
“അവളെ കുറിച്ച് ഞങ്ങള്‍ക്ക് കുറെ സ്വപനങ്ങളുണ്ട്.ഞങ്ങളവളെ കുറെ പഠിപ്പിച്ചത ഒരു പ്യുണിന് കല്ല്യാണം കഴിച്ചുകൊടുക്കാനല്ലത്”.
അയ്യാള്‍ ദേഷ്യത്തോടെ പറഞ്ഞൂ.
“അന്ന് മനേജര്‍ അയ്യാളെ വിളിച്ചോണ്ട് മുറിയിലേക്ക് പോകുന്നതു കണ്ടു.
പിറ്റേന്ന് ഒരു ടാക്സിയില്‍ ഷീബ എന്നെ കാണാന്‍ വന്നു.
ഞാന്‍ അന്നേരം ജോലിയില്‍ ആയിരുന്നു.”
“എന്നെ കാണാന്‍ ഓഫിസിലോട്ട് വന്നിട്ട് അവള്‍ എന്നെ മാറ്റി നിറുത്തി പറഞ്ഞു.
ഞാന്‍ പാസ്പ്പോര്‍ട്ട് ഒക്കെ എടുത്തോണ്ടാ പോന്നിരിക്കുന്നെ എനിക്കിനി എന്റെ പപ്പെടെ വീട്ടില്‍ കഴിയാന്‍ പറ്റില്ലാ.ഞാന്‍ എന്റെ ഒരു കൂട്ടുകാരിയോട് പറഞ്ഞ് ടിക്കറ്റ് എടുത്തിട്ടുണ്ട് ജിജി നമ്മുക്ക് നാട്ടില്‍ പോകാ.”
“നീയെന്തു പൊട്ടതരാമാ കുട്ടി ഈ പറയണെ എന്റെ കൈയ്യിലാണെല്‍ പാസ്പോര്‍ട്ട് പോലുമില്ലാ“
“ഒളിച്ചോടാന്‍ പോവുവാണൊ രണ്ടാളും ?.”(പെട്ടെന്ന് മനേജര്‍ എന്റെ അടുത്തെക്ക് വന്നു)“ഞാന്‍ വേണെല്‍ നിന്നെ ക്യാന്‍സല്‍ ചെയ്തു തരാം.പക്ഷെ അതുകൊണ്ട് കാര്യമില്ലാല്ലോ ഈ തൊഴില്‍ കളഞ്ഞ് നാട്ടില്‍ ചെന്നാല്‍ പെട്ടെന്ന് ഒരു പണികിട്ടിന്ന് വരില്ലാ അങ്ങനെ വന്നാല്‍ നിയെങ്ങനെ ഇവളെ പോറ്റും.”
ഞാന്‍ മനേജരുടെ നേരെ നോക്കി.
“ജിജി ഈ പ്രേമം എന്നു പറയുന്നത് പലപ്പോഴും എടുത്തുചാട്ടമാണ്.നിനക്ക് ഇവളെ ഇഷ്ട്മാണെങ്കില്‍ നീയെന്നോട് പറഞ്ഞാല്‍ പോരെ ഞാന്‍ അയ്യാളെ പറഞ്ഞു മനസ്സിലാക്കാം .”
എന്നിട്ട് അവളുടെ തിരിഞ്ഞ് നിന്ന് അയ്യാള്‍ പറഞ്ഞു.
“നിന്റെ പപ്പയൊക്കെ ഇവിടെ വന്നുകിടന്ന് കുറെ കഷടപെട്ടിട്ടുണ്ട്.ആയ്യാള്‍ എന്തേലുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു നിനക്ക് വേണ്ടിട്ടാണ്.ഇപ്പോ ഇവനെ കണ്ടപ്പോള്‍ നിനക്ക് നിന്റെ പപ്പയെം മമ്മിയൊന്നും വേണ്ടാണ്ടായി.നിനക്കറിയുമോ നീയിവനെ ഇഷടമാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ദിവസം അയ്യാള്‍ ഇവിടെ വന്ന് ഇവനോട് കുറെ ചൂടായി ഇവിടെ നിന്ന് എന്റെ വീട്ടിലേക്കാണ് പോയത്.അവിടെ വന്നിരുന്ന് അയ്യാള്‍ കുറെ മദ്യപിച്ചു.നിന്നെ ഓര്‍ത്ത് കുറെ കരഞ്ഞു. ഞാന്‍ ഒരിക്കലും അങ്ങനെ ആ മനുഷ്യന്‍ സങ്കടപ്പെട്ട് കണ്ടിട്ടില്ലാ.നിനക്കറിയോ നിന്റെ പേരില്‍ ആയ്യാള്‍ എന്തൊക്കെ വാങ്ങി കൂട്ടിട്ടുണ്ടെന്ന്.”
“ജിജി പ്രേമം എന്നു പറയുന്നത്(എന്റെ നേരെ തിരിഞ്ഞു കൊണ്ട്) ഒരു തെറ്റല്ല എനിക്കും കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഇഷടം തോന്നിട്ടുണ്ട്.അത് നമ്മുടെ നിലേം ഒക്കെ നോക്കിട്ടാവണം.”
“സാറ് എന്താ പറയണെ?.”
ഞാന്‍ ചോദിച്ചു.
“നിനക്ക് മറക്കാന്‍ പറ്റുമോ ഈ കുട്ടിയേ?.”
“ഇല്ല ഞാന്‍ പെട്ടേന്ന് മുഖത്തടിച്ചപോലെ പറഞ്ഞു.
“എങ്കില്‍ നീ അവളോട് ഇപ്പോ വീട്ടില്‍ പോവാന്‍ പറ.ഞാന്‍ അവളുടെ പപ്പയുമായി സംസാരിക്കാം.”
“ഇല്ലാ ജിജി ഞാന്‍ പോവില്ലാ.”
ഷീബ പെട്ടെന്ന് എന്റെ കൈയ്യില്‍ പിടിച്ചു.
“കുട്ടി ഇതൊരൊഫീസാ‍ണ്‍.”
മനേജര്‍ പെട്ടെന്ന് ചൂടായി.
തുടരും

7 അഭിപ്രായങ്ങൾ:

രസികന്‍ പറഞ്ഞു...

എന്നിട്ട് ?
ഒന്നു വേകം പറ എന്റെ മാഷെ ബാക്കി ഭാഗം കേൾക്കൻ കാത്തിരീക്കുന്നു
നല്ല അവതരണം

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം....

ഇതു ഉടനെ എങ്ങും തീരുന്ന ലക്ഷണമില്ലല്ലോ അനൂപെ...

siva // ശിവ പറഞ്ഞു...

ഈ മനോഹര തീരത്ത് തരുമോ..ഇനിയൊരു ജന്മം കൂടി....

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കന്നന്തിരിവുകള് കാണിക്കാതെടെ...

ഗീത പറഞ്ഞു...

ആ മാനേജര് ഒരു അരസികന്‍ തന്നെ.

അടുത്ത ഭാഗം ഉടനേ.....

ഒരു സ്നേഹിതന്‍ പറഞ്ഞു...

ഇതൊന്നു തീര്‍ക്കോ...
മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കല്ലേ...
ആശംസകള്‍...

ഹരീഷ് തൊടുപുഴ പറഞ്ഞു...

വേഗം വേഗം പോരട്ടെ, പിള്ളേച്ചോ....