2010, ജൂൺ 11, വെള്ളിയാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-2

( സാധാരണ എഴുത്തുകൾ വന്നാൽ വീട്ടിൽ ഏല്ലാവരും വായിക്കും.പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ കത്താകുമ്പോൾ മകൻ വഴിതെറ്റിപോകുമോ എന്ന് വീട്ടുകാരും സംശയിച്ചിട്ടുണ്ടാകണം.



ആയിടയ്ക്ക് കോതനല്ലൂരിൽ വളരെ അധികം എഴുത്തുകൾ കിട്ടുന്ന ഒരാളായിരുന്നു ഞാൻ ഒരു ദിവസം ചുരുങ്ങിയത് മൂന്നാല് എഴുത്തെങ്കിലും ഉണ്ടാകും. പല മാസികകളിലും വായനകാരുടെ പേജുകളിലും മറ്റും എന്നെ കാണാമായിരുന്നു.എന്റെ വിലാസം കണ്ടിട്ടാകാം പലരും എനിക്ക് കത്തുകളയ്ച്ചിരുന്നു.)



ഷീബയുടെ കത്ത് കിട്ടിയപ്പോൾ എന്റെ ഏകാന്തകൾക്കിടയിൽ അവൾ ഒരു തണലായി വരുമെന്നുള്ള പ്രതീക്ഷയോടെയാണ്.



ആദ്യമായി അതിനു മറുപ്പടി എഴുതിയത്.



ആ കത്ത് കിട്ടിയപ്പോൾ ഞാൻ ആദ്യം കാട്ടിയത് എന്റെ പ്രിയ സുഹൃത്ത് ജിജോയെയാണ്.



“എടാ നീ എഴുത് ചിലപ്പോൾ ഈ പെങ്ങളെ നിനക്ക് ഒരു നല്ല ലൈനായി കിട്ടും.ചുമ്മാ കേറി അങ്ങ് പ്രേമിക്കടാ.കിട്ടിയാല് ഊട്ടി അല്ലേല്?.



എഴുത്ത് എഴുതാൻ ഇരിക്കുമ്പോൾ അവന്റെ വാക്കുകളായിരുന്നു മനസ്സിൽ.



“ചുമ്മാ കേറിയങ്ങ് പ്രേമിക്കടാ”.

പ്രിയ കൂട്ടുകാരിക്ക് ,
എന്റെ എകാന്തകളിൽ ഞാനും ആഗ്രഹിക്കാറുണ്ട് ദൂരെ ദൂരെ ഒരിക്കലും കാണാത്ത അകലത്ത് എപ്പോഴൊക്കെയോ വാക്കുകളിലൂടെ മാത്രം അടുത്തറിയുന്ന ഒരു നല്ല കൂട്ടുകാരിയുടെ സാന്നിദ്ധ്യം. നമ്മുടെ മനസ്സിന്റെ വേദനകളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ നമ്മുടെ മനസ്സറിയുന്ന ഒരു നല്ല ഫ്രണ്ടിനെ നമ്മുക്ക് വേണം. കുട്ടിയ്ക്ക് വിശ്വസിക്കാം. ഞാൻ കുട്ടിയുടെ ഏക്കാലത്തെയും ഒരു നല്ല ഫ്രണ്ടായിരിക്കും. തനിക്ക് എന്നോട് എന്തും തുറന്ന് പറയാം.ദൂരെ ദൂരെ തന്റെ വേദനകൾ കേൾക്കാനും തന്റെ സന്തോഷത്തിലും മറ്റ് സുഖ ദു:ഖങ്ങളിലും പങ്കാളിയാകാനും അകലെ നിന്ന് വാക്കുകളായി വിരുന്നെത്തുന്ന എന്റെ സാന്നിദ്ധ്യം ഉണ്ടാകും.
ഇവിടെ ഏറ്റുമാനൂരപ്പൻ കോളേജിൽ സെക്കന്റ് ഇയർ ബീകോം വിദ്യാർത്ഥിയാണ് ഞാൻ. തനിക്ക് ഉള്ളതുപ്പോലെ ഇവിടെ എനിക്കും നിറയെ കൂട്ടുകാരുണ്ട്. ഇവിടെ കൂട്ടുകാർക്കിടയിൽ നിറയെ കഥകളും കുറെയേറെ അബദ്ധങ്ങളുമായി കറങ്ങി നടക്കുന്ന അവരുടെ പ്രിയപ്പെട്ട അണ്ണൻ (അതായിരുന്നു ക്ലാസ്സിലെ എന്റെ വിളിപ്പേര്) അവരുടെ ഇടയിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ്.
പിന്നെ തന്റെ കത്ത് എനിക്ക് കിട്ടിയപ്പോൾ അത് ഞാൻ എന്റെ കൂട്ടുകാരോടും പറഞ്ഞിരുന്നു.അവരാണ് എന്നെ നിർബന്ധിച്ച് തനിക്ക് എഴുതാൻ പറഞ്ഞത്. ഇവിടെ രൂപേഷും സുധിയും ജോസും ബിറ്റോയും അമ്പിളിയും വിന്ദുവും രാജിയുമൊക്കെ ഉണ്ട്. അവരൊക്കെ തന്നെ അന്വേഷിച്ചതായി പറഞ്ഞു. പിന്നെ തന്റെ കൂട്ടുകാരെകുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ആ ക്യാമ്പസ്, അവിടുത്തെ കൂട്ടുകാർ ഒക്കെ ഉണ്ടാകണം ഇനി എനിക്ക് എഴുതുന്ന തന്റെ കത്തുകളിൽ. നമ്മുക്ക് പിന്നെ എപ്പോഴൊങ്കിലും ഓർക്കാൻ കുറച്ചു നല്ല ഓർമ്മകൾ.അതിനിടയിൽ ഒരിക്കലും കാണാത്ത അകലത്തിൽ ഇരുന്ന് നമ്മുക്ക് നല്ല കുറെ ഓർമ്മകൾ ബാക്കിവയ്ക്കാം.
താൻ ഈ എഴുത്ത് കിട്ടിയാൽ മറുപ്പടി അയ്ക്കുമെന്നുള്ള പ്രതീക്ഷയോടെ നിറുത്തട്ടേ
സസ്നേഹം അനൂപ് എസ്.നായർ കോതനല്ലൂർ

1 അഭിപ്രായം:

jyo.mds പറഞ്ഞു...

വായിക്കുന്നുണ്ട്.