2008, മേയ് 15, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയകാലത്ത്-8

അവളുടെ വിസിറ്റ് തീരാന്‍ പോകുവാണ്. ഇതു വരെ ജോലി പോലും ശരിയായിട്ടില്ല.അലോചിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി।മറ്റുള്ളവര്‍ തരുന്ന ഭക്ഷണവും
കഴിച്ച് ഏതോ ഒരു ഹോസറ്റല്‍ മുറിയില്‍ ആ പാവം കുട്ടി.
ഞാന്‍ വെറുതെ ഇരിക്കുമ്പൊഴൊക്കെ ഞാന്‍ അവളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു.
അവള്‍ എന്തെടുക്കുകയാവും ഇപ്പോ.
അങ്ങനെ ചിന്തകള്‍ മൂക്കുമ്പോള്‍ അവളെ ഒന്നു വിളിക്കണമെന്നു തോന്നും.
ഞാന്‍ ചിലപ്പോഴൊക്കെ വിളിക്കുമ്പോള്‍ അവള്‍ മനപൂര്‍വ്വം ഫോണ്‍ എടുക്കാതെയിരുന്നു.
എനിക്ക് അവളുടെ ശബദം ഒന്നു കേട്ടില്ലേല്‍ മനസില്‍ വല്ലാത്ത ഒരു ആശങ്കയാണ്.
എടാ എന്നുള്ള ആ വിളി മാത്രം മതി.
അതില്‍ ഒരുപ്പാട് സേനഹം പതിഞ്ഞൂ കിടക്കുന്നതു പോലെ.
ഒരു ദിവസം കുറെ പ്രാവശ്യം ബെല്ലടിച്ചപ്പോഴാണ് അവള്‍ എടുക്കുന്നത് തന്നെ.
“നീയെവിടെ ആയിരുന്നെടാ.?”
“ഞാന്‍ കണ്ടായിരുന്നു നിന്റെ ഫോണ്‍ മനപൂര്‍വ്വം ഞാന്‍ എടുക്കാതെയിരുന്നതാണ്“
“എന്താടാ ഇങ്ങനെയൊക്കെ.?”
“എല്ലാവരെയും പോലെ ചുമ്മാ വര്‍ത്തമാനം പറയാന്‍ അല്ലെ നീ വിളിക്കുന്നത്.?”അതല്ലാതെ എന്തു സേനഹമാടാ നിനക്ക് എന്നോട് ഉള്ളത്.?”
ഉണ്ടടാ ഒരുപ്പാട് സേനഹം ഒരുപ്പാട് ഇഷ്ടം.ഇന്നലെ വരെ നീയെന്റെ ആരുമായിരുന്നില്ല.പക്ഷെ ഇപ്പോ എന്തോ നമ്മള്‍ തമ്മില്‍ വല്ലാത്തൊരു അടുപ്പമുള്ളതു പോലെ.ഞാന്‍ മുമ്പ് ഒരിക്കലും ഇല്ലാത്ത വിധം നിന്നെ സേനഹിക്കുന്നതു പോലെ.ഒരിക്കലും മറക്കാന്‍ കഴിയാത്തതു പോലെ.”
അവള്‍ പെട്ടെന്നു ചിരിച്ചു.
“എടാ ജീവിതത്തില്‍ ഒരുപ്പാട് അനുഭവിച്ചിട്ടുള്ള പെണ്ണാണ് ഞാന്‍.ഇന്നലെ വരെ വീട്ടുക്കാര്‍ക്കും എന്റെ അനിയത്തിക്കും ഒക്കെ വേണ്ടി ഞാന്‍ ജീവിച്ചു. നിനക്കറിയോ അബുദാബിലുണ്ട് എന്റെ അനിയത്തി .അവളും അവളുടെ
ഹസ്ബെന്‍ഡും കൂടിയാണ് എന്നെ ഇവിടെ കൊണ്ടു വന്ന് വിട്ടത്.ഇപ്പോ ഒരാഴ്ച്ചായി അവള്‍ എന്നെയൊന്നു വിളിച്ചിട്ട്.(കരയുന്നു) അവള്‍ക്കിപ്പോ ചേച്ചിയെ ഒന്നും വേണ്ടടാ“
“എടാ കരയാതെടാ.ചുമ്മാ തമാശക്കാണ് ഞാനും നീ പറഞ്ഞ പോലെ നിന്നെ സേനഹിച്ചെ.ശരിക്കും
പറഞ്ഞാല്‍ ഇവിടുത്തെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ അരേലും ഒന്നു സേനഹിക്കാന്‍ ഉണ്ടാവണമെന്നു തോന്നി.ഞാന്‍ മുമ്പ് പറഞ്ഞില്ലെ പിന്നെ എപ്പോഴെങ്കിലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു സ്വപനം. ഗൌരിയെന്ന് നിനക്ക് ഞാന്‍ പേരിട്ടതും ഒക്കെ അതിനു വേണ്ടിയായിരുന്നു.
മുമ്പ് നിന്നെ കാണണമെന്ന് ഞാന്‍ കുറെ പറഞ്ഞു.പക്ഷെ ഇപ്പോ ശരിക്കും കാണണമെന്ന് ഒരു
തോന്നല്‍. നിനക്ക് പൈസ വല്ലോ ആവശ്യമുണ്ടോ? എനിക്ക് ശമ്പളം കിട്ടില്ല എങ്കിലും എവിടെന്നെലും ഞാന്‍ അഡജ്സ്റ്റ് ചെയ്തു തരാം.”
“നീയാരാ എന്റെ രക്ഷാ കര്‍ത്താവോ.?”
“ഷീന ഇവിടെ നിനക്കാരുമില്ല.നീയാരെയൊക്കെയോ സേനഹിച്ചു.പക്ഷെ എല്ലാവരും നിന്നെ ചതിക്കുകയായിരുന്നു.ഈ ഞാന്‍ പോലും. സത്യം.പക്ഷെ നീ രക്ഷപെടണമെന്ന് മറ്റെല്ലാവരെക്കാളും
കൂ‍ടുതല്‍ ഞാന്‍ അഗ്രഹിക്കുന്നുണ്ട്.“
“വേണ്ടടാ എനിക്കാരുമില്ല എനിക്കാരുടെയും സഹായവും വേണ്ടാ നീയൊക്കെ വലിയ സ്വാര്‍ഥനാണ്.
നീയത് മാത്രം പറയരുത്.”
“വേണ്ടാ ഞാന്‍ വയ്ക്കുവാ“
അവള്‍ ഫോണ്‍ കട്ട് ചെയ്തു।
തുടരും
വെള്ളിയാഴ്ച്ച ക്ലൈമാക്സ്.

അഭിപ്രായങ്ങളൊന്നുമില്ല: